Category: Middle East

Liwa Date Festival attracts thousands of visitors

The 14th Liwa Date Festival has commenced on 19th July at Al Dhafra Region in Abu Dhabi. The festival, which celebrates the UAE’s iconic and traditional date fruit, will conclude on 28th July. The festival is expected to welcome visitors in large numbers from across the UAE and nearby countries.  Becoming a leading leading events in Al Dhafra Region of Abu Dhabi, last year’s edition attracted more than 70,000 visitors. Held under the patronage of Shaikh Mansour Bin Zayed Al Nahyan, Deputy Prime Minister and Minister of Presidential Affairs and organised by the Cultural Programmes and Heritage Festivals Committee, the ... Read more

കൂടുതല്‍ സര്‍വീസുകളുമായി സലാം എയര്‍

ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സര്‍വിസുകള്‍ വിപുലീകരിക്കുന്നു. നാലു പുതിയ റൂട്ടുകളിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ സലാം എയറിന് അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. അബൂദബി, കുവൈത്ത്, ഖാര്‍ത്തൂം, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ തുടങ്ങുക. സലാല-അബൂദബി റൂട്ടില്‍ മൂന്നു പ്രതിവാര സര്‍വിസുകളാകും ഉണ്ടാവുക. ആഗസ്റ്റ് മൂന്നു മുതല്‍ ഇത് ആരംഭിക്കും. സെപ്റ്റംബര്‍ ആദ്യം മുതല്‍ മസ്കത്തില്‍ നിന്നാണ്   മറ്റുള്ളവ നടത്തുക. കുവൈത്തിലേക്ക് അഞ്ചും ഖാര്‍ത്തൂമിലേക്ക് മൂന്നും കാഠ്മണ്ഡുവിലേക്ക് നാലും പ്രതിവാര സര്‍വിസുകളാണ് ഉണ്ടാവുക. സര്‍വിസ് വിപുലീകരണത്തിന്റെ ഭാഗമായി ആറ് എയര്‍ബസ് എ 320നിയോ വിമാനങ്ങള്‍ കൂടി സ്വന്തമാക്കാന്‍ സലാം എയര്‍ അടുത്തിടെ ധാരണയില്‍ എത്തിയിരുന്നു. ഇതില്‍ ഒരു വിമാനം ഈ വര്‍ഷം അവസാന പാദത്തിലും അഞ്ചു വിമാനങ്ങള്‍ അടുത്ത വര്‍ഷം ആദ്യ പാദത്തിലുമാകും സലാം എയര്‍ നിരയിലേക്ക് എത്തുക. പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ സര്‍വിസുകള്‍ 27 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് ... Read more

പുരസ്‌ക്കാരത്തിലേക്ക് പറന്നുയര്‍ന്ന് ഖത്തര്‍ എയര്‍വേസ്

ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്‌കാരം ഖത്തര്‍ എയര്‍വേസിന്. ആറാം തവണയും തുടര്‍ച്ചയായ മൂന്നാം തവണയുമാണു ഖത്തര്‍ എയര്‍വേസ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതുള്‍പ്പെടെ നാലു പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് നേടിയത്. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് എന്നിവയാണ് മറ്റു പുരസ്‌കാരങ്ങള്‍. ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, ഹമദ് രാജ്യാന്തര വിമാനത്താവളം സിഒഒ ബദ്ര്‍ മുഹമ്മദ് അല്‍ മീര്‍ എന്നിവര്‍ ചേര്‍ന്നു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈനായി തുടര്‍ച്ചയായ അഞ്ചാം തവണയും മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ചായി തുടര്‍ച്ചയായ രണ്ടാം തവണയുമാണു ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെടുന്നത്. ക്യുസ്വീറ്റിനാണു മികച്ച ബിസിനസ് ക്ലാസ് സീറ്റെന്ന പുരസ്‌കാരം ലഭിച്ചത്. വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഖത്തര്‍ എയര്‍വേസ് എത്ര മുന്നോട്ടു പോയിയെന്നു വ്യക്തമാക്കുന്നതാണ് ഈ പുരസ്‌കാരങ്ങളെന്ന് സിഇഒ അക്ബര്‍ ... Read more

വിസ്മയത്തിന്റെ കലവറ തുറന്ന് ഷാര്‍ജ അല്‍ മുന്‍തസ

കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഷാര്‍ജ നഗരമധ്യത്തില്‍ ഖാലിദ് ലഗൂണിന് സമീപം പച്ച പുതച്ചു നില്‍ക്കുന്ന പാര്‍ക്കിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനം കവരും. പവിഴ ലോകത്തെ രാജകുമാരിയുടെ കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ പുതിയ റൈഡുകളാണുള്ളത്. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും മാതൃകകളില്‍ മറഞ്ഞു നില്‍ക്കുന്ന നിധികള്‍ തേടി അന്വേഷണം നടത്തുന്ന പോലെയാണ് വാട്ടര്‍ റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങള്‍ക്കും സുരക്ഷക്കും മുന്‍ഗണന നല്‍കിയാണ് റൈഡുകളുടെ രൂപകല്‍പ്പന. മുതിര്‍ന്നവരെ സാഹസികതയുടെയും ആഘോഷത്തിന്റെയും ലോകത്തേക്ക് കൈപിടിക്കുന്ന റൈഡുകളുമുണ്ട്. ഒരേ സമയം 200 പേരെ ഉള്‍കൊള്ളുന്ന വേവ് പൂള്‍ 100 കുട്ടികള്‍ക്ക് ഒരേ സമയത്ത് ആസ്വദിക്കാവുന്ന കിഡ്‌സ് സ്ലൈഡ്ഫ്‌ളൈയിങ് കാര്‍പറ്റ്മിസ്റ്ററി റിവര്‍ തുടങ്ങി നിരവധി അനുഭവങ്ങള്‍ അല്‍ മുന്തസയെ വേറിട്ട് നിര്‍ത്തുന്നു. വിനോദങ്ങളോടൊപ്പം രുചിയുടെ ലോകവും പാര്‍ക്കിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന രുചികേന്ദ്രത്തിനു പുറമെ പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വിഭവങ്ങളോടൊപ്പം ഐസ്‌ക്രീം, ഫാസ്റ്റ് ഫുഡ് ... Read more

Abu Dhabi to eye on Kazakhstan & Ukraine Tourists

Department of Culture and Tourism – Abu Dhabi (DCT Abu Dhabi) has been conduction promotional activities aimed at reinforcing ties with the key stakeholders in the tourism industry and to explore new opportunities. As part of the promotional activities, a tourism delegation led by the Department of Culture and Tourism – Abu Dhabi (DCT Abu Dhabi) has conducted a road-show to Kazakhstan and Ukraine, two key destinations within the Commonwealth of Independent States, to attract more tourists form these places. Ferrari World, Abu Dhabi As per the relaxed visa rules, Ukrainian travellers can have a visa on arrival when reaching ... Read more

യാത്ര സുരക്ഷിതമാക്കാന്‍ ഹാന്‍ഡ്ബാഗില്‍ ഇവ ഒഴിവാക്കൂ

യു .എ.ഇ.യില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഹാന്‍ഡ്ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക എമിറേറ്റ്സ് എയര്‍ലൈന്‍സ് പുറത്തുവിട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്ബാഗുകളുടെ സ്‌ക്രീനിങ്ങും കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യു.എസ്. എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ലഗേജ് സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കി. 350 ഗ്രാമില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയില്‍ കരുതാന്‍ പാടില്ല. എല്ലാത്തരം പൊടികളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. അത് കൊണ്ടുതന്നെ അത്യാവശ്യമില്ലാത്ത പൊടികള്‍ ചെക്ക് ഇന്‍ ചെയ്യുന്ന ബാഗില്‍ വെക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കുള്ള പാല്‍പ്പൊടി, കുറിപ്പടിയോടെയുള്ള മരുന്നുകള്‍ എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സ്മാര്‍ട്ട് ബാഗുകള്‍ നിരോധിച്ചിരുന്നു. ഇത്തരം ബാഗുകളിലെ ജി.പി.എസ്. ട്രാക്കിങ് സംവിധാനത്തിനുപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍, ഫോണ്‍ ചാര്‍ജറുകള്‍, ഇലക്ട്രോണിക് ബുക്കുകള്‍ തുടങ്ങിയവ തീപ്പിടിത്തത്തിന് കാരണമാകുന്നതിനെ തുടര്‍ന്നാണിത്. കുട്ടികള്‍ക്കുള്ള പാല്‍, വെള്ളം, സോയ മില്‍ക്ക് എന്നിവ കുട്ടികള്‍ കൂടെയില്ലെങ്കില്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഹാന്‍ഡ് ... Read more

ലോക പൈതൃക പട്ടികയിലേക്ക് അല്‍ അഹ്‌സയും ഖല്‍ഹാതും

സൗദിയിലെ അല്‍ അഹ്സയും ഒമാനിലെ ഖല്‍ഹാതും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. സൗദിയിലെ അല്‍ അഹ്സയില്‍ റെ നിയോ ലിത്തിക് കാലഘത്തട്ടിലെ മനുഷ്യ കുടിയേറ്റത്തിന്റെ ശേഷിപ്പുകളുള്‍പ്പെടുന്നതാണ്. അല്‍ അഹ്‌സ അറബ് ലോകത്തെ വ്യാപാര കേന്ദ്രമായിരുന്നുവെന്നും സൗദി അവകാശപെട്ടു. ഒമാനിലെ ഖല്‍ഹാത് ഇസ്ലാമിക കാലത്തിനു മുന്‍പേ ഉള്ളതാണെന്നാണ് ചരിത്രം പറയുന്നത്. ഖല്‍ഹാത് ഒരു തുറമുഖ നഗരം ആയിരുന്നു. അറബ് കുതിരകളെയും ചൈനീസ് മണ്‍പാത്രങ്ങളും വ്യാപാരം നടത്തിയിരുന്ന ഒരു കേന്ദ്രമായിരുന്നു ഖല്‍ഹാത്. ഖല്‍ഹാത് ഭരിച്ചിരുന്നത് ഒരു വനിതാ ആയിരുന്നു എന്നതും ഖല്‍ഹാത്നെ വേറിട്ട് നിര്‍ത്തുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ഗവര്‍ണ്ണര്‍ അയാസ് ഹോര്‍മുസ് എന്നും ഖല്‍ഹാത് എന്നും തന്റെ ഭരണ സംവിധാനത്തെ രണ്ടായി വേര്‍തിരിച്ചിരുന്നു. ഖല്‍ഹാത് ഭരിച്ചിരുന്നത് അയാസീന്റെ ഭാര്യ ബീബി മറിയം ആയിരുന്നു. ഓമനിലെയും റിയാദിലെയും ഭരണാധികാരികള്‍ എണ്ണ വില ഇടിഞ്ഞിതിനെ തുടര്‍ന്ന് ടൂറിസം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് അല്‍ അഹ്സയും ഖല്‍ഹാതും യുനെസ്‌കോയുടെ ലോക പൈതൃക ... Read more

വനിതാ ടാക്‌സിയില്‍ പുരുഷന്‍മാര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കി സൗദി

സൗദിഅറേബ്യയില്‍ സ്ത്രീകള്‍ ഓടിക്കുന്ന ടാക്സിവാഹനങ്ങളില്‍ കുടുംബസമേതം പുരുഷന്മാര്‍ക്ക് യാത്രചെയ്യുന്നതിന് തടസ്സമില്ലെന്ന് സൗദി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതോടെ നൂറുകണക്കിനാളുകളാണ് ടാക്സി സേവന മേഖലയില്‍ തൊഴില്‍ കണ്ടെത്തിയിട്ടുള്ളത്. ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ സ്ത്രീപുരുഷ വ്യത്യാസം ഉണ്ടാവില്ല. ഡ്രൈവിങ് ലൈസന്‍സും സ്വന്തമായി വാഹനവും ഉള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ഡ്രൈവര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യേ ഉപഭോക്താക്കള്‍ക്ക് ടാക്സി സേവനം നല്‍കുന്നതിന് വനിതകള്‍ക്ക് കഴിയുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വനിതകളിലേറെയും ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ജോലി ചെയ്യാനാണ് താത്പര്യപ്പെടുന്നത്. വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി ലഭിച്ചതോടെ നിരവധി വനിതകള്‍ യൂബര്‍, കരിം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ ജോലി ആരംഭിച്ചു. അതേസമയം, വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയത് ടാക്സി കമ്പനികളുടെ വരുമാനത്തെ ബാധിക്കില്ലെന്ന് കരിം കമ്പനി സി.ഇ.ഒ. ഡോ. അബ്ദുല്ല ഇല്യാസ് പറഞ്ഞു. രാജ്യത്ത് ഓണ്‍ ടാക്സി പ്രയോജനപ്പെടുത്തുന്നവരില്‍ 80 ശതമാനവും വനിതകളാണ്. കരിം ... Read more

ഒമാനില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതമാക്കി

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതായി റോയല്‍ ഒമാന്‍ പോലീസ്. ടൂറിസ്റ്റു വിസയുടെ ഫീസ് കുറച്ചതായും ഓണ്‍ലൈന്‍ വിസ സംവിധാനം നടപ്പാക്കിയതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശുറൈഖി പറഞ്ഞു. ടൂറിസം രംഗത്ത് രാജ്യത്തു വളര്‍ന്നു വരുന്ന സാധ്യതകള്‍ കണക്കിലെടുത്താണ് വിനോദ സഞ്ചാര മന്ത്രാലയത്തിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും സംയുക്തമായ ഈ നീക്കം. വിനോദ സഞ്ചാരികള്‍ക്കു രണ്ടുതരം ടൂറിസ്റ്റു വിസകളാണ് നിലവില്‍ വന്നിരിക്കുന്നത്. പത്ത് ദിവസം, ഒരു മാസം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന പുതിയ വിസയുടെ കലാവധികള്‍. നിയമ പരിഷ്‌കരണം സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അള്‍ ശുറൈഖി വിജ്ഞാപനം പുറത്തിറക്കി. അഞ്ച് ഒമാനി റിയാലിന് (887 രൂപ) പത്ത് ദിവസം രാജ്യത്ത് തങ്ങാനുള്ള ടൂറിസ്റ്റ് വിസ ലഭിക്കും. മുന്‍പ് കുറഞ്ഞത് മുപ്പതു ദിവസത്തെ വിസയാണ് ഉണ്ടായിരുന്നത്. അതിനു ഇരുപതു ഒമാനി റിയല്‍ (3,550 രൂപ) ആയിരുന്നു നിരക്ക്. പുതിയ പരിഷ്‌കരണമനുസരിച്ച് ... Read more

ലോക സഞ്ചാരികളുടെ ഇടത്താവളമാകാന്‍ യുഎഇ: വിസ ഫീസ് ഇല്ലാതെ 48 മണിക്കൂര്‍ തങ്ങാം

ഫീസ് നല്‍കാതെ, രാജ്യാന്തര യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ യുഎഇയില്‍ ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള വീസ നിയമ മാറ്റങ്ങള്‍ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത് വിനോദ സഞ്ചാര രംഗത്തു കൂടുതല്‍ കുതിപ്പുണ്ടാക്കുമെന്ന് വിദഗ്ധര്‍. ഇതുകൂടാതെ, 50 ദിര്‍ഹം (ഏകദേശം 900 രൂപ) ഫീസ് നല്‍കിയാല്‍ യുഎഇയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍വരെ ചെലവഴിക്കാനും ഇനി അവസരമുണ്ട്. നിയമമാറ്റം വൈകാതെ പ്രാബല്യത്തിലാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 50 ദിര്‍ഹം ചെലവിട്ടാല്‍ നാലുദിവസം യുഎഇയില്‍ ചെലവഴിക്കാമെന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുന്നത്. ദുബായില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാരില്‍ 70 ശതമാനവും ദീര്‍ഘ യാത്രയ്ക്കിടെ ഇവിടെ ഇറങ്ങുന്നവരാണ്. അബുദാബിയിലും ഇത്തരം ധാരാളം യാത്രക്കാര്‍ എത്തുന്നുണ്ട്. സേവനമികവില്‍ മുന്നില്‍നില്‍ക്കുന്ന വിമാന സര്‍വീസുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ ലോകത്തെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തുന്നതും രാജ്യാന്തര യാത്രയില്‍ അവയ്ക്ക് യുഎഇയില്‍ ‘സ്റ്റോപ്പ് ഓവര്‍’ ഉള്ളതുമാണ് കാരണം. പുതിയ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ പ്രമുഖ ഇടത്താവളമായി യുഎഇ മാറും. യുഎസ്, യുകെ പൗരന്‍മാര്‍ക്ക് യുഎഇ ‘ഓണ്‍ ... Read more

ഈ വിമാനത്തില്‍ ആകാശകാഴ്ചകള്‍ വെര്‍ച്വലായി മാത്രം

ജനാലകളില്ലാത്ത വിമാനവുമായി ദുബായ് ആസ്ഥനമായിട്ടുള്ള എമറൈറ്റ്‌സ് എയര്‍ലൈന്‍സ്. കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ബോയിംഗ് 777-300 ഇആര്‍ എയര്‍ക്രാഫ്റ്റിലാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. വെര്‍ച്വല്‍ സ്‌ക്രീനിലൂടെ മാത്രമായിരിക്കും വിമാനത്തിലെ യാത്രക്കാര്‍ പുറം കാഴ്ചകള്‍ കാണുക. ഫൈബര്‍ ഒപ്റ്റിക് ക്യാമറകള്‍ വഴിയാണ് പുറംകാഴ്ചകള്‍ യാത്രക്കാര്‍ക്ക് മുന്നില്‍ എത്തുക. വിമാനത്തിന്റെ ഭാരം കുറയ്ക്കാമെന്നതും ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാമെന്നതുമാണ് ജനാലകള്‍ ഇല്ലാതാകുന്നതോടെ ഉണ്ടാകുന്ന നേട്ടമെന്ന് എമറേറ്റ്‌സ് പ്രസിഡന്റ് ഡിം ക്ലാര്‍ക്ക് പറയുന്നു. പുറത്തെ കാഴ്ചകള്‍ കാണാം എന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ലാത്തവയാണ് വിമാനത്തിലെ ജനലുകള്‍. എന്നാല്‍ ടേക്ക് ഓഫ്, ലാന്‍ഡിങ് സമയത്ത് വിമാനത്തിലെ ലൈറ്റുകള്‍ അണയ്ക്കുന്നത് കൊണ്ടുതന്നെ ജനാലകളിലൂടെയുള്ള വെളിച്ചം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാറുണ്ട്. ഇതോടൊപ്പം വിമാനത്തില്‍ അപ്രതീക്ഷിതമായി വൈദ്യുതി തടസ്സം നേരിടുമ്പോഴും സഹാകരമാകുന്നത് ജനാലകള്‍ വഴി കടക്കുന്ന വെളിച്ചമാണ്. ജനാലകള്‍ വിമാനത്തിലെ യാത്രാനുഭവം മികച്ചതാക്കാന്‍ വലിയ പങ്കുവഹിക്കുന്നതാണെന്നും ഇവ ഇല്ലാതാകുമ്പോള്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ബിസിനസ്സ് തലത്തില്‍ ... Read more

ചരിത്ര നിമിഷത്തിനായി കൗണ്ട് ഡൗണ്‍ ആരംഭിച്ച് സൗദി

ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ വാഹനമോടിക്കാന്‍ നിരത്തിലിറങ്ങുന്ന ഈ മാസം 24 ‘വിമന്‍ ഡ്രൈവിങ്’ ദിനമായി പ്രഖ്യാപിച്ച് സൗദി. വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തില്‍ വിദേശ ലൈസന്‍സ് സൗദിയിലേക്കു മാറ്റിയെടുത്ത 10 വനിതകളുടെ പ്രതികരണങ്ങള്‍ സഹിതം പ്രചാരണവും ആരംഭിച്ചു. അടുത്തയാഴ്ചയ്ക്കകം 2000 പേര്‍ക്കു ലൈസന്‍സ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഗതാഗത നിയമലംഘനം നടത്തുന്ന സ്ത്രീകള്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നു മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഗുരുതര നിയമലംഘനം നടത്തുന്നവരെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റും. ഇവരുടെ വാഹനം കണ്ടുകെട്ടണമെന്നുള്ള നിര്‍ദേശവും ഗതാഗതവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. 30 വയസ്സിനു താഴെയുള്ള സ്ത്രീകളെ ജഡ്ജിയുടെ ഉത്തരവിലൂടെ മാത്രമേ സംരക്ഷണ കേന്ദ്രത്തില്‍നിന്നു മോചിപ്പിക്കുകയുള്ളൂ. 30 വയസ്സിനു മുകളിലുള്ളവര്‍ക്ക് ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ പുറത്തിറങ്ങാം.

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് കര്‍ശന നിബന്ധനകള്‍

വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കുവൈത്ത് ഗതാഗതമന്ത്രാലയം നിബന്ധനകള്‍ കര്‍ശനമാക്കുന്നു. രാജ്യത്ത് വാഹനത്തിരക്ക് വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് ജനറല്‍ ട്രാഫിക് വിഭാഗം കര്‍ശനമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രധാനമായും മൂന്നു നിബന്ധനകളാണുള്ളത്. സര്‍വകലാശാലാ ബിരുദം വേണം, കുറഞ്ഞത് 600 ദിനാര്‍ മാസശമ്പളം വേണം, ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുവൈത്തില്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷമെങ്കിലും താമസിച്ചിരിക്കണം എന്നിവയാണവ. അര്‍ഹതയില്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല എന്ന കര്‍ശന നിര്‍ദേശമാണ് ഗതാഗതവിഭാഗം ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച്, അനര്‍ഹരായ 1400 വിദേശികളുടെ ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ടാക്‌സി ൈഡ്രവര്‍മാരാണെങ്കിലും നിബന്ധനകളില്‍ ഇളവില്ലെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. രാജ്യത്ത് നിലവിലുള്ള ടാക്‌സികളുടെ എണ്ണം കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അബുദാബിയില്‍ മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ‘ഇന്‍ഫോം ദി പ്രോസിക്യൂഷന്‍’ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധപ്പെട്ട അധികാരികളിലേക്കും വകുപ്പുകളിലേക്കും നേരിട്ടെത്തിക്കാനുള്ള സൗകര്യം അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഒരുക്കിയിട്ടുള്ളത്. സേവനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 2231-ഓളം ആളുകളാണ് ആപ്പ് സ്വന്തമാക്കിയത്. നിയമപരമായ സംശയങ്ങള്‍ ആരാഞ്ഞുകൊണ്ട് നിരവധിപേരാണ് ആപ്പിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സാങ്കേതികരംഗങ്ങളിലെ വളര്‍ച്ച സമൂഹനന്മയ്ക്കായി ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍നിന്നാണ് ഈ ആപ്പ് രൂപം കൊണ്ടതെന്ന് അബുദാബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി. നിയമസംവിധാനവും പൊതുജനവും തമ്മിലുള്ള അകലം കുറക്കാനും ആശയവിനിയം ക്രിയാത്മകമാക്കാനും പുതിയ ഈ സംവിധാനം സഹായിക്കും. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ജനങ്ങളുടെ പങ്കാളിത്തം കൂട്ടാനും ഇത് സഹായിക്കും. നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി ടെക്സ്റ്റ് മെസേജുകളായാണ് ജനങ്ങള്‍ക്ക് ആപ്പില്‍നിന്നും ലഭിക്കുക.

കുവൈത്തില്‍ ഇ-ഡ്രൈവിങ് ലൈസന്‍സ്

കുവൈത്തില്‍ ഇ-ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തരമന്ത്രാലയം പിആര്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ മഹ്മൂദ് അല്‍ ദോസരി അറിയിച്ചു.   ഇ-ഫോമില്‍ പൂരിപ്പിച്ചുനല്‍കുന്ന വിവരങ്ങള്‍ കാര്‍ഡ് ഉടമയെ സംബന്ധിച്ച സുരക്ഷിത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാകും. വിവിധ ഭാഷകളിലാകും വിവരശേഖരണം. കുവൈത്തിന് പുറത്തും ഉപയോഗിക്കാനാകുംവിധമുള്ളതാകും ലൈസന്‍സ് എന്ന് മന്ത്രാലയത്തിലെ ഗതാഗതവിഭാഗം പരിശീലനകേന്ദ്രം മേധാവി കേണല്‍ സാലിം അല്‍ അജ്മി അറിയിച്ചു. രാജ്യാന്തര നിലവാരം അനുസരിച്ചുള്ളതാകും പുതിയ ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ്. ഇതേ സംവിധാനത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവിലുള്ള മിക്ക രാജ്യങ്ങളിലും ഈ ലൈസന്‍സ് ഉപയോഗിക്കാനാകും. അതേസമയം ഗതാഗത നീക്കം നിരീക്ഷിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 പുതിയ ക്യാമറകള്‍ സ്ഥാപിച്ചു. റോഡുകളിലും ഇന്റര്‍സെക്ഷ നുകളിലും ഡ്രൈവര്‍മാര്‍ വരുത്തുന്ന നിയമലംഘനങ്ങള്‍ ക്യാമറ പിടിച്ചെടുക്കും. സോളര്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില മൊബൈല്‍ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത ... Read more