Author: Tourism News live

JetSetGo takes over Indo Pacific Aviation

Delhi based private aviation company JetSetGo, has acquired Indo Pacific Aviation Company. Established in 2014 JetSetGo owned by Kanika Tekriwal and co-founder Sudheer Perla has grown swiftly within and outside India. JetSetGo offers seamless airline connectivity connectively through a fleet of services that includes private jets, helicopters, and Airliners. During the last financial year, the company has commuted over 2,800 flight movements. “As the oldest NSOP (India’s oldest non-scheduled aircraft operator) and having truly created the aircraft management market in the country, Indo Pacific has been instrumental in many ways in the growth of the private jet and helicopter market ... Read more

റെയില്‍വേയില്‍ ഓണം റിസര്‍വേഷന്‍ ആരംഭിച്ചു

ഓഗസ്റ്റ് 25നു തിരുവോണത്തിനു നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ട്രെയിനില്‍ ഇപ്പോഴേ ടിക്കറ്റ് ഉറപ്പാക്കാം. ഓണാവധിക്കും ഓണത്തിരക്ക് തുടങ്ങുന്ന ഓഗസ്റ്റ് 22നും നാട്ടിലേക്ക് പുറപ്പെടുന്ന ട്രെയിനുകളിലെ റിസര്‍വേഷന്‍ ഇന്നാരംഭിക്കും. എന്നാല്‍ 22നു വലിയപെരുന്നാള്‍ അവധി ആയതിനാല്‍ 21നും നാട്ടിലേക്കു വലിയ തിരക്കുണ്ടാകും. തിരുവോണം നാലു മാസം അകലെയെങ്കിലും ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടാല്‍ ഓണക്കാലത്ത് സ്വകാര്യ ബസുകളുടെ കൊള്ള നിരക്കില്‍ നിന്നു രക്ഷപ്പെടാം. ബെംഗളൂരു തിരുവനന്തപുരം യാത്രയ്ക്കു സ്ലീപ്പറില്‍ 420 രൂപയും തേഡ് എസിയില്‍ 1145 രൂപയും സെക്കന്‍ഡ് എസിയില്‍ 1650 രൂപയുമാണ് ട്രെയിനിലെ ശരാശരി ടിക്കറ്റ് ചാര്‍ജ്. കുടുംബത്തോടെ നാട്ടിലേക്കു പുറപ്പെടുന്നവര്‍ക്കു വളരെ കുറഞ്ഞ ചെലവില്‍ പെരുന്നാളിനും ഓണത്തിനും നാട്ടിലെത്താം.

ഈ വിദേശ രാജ്യങ്ങള്‍ കാണാം കീശ കാലിയാകാതെ

യാത്ര ചെയ്യാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തത്. മിക്ക യാത്രകള്‍ക്കും വില്ലനാവുന്നത് പണമാണ്. യാത്രയ്ക്കായി നീക്കിവെയ്ക്കുന്ന പണം കൊണ്ടാണ് മിക്കവരും യാത്ര ചെയ്യുന്നത്. എന്നാല്‍ യാത്ര കഴിഞ്ഞ് തിരികെയെത്തുമ്പോഴോ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചിവലായിട്ടുണ്ടായിരിക്കും.എങ്കിലിതാ സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത കുറഞ്ഞ ചിലവില്‍ മനോഹരമായ കാഴ്ചകള്‍ കണ്ട് മടങ്ങിയെത്താന്‍ സാധിക്കുന്ന അഞ്ച് രാജ്യങ്ങള്‍ ഇതാ.. ഇറാന്‍ മധ്യേഷ്യന്‍ യാത്രകള്‍ പൊതുവേ ചിലവ് കുറഞ്ഞവയാണ്. കൈയ്യിലൊതുങ്ങുന്ന തുക മതിയാകും രാജ്യം സന്ദര്‍ശിച്ച് മടങ്ങാന്‍. മികച്ച ഭക്ഷണം, നല്ല താമസം കുറഞ്ഞ നിരക്കില്‍ ഇറാനില്‍ ലഭ്യമാകും. അത്യാഡംബര ഹോട്ടലുകളില്‍ പോലും പ്രതീക്ഷിക്കുന്നതിലും ചിവല് കുറവെന്നതാണ് ഇറാന്‍ സന്ദര്‍ശനത്തിലെ പ്രധാന നേട്ടം. സ്‌പെയിന്‍ ചെലവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വളരെ മുമ്പിലാണെങ്കിലും അതിനൊരപവാദമാണ് സ്‌പെയിന്‍. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവ് വളരെ കുറവുള്ള ഒരു രാജ്യമാണിത്. കൂടാതെ മനോഹരമായ കാഴ്ചകളും ഈ രാജ്യത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു. വയറു നിറയെ ഭക്ഷണം കഴിക്കാന്‍ 10 – 15 ഡോളര്‍ മാത്രമാണ് സ്‌പെയിനിലെ ... Read more

അറ്റകുറ്റപ്പണി: ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു രാവിലെ 8.35നുള്ള കൊല്ലം-കോട്ടയം പാസഞ്ചർ കായംകുളത്തു നിന്നാണ് സർവീസ് ആരംഭിച്ചത്. രാവിലെ 8.50നുളള കൊല്ലം എറണാകുളം മെമുവും കായംകുളത്തു നിന്നാണ് സർവീസ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്കു ഒരുമണിക്ക് തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട തിരുവനന്തപുരം-നിസാമൂദ്ദീൻ (22655) വീക്ക്‌ലി എക്സ്പ്രസ് രണ്ടു മണിക്കായിരിക്കും പുറപ്പെടുക. ഇന്ന്  തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ശാസ്താംകോട്ടയ്ക്കും പെരിനാടിനുമിടയിൽ 50 മിനിറ്റും ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്സ്പ്രസ് അരമണിക്കൂറും പിടിച്ചിടും‌. നാളെ മുംബൈ – തിരുവനന്തപുരം വീക്ക്‌ലി എക്സ്പ്രസ് കരുനാഗപ്പള്ളി ശാസ്താംകോട്ട സ്റ്റേഷനുകൾക്കിടയിൽ 25 മിനിറ്റ് പിടിച്ചിടും. ബിലാസ്പൂർ-തിരുനെൽവേലി വീക്ക്‌ലി എക്സ്പ്രസ് ശാസ്താംകോട്ട സ്റ്റേഷനിൽ 80 മിനിറ്റ് പിടിച്ചിടും

WTTC declares ‘Tourism for Tomorrow’ Awards

World Travel and Tourism Council (WTTC), has declared the ‘Tourism for Tomorrow Awards’ at a special function conducted at Buenos Aires in Argentina. The awards are distributed under 5 categories in the travel and tourism industry namely – Community Award, which was bagged by Global Himalayan Expedition, India. Destination Award by Thompson Okanagan Tourism Association, British Colombia, Canada. Environment Award by Airport Authority Hong Kong. Innovation Award by Virgin Atlantic. People Award by Cayuga Collection of Sustainable Luxury Hotels and Lodges, Costa Rica. The highlights of the awards are based on the business practices, that supports people, planet and profits. ... Read more

ഇന്ത്യയിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചാല്‍ നിരക്കു കുറയ്ക്കുമെന്ന് ഫ്ലൈ ദുബൈ

ഇന്ത്യയിലേക്കു കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകിയാൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാകുമെന്ന് ഫ്ലൈ ദുബൈ. എമിറേറ്റ്സും ഫ്ലൈ ദുബൈയും ചേർന്ന് ഇന്ത്യയിലേക്ക് 300 മുതല്‍  350 സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ വിമാനങ്ങളടക്കം ആഴ്ചയിൽ 500 വിമാനങ്ങൾ ഇന്ത്യ-ദുബൈ സെക്ടറിൽ മാത്രം സർവീസ് നടത്തുന്നു. ഇന്ത്യയിലേയ്ക്ക് ഒരുപാട് യാത്രക്കാരുണ്ടെങ്കിലും കൂടുതല്‍ സര്‍വീസിനു അനുമതിയില്ല. സീസൺ ആകുമ്പോൾ തിരക്കുമൂലം പലർക്കും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഫ്ലൈ ദുബൈ സീനിയർ വൈസ് പ്രസിഡന്റ് സുധീർ ശ്രീധരൻ പറഞ്ഞു. ഓണം, ദീപാവലി, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ ആഘോഷവേളകളിൽ ഇന്ത്യയിലെത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും നാട്ടില്‍ എത്താന്‍ കഴിയാറില്ല. യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തുറന്ന ആകാശ നയം ഗൾഫ് മേഖലയിലും നടപ്പാക്കണം. ഇതുമൂലം കൂടുതൽ സെക്ടറുകളിലേക്കു വിമാന സർവീസ് ആരംഭിക്കാനാകും. നിരക്കു കുറയ്ക്കാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും സഹായകമാകും. ഇക്കാര്യങ്ങൾ ഇന്ത്യൻ സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഫ്ലൈ ദുബൈ പുതിയ സർവീസ് ആരംഭിക്കും. ബിസിനസ് ക്ലാസുകാരെ ലക്ഷ്യമിട്ടു ... Read more

ഇരവികുളം ദേശീയോദ്യാനം നാളെ തുറക്കും

വരയാടിന്‍റെ പ്രസവകാലമായതിനാല്‍ അടച്ചിട്ട രാജമല നാളെ സഞ്ചാരികള്‍ക്കു വേണ്ടി തുറക്കും. ഈവര്‍ഷം ഇതുവരെ പുതുതായി 65 വരയാട്ടിന്‍കുഞ്ഞുങ്ങളെ കണ്ടെത്തി. ഉള്‍ക്കാടുകളില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകാമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനത്തിനു വേണ്ടി ഇരവികുളം ദേശീയോദ്യാനം അടച്ചത്. കഴിഞ്ഞവര്‍ഷം ഇവിടെ നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇത്തവണത്തെ ടൂരിസ്റ്റ് സീസണില്‍ വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് സഞ്ചാരികള്‍ക്കായി രാജമലയില്‍ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍ സ്ഥിതിചെയ്യുന്ന അഞ്ചാംമൈലില്‍ ക്യൂനില്‍ക്കുന്ന സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, വനംവകുപ്പിന്‍റെ വിവിധ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി സ്‌ക്രീനുകള്‍, രാജമലയിലും അഞ്ചാംമൈലിലും കുടിവെള്ളസൗകര്യം, ബയോ ടൊയ്‌ലറ്റുകള്‍, രാജമലയില്‍ മഴ പെയ്താല്‍ കയറിനില്‍ക്കാവുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇത്തവണ പുതുതായി തയ്യാറാക്കിയിരിക്കുന്നത്.

ടൂറിസത്തിലെ വെല്ലുവിളികളെ അതിജീവിക്കുമെന്ന് രാജസ്ഥാന്‍

ടൂറിസം വളര്‍ച്ചയില്‍ സംസ്ഥാനം കുതിപ്പു തുടരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ഇക്കാര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വെല്ലുവിളി മറികടക്കും. ജയ്പൂരില്‍ ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ബസാറിന്റെ പത്താമത്തെ എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി . 2020ആകുന്നതോടെ 50 ദശലക്ഷം ടൂറിസ്റ്റുകള്‍ രാജസ്ഥാനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് മികച്ച നേട്ടം കൈവരിച്ച കേരളമാണ് സംസ്ഥാനത്തിന്റെ വെല്ലുവിളിയെന്നും കേരളത്തിനെ മറികടക്കാന്‍ വര്‍ഷാവസാനമാകുന്നതോടെ സംസ്ഥാനത്തിന് സാധിക്കുമെന്നും  മന്ത്രി പറഞ്ഞു. രാജസ്ഥാന്‍ ടൂറിസത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന കേന്ദ്ര വ്യോമയാന വകുപ്പിനോട് മന്ത്രി നന്ദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി രാജസ്ഥാന്‍ വേണ്ട വിധമാണ് പ്രയോജനപ്പെടുത്തുന്നതെന്നും. ജയ്പൂരില്‍ നിന്നും കൊച്ചി, ഗോവ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസിനാണ് രാജസ്ഥാന്‍ ഊന്നല്‍ നല്‍കുന്നതെന്നും വസുന്ധര രാജെ സിന്ധ്യ പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവപരിചയമണ്ടാകുന്നതനായി തിരഞ്ഞെടുത്ത് 10 ഐക്കോണിക്ക് ഡെസ്റ്റിനേഷനുകളില്‍ രാജസ്ഥാനിലെ അമര്‍ കോട്ടയും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ത്തിനിടയില്‍ രാജസ്ഥാന്‍ ടൂറിസം മേഖലയില്‍ ... Read more

Kerala Tourism shines at Arabian Travel Market

The stall of Kerala Tourism at the Arabian Travel Market was inaugurated by Navdeep Suri, Ambassador of India to UAE. “Impressive projection of Incredible India at ATM Dubai. Also, good to see strong tourism promotion drive by Kerala Tourism,” Navdeep Suri tweeted after inaugurating the stall. Kerala Tourism has succeeded in creating an impact with its participation in the ongoing Arabian Travel Market, with the state’s tourism delegation led by Kadakampally Surendran, Minister for Tourism, Cooperation and Devaswoms, doing its best to be noticed and appreciated on the global platform. The state tourism minister held interactions with the local tourism players and ... Read more

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ തിളങ്ങി കേരള ടൂറിസം

ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസ്ഥാന ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കുന്ന പ്രതിനിധി സംഘം പങ്കെടുക്കുന്നത് വഴി കേരള ടൂറിസം ശക്തമായ സാന്നിധ്യം അറിയിച്ചു. തദ്ദേശ ടൂറിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി സംസ്ഥാനത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വീകരണത്തെക്കുറിച്ച്അവരോട് വിശദമാക്കി. കൂടാതെ ശ്രീലങ്കന്‍ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗയുമായി ടൂറിസം മന്ത്രി അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് വേദിയില്‍കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ജയ് കുമാര്‍ റാവല്‍, എമിറേറ്റ്‌സ് എയ്‌റോനാട്ടിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഫയേഴ്സ്വൈസ് പ്രസിഡന്റ് സലിം ഉബൈദുല്ല, കേരളത്തില്‍ നിന്ന് പങ്കെടുത്ത മറ്റു ഉന്നത ഉദ്യോഗസേഥരുമായും മന്ത്രിട്രാവല്‍ മാര്‍ക്കറ്റ്‌ വേദിയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തി. അറേബ്യന്‍ മേഖലയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ വരവില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന വളര്‍ച്ച മുന്നില്‍ക്കണ്ടാണ് കേരള ടൂറിസം ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്തത്. ഏപ്രില്‍ 25ന് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് സമാപിക്കും. മുന്‍വര്‍ഷത്തെ സഞ്ചാരികളുടെ കണക്കനുസരിച്ച് 2017ല്‍ 2.64 % വര്‍ദ്ധനവാണ് ... Read more

Rajasthan bets big on Heritage tourism

The Amer Fort in Rajasthan, which has been selected as one of the 10 iconic sites from India, stands just second to Taj as far as tourist arrivals are concerned, said the state Chief Minister Vasundhara Raje. She was speaking at the inaugural session of the 10th edition of the Great India Travel Bazaar (GITB) at Hotel Lalit in Jaipur. Rajasthan Tourism strongly believes in partnerships, she said while appreciating the partners in eco-tourism, music tourism, and desert tourism in the state. The Chief Minister also said that heritage tourism is one of the most important areas of Rajasthan Tourism. “Rajasthan would be able to ... Read more

ലിഗയുടെ മരണം: ടൂറിസം സെക്രട്ടറി ഇല്‍സിയെയും ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ചു

തിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ ലാത്വിയന്‍ സ്വദേശി ലിഗ സ്‌ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്      ലിഗയുടെസഹോദരി ഇല്‍സിയെയും ഭര്‍ത്താവ് ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ച കേരള ടൂറിസം  സെക്രട്ടറി  റാണി ജോര്‍ജ് പറഞ്ഞു. കോവളത്ത്  മരണമടഞ്ഞ വിദേശ വനിത ലിഗയുടെ സഹോദരി ഇൽസിയെ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് സന്ദർശിക്കുന്നു ലീഗയുടെ മരണത്തില്‍ ടൂറിസം  സെക്രട്ടറിഅനുശോചനം രേഖപ്പെടുത്തി.തന്റെ സഹോദരിയുടെമൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന ഇല്‍സിയുടെ ആവശ്യം എത്രയും വേഗം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്  റാണി ജോര്‍ജ്  ഉറപ്പു നല്‍കി. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ടൂറിസം സെക്രറട്ടറി ഇല്‍സിയെ അറിയിച്ചു

Himachal gets centre-aid to boost religious tourism

With an aim to start promoting religious tourism circuit in Himachal Pradesh, Chief Minister Jai Ram Thakur and Union Minister for Tourism KJ Alphons held discussions in New Delhi. The ministers discussed about a Rs 300 crore including a project for improving the infrastructure facilities of the state. Himachal Pradesh is famous for its various eco-tourism activities that support various tourism hotspots in the tourism map. The discussion went pretty well in which the Union Minister has promised to provide all essential support for the state. Himachal Pradesh, which is famous for its picturesque pristine beauty, is free from the outside ... Read more

കേരളത്തിലും വരുന്നു റോ–റോ

ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം കേരളത്തിലും വരുന്നു. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് പാലക്കാട് ഡിവിഷനു ലഭിക്കുമെന്നാണു സൂചന. വിദൂരസ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കാൻ നിശ്ചിത ദൂരം ട്രെയിനി‍ൽ കയറ്റുകയാണു റോ–റോയിൽ ചെയ്യുന്നത്. ഒരുട്രെയിനിൽ മുപ്പതോ നാൽപ്പതോ വലിയ ലോറികൾ കയറ്റാം. ചരക്കുവാഹനങ്ങൾക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസൽ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം. പല നഗരപ്രദേശങ്ങളിലും തിരക്കേറിയ പകൽ സമയത്തു ചരക്കുലോറികൾ ഹൈവേകളിൽ ഓടാൻ അനുമതിയില്ല. റോ–റോ സൗകര്യം നിലവിൽ വന്നാൽ സംസ്ഥാനത്തെ റോഡപകടങ്ങളിൽ വലിയൊരു പങ്ക് ഒഴിഞ്ഞു പോകുകയും ചെയ്യും. കൊങ്കൺ റെയിൽ‌വേയിൽ 1999ലാണു റോ–റോ സർവീസ് തുടങ്ങിയത്. സൂറത്ത്കൽ, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളി‍ൽ റോ–റോ സർവീസിനു വേണ്ടി ചരക്കുവാഹനങ്ങൾ ട്രെയിനിൽ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. കേരളത്തിൽ നിന്നു വടക്കേ ഇന്ത്യയിലേക്കു ... Read more

ചരിത്രം തിരുത്തി ഒഡീഷയിലെ ക്ഷേത്രം

400 വര്‍ഷത്തിന്റെ ചരിത്രമാണ് ഈ ക്ഷേത്രം തെറ്റിച്ചത്. കേന്ത്രാപാരയിലെ മാപഞ്ചുബറാഹി ക്ഷേത്രത്തിനുള്ളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനം നല്‍കി. ഭാരക്കൂടുതലുള്ള വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയാണ് നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ അവരെ കയറ്റിയത്. വിവാഹിതകളായ അഞ്ചു ദളിത് സ്ത്രീകളാണ് ക്ഷേത്രം നടത്തുന്നത്. കടലോരപ്രദേശമായ ശതഭായ ഗ്രാമത്തെ പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തുന്നത് മാ പഞ്ചുബറാഹിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ആയിരത്തില്‍ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. എന്നാല്‍ ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ശതഭായ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് വിഗ്രഹങ്ങളെയും ഇവര്‍ പോകുന്നിടത്തേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്. അഞ്ച് വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഓരോ വിഗ്രഹത്തിനും ഒന്നര ടണ്‍ ഭാരമാണുള്ളത്. ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ പുതിയ ഇടത്തേക്ക് മാറ്റാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനാലാണ് പുരുഷന്‍മാരുടെ സഹായം തേടിയതും അത് ചരിത്ര സംഭവമായതും. പഴയ ക്ഷേത്രത്തിന് 12 കിലേമീറ്റര്‍ അകലെയാണ് പുതുതായി ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടെ ശുദ്ധികര്‍മ്മങ്ങളള്‍ നടന്നുവരികയാണെന്ന് ഗ്രാമവാസികള്‍ അറിയിച്ചു.