Category: Headlines Slider Malayalam

ഹോളിവുഡ് സിനിമ നിര്‍മിക്കാന്‍ അസം ടൂറിസം

ഗുവാഹട്ടി : സിനിമാ മേഖലയിലേക്ക് കാല്‍വെച്ച് അസം ടൂറിസം.ജാനു ബറുവയുടെ പുതിയ ചിത്രം അണ്‍റീഡ് പേജസിന്‍റെ നിര്‍മാണം അസം ടൂറിസമാണ്.ഹോളിവുഡിലെ ഇവാന്‍ഹോ പിക്ചേഴ്സും മുംബൈയിലെ ഈസ്റ്റര്‍ലി എന്‍റര്‍ടെയ്ന്‍മെന്‍റുമാണ് അസം ടൂറിസത്തിനൊപ്പം സഹ നിര്‍മാതാക്കള്‍. പുതുവര്‍ഷം മുതല്‍ നടപ്പാക്കിയ അസം ടൂറിസം പോളിസി പ്രകാരമാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നതെന്ന് അസം ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയന്ത മല്ലു ബറുവ പറഞ്ഞു.സിനിമാ ചിത്രീകരണ സംഘങ്ങളെ അസാമിലേക്ക് എത്തിക്കുകയാണ് നയത്തിന്‍റെ ലക്‌ഷ്യം.അസമിലെ ജീവിതവും സൗന്ദര്യവും പകര്തുകവഴി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ജയന്ത് ബറുവ പറഞ്ഞു. സിനിമാക്കാരെ ആകര്‍ഷിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് അസം ടൂറിസം നയം തയ്യാരാകിയത്. ജാനു ബറുവയുടെ ചിത്രത്തിന് അസം ടൂറിസം മുടക്കുന്നത് ഒരു കോടി രൂപയാണ്. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് ബറുവ വ്യക്തമാക്കിയില്ല. സംവിധായകന്‍ ജാനു ബറുവ അസമീസ്,ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രം അപ്പര്‍ അസം,വടക്കേ അമേരിക്ക എന്നിവിടങ്ങളിലാകും ചിത്രീകരിക്കുക.

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, കാട്ടറിവുകളുടെ അമ്മ

നാട്ടുവൈദ്യത്തിലെ പ്രാഗത്ഭ്യത്തിന് തിരുവനന്തപുരം വിതുര മൊട്ടമൂടുക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരിക്കുന്നു. ആദിവാസി നാട്ടുവൈദ്യം ജനകീയമാക്കിയതിനാണ് പുരസ്കാരം. ലക്ഷിക്കുട്ടിയമ്മയുമായി  ടൂറിസം ന്യൂസ്‌ ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ട് സംസാരിച്ചു.നാട്ടുവൈദ്യത്തേയും പിന്നിട്ട വഴികളേയും പുരസ്കാരങ്ങളെയുംകുറിച്ച്. ചിത്രം : ജിഎസ് അരവിന്ദ്.  പൊന്മുടി റോഡില്‍ കല്ലാര്‍ ചെക്ക്പോസ്റ്റ്‌ കടന്ന് ഇടത്തോട്ടുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൊട്ടമൂട് എന്ന സ്ഥലത്തെത്താം. അവിടെ മരത്തില്‍ കെട്ടിയിട്ട ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട് ലക്ഷ്മികുട്ടിയമ്മ, നാട്ടുവൈദ്യം എന്ന്. വീട്ടിലേക്കുള്ള വഴിയില്‍ നിറയെ വാഹനങ്ങളാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ലക്ഷ്മികുട്ടിയമ്മയെ കാണാനും ഇന്‍റര്‍വ്യു എടുക്കാനും വന്നവരുടെ തിരക്ക്. നേരത്തെ വിളിച്ച് ഞങ്ങളും സംസാരിക്കാന്‍ സമയം ചോദിച്ചിരുന്നു. തിരക്കൊഴിഞ്ഞ് വനമുത്തശ്ശി ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിച്ചു തുടങ്ങി. കാണി വിഭാഗക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മ 45 വര്‍ഷമായി പാരമ്പര്യ വിഷ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 300ലധികം ആളുകള്‍ക്ക് വിഷചികിത്സ നടത്തിയിട്ടുണ്ട്. 150ലധികം ഔഷധ സസ്യങ്ങള്‍ സ്വന്തം തൊടിയില്‍ വളര്‍ത്തുന്ന ലക്ഷ്മിക്കുട്ടിയമ്മക്ക് അറിയാത്ത പച്ചമരുന്നുകള്‍ ... Read more

ലക്ഷ്മി മേനോന്‍ ദക്ഷിണേന്ത്യന്‍ സുന്ദരി

കൊച്ചി: കേരളത്തിന്‍റെ ലക്ഷ്മി മേനോന്‍ മിസ് സൗത്ത് ഇന്ത്യ. തമിഴ് നാട്ടിലെ ശ്രിഷയും ദശരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. തൃശൂര്‍ സ്വദേശിയാണ് 23കാരി ലക്ഷ്മി.മിസ്‌ കേരള ഫിറ്റ്‌നസ് ആന്‍ഡ്‌ ഫാഷന്‍ റണ്ണര്‍ അപ്പായിരുന്നു.എംജി സര്‍വകലാശാല ഇംഗ്ലിഷ് പദ്യം ചൊല്ലലില്‍ ജേതാവായിട്ടുണ്ട്. മോഡലും അഭിനേത്രിയുമായ വാണിശ്രീ ഭട്ട്, സിനിമാതാരം രാജീവ് പിള്ള,ഉമാ റിയാസ് ഖാന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. നവ്യ ആന്‍ അബ്രഹാമാണ് മിസ് ക്വീന്‍ കേരള.മിസ്‌ ടാലന്റ്,മിസ് സോഷ്യല്‍ മീഡിയ വിഭാഗങ്ങളില്‍ കേരളത്തിന്‍റെ സമൃദ്ധ സുനില്‍കുമാര്‍ ജേതാവായി.പെഗാസസ് ആയിരുന്നു സംഘാടകര്‍.

കോടികളുടെ ‘സ്റ്റോക്സ്’ : സഞ്ജുവിനും നേട്ടം

ഐപിഎല്‍ പതിനൊന്നാം പതിപ്പിനുള്ള താരലേലത്തിന്‍റെ ആദ്യദിനം പണം വാരിയത് ഇംഗ്ളണ്ട് താരം ബെന്‍ സ്റ്റോക്സ്. 12.5 കോടി രൂപക്ക് സ്റൊക്സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളില്‍ ആദ്യദിനം വന്‍ നേട്ടമുണ്ടാക്കിയത് മനീഷ് പാണ്ടെയുംലോകേഷ് രാഹുലുമാണ്. ഇരുവരെയും 11കോടി രൂപ വീതം നല്‍കിയാണു ടീമുകള്‍ സ്വന്തമാക്കിയത്. രാഹുലിനെ കിംഗ്സ് ഇലവന്‍ പഞാബും പാണ്ടെയെ സണ്‍റൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി. മലയാളി താരങ്ങളില്‍ സഞ്ജു വി സാംസണെ എട്ടു കോടിക്ക് രാജസ്ഥാന്‍ റോയല്‍സും ബേസില്‍ തമ്പിയെ 95ലക്ഷത്തിനു ഹൈദരാബാദും സ്വന്തമാക്കി. കരുണ്‍ നായരെ 5.6കോടിക്ക് പഞ്ചാബ് കിങ്ങ്സ് ഇലവനാണ് നേടിയത്. ന്യൂസിലണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടിത്താരങ്ങളും പണം കൊയ്തു. പേസ് ബൗളര്‍ കമലേഷ് നാഗര്‍കൊട്ടി 3.2കോടി രൂപക്കാണ് കൊല്‍ക്കത്തയില്‍ എത്തിയത്. ആദ്യദിനം ആര്‍ക്കും വേണ്ടാത്തവരില്‍ പ്രമുഖന്‍ ക്രിസ് ഗയിലാണ്. ഇംഗ്ലണ്ട് ക്യാപ്ടന്‍ ജോ റൂട്ട്, മുരളി വിജയ്‌, ഹാഷിം അംല,മാര്‍ടിന്‍ ഗപ്ടല്‍,ലസിത് മലിംഗ,പാര്‍ഥിവ് പട്ടേല്‍ എന്നിവരെ വാങ്ങാന്‍ ... Read more

ഉറുമ്പുകള്‍ക്കൊരമ്പലം കണ്ണൂരില്‍

ഉറമ്പുശല്യം കൊണ്ട് ഒരിക്കലെങ്കിലും പൊറുതി മുട്ടാത്തവരായി ആരാണുള്ളത്.. എന്നാല്‍ കണ്ണൂര്‍ തോട്ടട കിഴുന്നപാറ നിവാസികള്‍ക്ക് ഉറുമ്പുകള്‍ ദൈവതുല്യമാണ്. ഇത്തിരികുഞ്ഞന്‍ ഉറുമ്പകള്‍ക്ക് ദൈവിക പരിവേഷം നല്‍കി ആരാധിക്കുന്ന ക്ഷേത്രമുണ്ട്‌ കിഴുന്നപാറ നിവാസികള്‍ക്ക്. ഉറുമ്പ് ശല്യം അസഹ്യമാവുമ്പോള്‍ കണ്ണൂരുക്കാര്‍ക്കുള്ള അഭയ കേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്ന ഉറുമ്പച്ചന്‍ കോട്ടത്തിനും പറയാന്‍ ഉണ്ട് മറ്റു ക്ഷേത്രങ്ങളെ പോലെ ഐതീഹ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ നില്‍ക്കുന്ന തറയും വിളക്കും മാത്രമുള്ള ക്ഷേത്രത്തിന്റെ കഥയിതാണ്. ഉദയമംഗലം ക്ഷേത്രത്തിന്റെ ആരൂഢ സ്ഥാനമാണ് ഉറുമ്പച്ചന്‍ കോട്ടം. നാല് നൂറ്റാണ്ടാക്കള്‍ക്ക് മുമ്പ് ഗണപതി ക്ഷേത്രം പണിയാന്‍ ഇവിടെ കുറ്റിയടിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് ക്ഷേത്രം പണിയുവാനായി വന്നവര്‍ കണ്ടത് കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിന്‍ കൂടും പകരം അടിച്ച കുറ്റി കുറച്ച് ദൂരെ മാറി കാണുകയും ചെയ്തു. അങ്ങനെ ഉറുമ്പിന്‍ കൂട് കണ്ടയിടമാണ് പിന്നീട് ക്ഷേത്രമായി മാറിയത്. വീടുകളില്‍ അസഹ്യമായി ഉറുമ്പ് ശല്യം ഉണ്ടായാല്‍ പരിഹരിക്കാന്‍ നാട്ടുകാര്‍ ... Read more

കാടറിഞ്ഞ് കാനനഭംഗി കണ്ട് മുത്തങ്ങാ യാത്ര

താമരശ്ശേരി ചുരം കയറി വയനാടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വയനാടുണ്ട്. പ്രകൃതി, സാഹസികത, സംസ്ക്കാരം, പുരാതന കേന്ദ്രങ്ങള്‍, കാട് എല്ലാം കൂടിച്ചേര്‍ന്ന സമ്പന്ന കാഴ്ചാ വിരുന്നാണ്  സഞ്ചാരികള്‍ക്ക് വയനാട് ഒരുക്കുന്നത്. Pic Courtesy: Wandertrails@Wander_Trails സഹ്യന്‍റെ മകള്‍ : കേരളത്തിന്‍റെയും, തമിഴ്നാടിന്‍റെയും, കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. വന്യജീവികൾ സ്വസ്ഥമായി വിഹരിക്കുന്ന കാട്ടുപാതകൾ. കാടിന്‍റെ പച്ചപ്പാണ് മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നത്. മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്‍റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനോഹരമായ കാഴ്ചകളാണ് മുത്തങ്ങ ഒരുക്കുക. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. ‍ Pic Courtasy: Wandertrails@Wander_Trails വന്യജീവികള്‍ കണ്‍മുന്നില്‍: കർണാടകയും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിന്‍റ് ... Read more

നിലക്കാത്ത നിലവിളികളുമായി സാക്‌സന്‍ഹോസന്‍

‘തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന് ജര്‍മ്മനിയിലെഴുതിയ വാക്യമാണ് ഒറാനിയന്‍ബര്‍ഗയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. അസഹ്യമായ പീഢനത്തിനൊടുവിലെ മരണമാണ് സ്വാതന്ത്ര്യം എന്ന് അറിഞ്ഞും അറിയാതെയും കയറിയ പതിനായിരകണക്കിന് തടവുക്കാരുടെ ക്യാമ്പ്. ചരിത്രാനേഷികളായ എല്ലാ സഞ്ചാരികളും ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇടം. ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുള്ള ക്യാമ്പ് നിര്‍മ്മിച്ചത് തടവുകാര്‍ തന്നെയാണ്. നാസിഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാകുന്ന രീതിയില്‍ നിര്‍മ്മിച്ച സാക്‌സന്‍ഹോസന്‍ ക്യാമ്പിലെ കാഴ്ച്ചകള്‍ കാണികളെ അമ്പരിപ്പിക്കുന്ന തരത്തിലാണ്. എന്‍ എസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ക്യാമ്പെന്ന നിലയില്‍ നാസി ക്യാമ്പുകളില്‍ പ്രമുഖസ്ഥാനമാണ് സാക്‌സന്‍ഹോസിനുള്ളത്. ഹിറ്റലറുടെ നാസി സംരക്ഷണ സേനയുടെ നട്ടെല്ലായിരുന്ന ഹൈന്‍ റിക് ഹിംലര്‍ ജര്‍മന്‍ പോലീസിന്റെ അധിപനായതിന് ശേഷം നിര്‍മ്മിച്ച ആദ്യ ക്യാമ്പെന്ന പ്രത്യേകത കൂടിയുണ്ട് സാക്‌സന്‍ഹോസന്. നാസിക്രൂരതകള്‍ അരങ്ങേറിയ ഇടം, കണ്ണും മനസ്സും മരവിക്കുന്ന നിരവധി ക്രൂരപീഢനങ്ങള്‍, പതിനായിരക്കണക്കിന് തടവുകാര്‍ നിഷ്‌കളങ്കമായി ഏറ്റുവാങ്ങിയ അടിച്ചമര്‍ത്തലന്റെ വേദനയും,വ്യഥയും നിറഞ്ഞ ഇടം. ബെര്‍ലിന്‍ യാത്ര നടത്തുന്ന ഏതൊരു സഞ്ചാരിക്കും ... Read more

ജയിലുകളില്‍ ചെന്ന് രാപ്പാര്‍ക്കാം: തടവുജീവിതം അനുഭവിച്ചറിയാം

മുംബൈ: ജയിലുകളില്‍ തടവുപുള്ളികളുടെ ജീവിതം എങ്ങനെയാണ്? മിക്കവര്‍ക്കും കേട്ടറിവേയുള്ളൂ. എന്നാല്‍ ഇനി അനുഭവിച്ചറിയാം. തെലങ്കാനക്ക് പിന്നാലേ മഹാരാഷ്ട്രയും ജയില്‍ ടൂറിസവുമായി വരുന്നു. ജയില്‍മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം അടുത്തയാഴ്ച ജയില്‍ വകുപ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ലക്‌ഷ്യം പലത് ടൂറിസം വികസനത്തില്‍ വലിയ കാല്‍വെയ്പാകും പദ്ധതിയെന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ബിപിന്‍ ബിഹാരി. ജയിലിലെ ദുഷ്കര ജീവിതം മറ്റുള്ളവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമെന്നും ജയില്‍ മേധാവിക്ക് പ്രതീക്ഷ. 54 ജയിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം സെന്‍ട്രല്‍ ജയിലുകളാണ്. മറ്റുള്ളവ ജില്ലാ ജയിലുകളും തുറന്ന ജയിലുകളും. എല്ലാ ജയിലിലുമായി 25,000 തടവുപുള്ളികളുണ്ട്. തുടക്കം സിന്ധുദുര്‍ഗില്‍ ജയില്‍ ടൂറിസം ആദ്യം നടപ്പാക്കുക കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ് ജില്ലാ ജയിലിലാകും. തൊട്ടടുത്ത രത്നഗിരി, റായ്ഗട്ട് ജില്ലാ ജയിലുകളെപ്പോലെ തടവുകാര്‍ കുറവാണ് സിന്ധുദുര്‍ഗില്‍. 500 തടവുകാരെ പാര്‍പ്പിക്കാവുന്ന സിന്ധുദുര്‍ഗ് ജയിലില്‍ 25തടവുകാരേ നിലവിലുള്ളൂ. വൃത്തിയും വെടിപ്പുമുള്ള ജയിലാണിത്. മാത്രമല്ല നല്ലൊരു അടുക്കളയും ഇവിടെയുണ്ട്. ചിട്ടവട്ടങ്ങള്‍ മാറും ജയിലില്‍ പോകാന്‍ ... Read more

കശ്മീര്‍; ഹിമവാന്‍റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം

ഷാജഹാന്‍ കെഇ കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍  സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍. യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്‍. അത്യാവശ്യം വേണ്ട സാധനങ്ങളും സഹചാരിയായ കാമറയും തൂക്കി വീട്ടില്‍ നിന്നിറങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജമ്മു വരെയുള്ള ട്രെയിനില്‍ കയറി. ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ജമ്മുവില്‍ നിന്നും കശ്മീരിലേക്ക് ബസ്സിലായിരുന്നു യാത്ര. പത്തു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തന്നെ കശ്മീരിനെ ആസ്വദിച്ചു തുടങ്ങി. മലകള്‍ കയറി ചുരങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ അപകടം നിറഞ്ഞതാണ്‌. കൊക്കകള്‍ക്കു ... Read more

വേഗമാകട്ടെ..ടിക്കറ്റുകള്‍ പരിമിതം

PIic.courtesy:tripsavvy.com ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ വിമാനകമ്പനികളുടെ ഓഫറുകള്‍ തീരാന്‍ ഇനി പരിമിത ദിവസങ്ങള്‍. വേഗം ടിക്കറ്റ് എടുക്കൂ. കുറഞ്ഞനിരക്കില്‍ ആകാശയാത്ര ഉറപ്പാക്കൂ.വിവിധ വിമാനകമ്പനികളുടെ ഓഫറുകള്‍ ഇങ്ങനെ : ഇന്‍ഡിഗോ തെരഞ്ഞെടുത്ത റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് നികുതിയടക്കം 749 രൂപ മാത്രം. ഈ മാസം 22ന് തുടങ്ങിയ ഓഫര്‍ 29വരെയുണ്ട്. 22 മുതല്‍ ഏപ്രില്‍ 15 വരെ യാത്ര ചെയ്യാമെന്നാണ് വാഗ്ദാനം. പുറപ്പെടേണ്ട തീയതിക്ക് എട്ടു ദിവസം മുന്‍പെങ്കിലും ബുക്ക് ചെയ്തിരിക്കണം. സ്പൈസ് ജെറ്റ് സ്പൈസ് ജെറ്റ് ഓഫര്‍ ബുക്കിംഗ് സമയപരിധി തീര്‍ന്നു. ആഭ്യന്തര വിമാനടിക്കറ്റ് 769 രൂപ,വിദേശ വിമാന ടിക്കറ്റ് 2469രൂപ എന്നിങ്ങനെയായിരുന്നു വാഗ്ദാനം. ഇക്കൊല്ലം ഡിസംബര്‍12 വരെ യാത്ര ചെയ്യാനാകും.എസ്ബിഐ കാര്‍ഡ് ഉപയോഗിച്ക് ബുക്ക് ചെയ്തവര്‍ക്ക് അധിക കിഴിവും ചെക്ക് ഇന്നില്‍ മുന്‍ഗണനയും ഉണ്ടാകും. ഗോ എയര്‍ ഓഫര്‍ ജനുവരി 28വരെ മാത്രം. മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ 31 വരെ 726രൂപക്ക് പറക്കാം.ഗോ എയര്‍ മൊബൈല്‍ ആപ് ... Read more

റൊണാള്‍ഡോയുടെ ഏഴാം കിക്ക് ഹോട്ടലില്‍

Pic.courtesy; youtube.com ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഹോട്ടല്‍ ബിസിനസിലേക്ക് കടക്കുന്നു. ആഫ്രിക്കയിലെ മൊറോക്കയിലാണ് റൊണാള്‍ഡോയുടെ ആദ്യ ഹോട്ടല്‍. റൊണാള്‍ഡോയും പോര്‍ച്ചുഗലിലെ വലിയ ഹോട്ടല്‍ ശൃംഖലയായ പെസ്റ്റാന ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത് . പെസ്റ്റാന  ഗ്രൂപ്പ് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ജോസ് റോക്വിറ്റെയാണ് ഇക്കാര്യം അറിയിച്ചത്. ദി പെസ്റ്റാന  സിആര്‍7 ലൈഫ് സ്റ്റൈല്‍ ഹോട്ടല്‍സ് എന്നാണ് പുതിയ സംരഭത്തിനു പേര്. സിആര്‍ എന്നാല്‍ ക്രിസ്റ്റ്യന്‍ റൊണാള്‍ഡോ. 7 റൊണാള്‍ഡോയുടെ ജേഴ്സി നമ്പരും. Pic.courtesy:elsalvador.com മൊറോക്കോയിലെ മരാകെക്കിലാണ് ഹോട്ടല്‍ വരുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളൂയെന്ന് റോക്വിറ്റോ പറഞ്ഞു. മൊറോക്കോയിലെ ഹോട്ടലില്‍ 168 മുറികളും രണ്ടു റസ്റ്റോറന്ടുകളും ഒരു ബിസിനസ് സെന്‍ററും ഫിറ്റ്‌നസ് സെന്‍ററും നീന്തല്‍ക്കുളവും സ്പായും ഉണ്ടാകും. Pic.cportesy:elsalvador.com ജന്മസ്ഥലമായ മാല്‍ഡീരിയാ ദ്വീപിലും പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലും റൊണാള്‍ഡോയുടെ സിആര്‍ 7 ഹോട്ടലുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. സ്പെയിനിലും ന്യൂയോര്‍ക്കിലും ഉടന്‍ തുറക്കും.

അതിരില്ലാ ആകാശത്തേക്ക്…വാഗമണ്‍ വഴി

ആകാശപ്പറവകളായി വാനിലൂടെ പറന്നുയരാന്‍ ഇഷ്ട്മുള്ളവരാണ് പലരും. ഒരിക്കലെങ്കിലും ആകാശം കീഴടക്കാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷം. വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിലെ ആകാശപ്പറവകളെ കാണാം… ചിത്രം: വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ അസോസിയേഷന്‍

കണ്ണൂര്‍-തിരുവനന്തപുരം 2099രൂപ, കൊച്ചിക്ക്‌ 1399

ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്ന് ഉഡാന്‍ പദ്ധതിയില്‍ പറന്നുയരുക എട്ടിടത്തേക്കുള്ള വിമാനങ്ങള്‍.എട്ടിടത്തേക്കും  ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും . രണ്ടിടത്തേക്ക് സ്പൈസും. സാധാരണക്കാര്‍ക്ക് വിമാനയാത്ര പ്രാപ്യമാക്കുകയാണ് ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ഉഡാന്‍. ബംഗലൂരു, ചെന്നൈ,കൊച്ചി,മുംബൈ,ഗോവ,ഡല്‍ഹിക്ക് സമീപം ഹിന്‍റണ്‍ ,ഹൂബ്ലി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്നും ഉഡാന്‍ വിമാന സര്‍വീസുകള്‍. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാകും വിമാന സര്‍വീസുകള്‍. കണ്ണൂര്‍ -തിരുവനന്തപുരം വിമാനയാത്രാ നിരക്ക് 2099 രൂപയായിരിക്കും .കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് 1399 രൂപയും.ഗോവയിലേക്ക് പരമാവധി നിരക്ക് 2099 രൂപയായിരിക്കും. ആറുമാസത്തിനകം വിമാനങ്ങള്‍ സര്‍വീസ് തുടങ്ങണം.

വരൂ പോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക തീവണ്ടിയിലൂടെ

സഞ്ചാരികള്‍ യാത്രക്കായി അവരവരുടെ ഇഷ്ടത്തിനാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചില യാത്രകള്‍ക്ക് അത് സാധിക്കില്ല, അത്തരത്തിലൊരു യാത്രയാണ് മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്ര . അതു അനുഭവിക്കണമെങ്കില്‍ കളിപ്പാട്ടം പോലെ തോന്നിപ്പിക്കുന്ന ആ തീവണ്ടിയിലൂടെ യാത്ര ചെയ്യുക തന്നെ വേണം. ഇന്ത്യയില്‍ 19 മുതല്‍ 20 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ടോയി തീവണ്ടികള്‍ പണികഴിപ്പിച്ചത്. ഭാരതത്തിന് അഭിമാനിക്കാവുന്ന ആ അഞ്ച് പൈതൃക തീവണ്ടികള്‍ ഇതാ… കല്‍ക്ക-ഷിംല റെയില്‍വേ, ഹിമാചല്‍ പ്രദേശ് ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 1903ല്‍ ബ്രിട്ടീഷ്‌കാര്‍ പണി കഴിപ്പിച്ച ടോയ് തീവണ്ടി 20 റെയില്‍വേ സ്റ്റേഷനുകള്‍, 103 ടണലുകള്‍, 800 പാലങ്ങള്‍, 900 അവിശ്വസനീയമായ വളവുകളും കടന്ന് ഇന്നും ദിവസവും ഓടുന്നുണ്ട്. ചണ്ഡീഗഡിനടുത്ത് നിന്നുള്ള കല്‍ക്കിയില്‍ നിന്നും അഞ്ച് മണിക്കൂറാണ് തീവണ്ടി യാത്ര. എന്നാല്‍ സഞ്ചാരപ്രിയരായ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് ബരോഗില്‍ നിന്നുള്ള യാത്രയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ടണലുകളും മനോഹരമായ പ്രകൃതി ദൃശ്യവും ആരംഭിക്കുന്നത് ബരോഗില്‍ നിന്നാണ്. ... Read more

റേഷന്‍കാര്‍ഡുണ്ടോ? തത്കാല്‍ പാസ്പോര്‍ട്ട് നേടാം

തത്കാല്‍ പാസ്പോര്‍ട്ട് അപേക്ഷാ രേഖകളില്‍ ഇളവ്. റേഷന്‍ കാര്‍ഡും ഇനി തത്കാല്‍ പാസ്പോര്‍ട്ട് നേടാന്‍ ആധികാരിക രേഖ. കൊച്ചി : തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി റേഷന്‍ കാര്‍ഡും ആധികാരിക രേഖ. നേരത്തെ റേഷന്‍ കാര്‍ഡിനെ ആധികാരിക രേഖയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇത് റദ്ദാക്കി. റേഷന്‍ കാര്‍ഡിനെ വീണ്ടും ആധികാരിക രേഖയായി കേന്ദ്രം അംഗീകരിച്ചെന്ന് കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തത്കാല്‍ പാസ്പോര്‍ട്ടിന് ആധികാരിക രേഖയായി സ്കൂള്‍- കോളജ് തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതി. പ്രശാന്ത് ചന്ദ്രന്‍ -കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ആധാര്‍ കാര്‍ഡ് തത്കാല്‍ പാസ്പോര്‍ട്ടിന് അത്യാവശ്യമെങ്കിലും കാര്‍ഡ് ലഭിക്കാത്തവര്‍ എന്‍ റോള്‍ നമ്പര്‍ നല്‍കിയാല്‍ മതി . തത്കാല്‍ പാസ്പോര്‍ട്ടിന് നേരത്തെ വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് എന്നിവ ആധാറിനൊപ്പം നിര്‍ബന്ധമായിരുന്നു. ഇനി റേഷന്‍ കാര്‍ഡ് അടക്കം രണ്ടു രേഖകള്‍ കൂടി ... Read more