Category: India

അവധിക്കാലത്ത് 31 പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു

അവധിക്കാല യാത്രയ്ക്ക് റെയിൽവേ സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ചു. വേനലവധിക്കാലത്ത് ദക്ഷിണ റെയില്‍വേ കേരളത്തില്‍ 351 സര്‍വീസുകള്‍ നടത്തും. ഏപ്രില്‍ ഒന്നുമുതല്‍ ജൂലായ് നാലുവരെയുള്ള കാലയളവില്‍ കേരളത്തില്‍ 31 തീവണ്ടികളാണ് ഓടുക. ദക്ഷിണ റെയില്‍വേയില്‍ മൊത്തം 69 തീവണ്ടികള്‍ 796 സര്‍വീസുകള്‍ ഓടിക്കും. മുഴുവന്‍ തീവണ്ടികളിലും പ്രത്യേകനിരക്ക് ഈടാക്കുന്ന സുവിധയും സ്‌പെഷ്യല്‍ ഫെയര്‍ വണ്ടികളുമാണ്. യാത്രക്കാര്‍ക്കായി ദക്ഷിണറെയില്‍വേ ആദ്യമായി വേനല്‍ക്കാല വണ്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പ്രധാന സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ക്യു.ആര്‍. കോഡും ഇത്തവണ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് അത് സ്‌കാന്‍ ചെയ്ത് മൊബൈലില്‍ ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാം.കേരളത്തിൽനിന്നു ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് സർവീസുകൾ. എല്ലാ ട്രെയിനുകളും 13 സർവീസുകൾ വീതം നടത്തും. പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ, നമ്പർ, പുറപ്പെടുന്ന ദിവസം, സമയം എന്നീ ക്രമത്തിൽ ചെന്നൈ–എറണാകുളം സുവിധ (82631), വെള്ളി, രാത്രി 8ന് എറണാകുളം–ചെന്നൈ സുവിധ (82632), ഞായർ, ... Read more

ഇനി ഡീസല്‍ വീട്ടുപടിക്കലെത്തും: ഹോം ഡെലിവറിയുമായി ഐ ഒസി

ഫോണ്‍ ഒന്ന് കുത്തി വിളിച്ചാല്‍ എന്തും വീട്ട് പടിക്കല്‍ എത്തും നമ്മുടെ നാട്ടില്‍. ഇനി ഡീസല്‍ എത്താനും ഒരു ഫോണ്‍ കോള്‍ മതി. രാജ്യത്തെ വലിയ പെട്രോള്‍ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് നൂതന സംരംഭവുമായി രംഗത്ത് എത്തിയത്. തുടക്കത്തില്‍ മഹാരാഷ്ട്ര പുണെ എന്നീ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പദ്ധതി വൈകാതെ രാജ്യത്താകെ നടപ്പാക്കും. ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുമുള്ള വാഹനമാണ് ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുക. ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഇന്ധനം കിട്ടാനുള്ള പ്രയാസം പരിഹരിക്കുകയാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ഐഒസി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, പമ്പില്‍നിന്നു ലഭിക്കുന്ന അതേ വിലയിലാണോ ഡീസല്‍ ലഭിക്കുക, ഒരാള്‍ക്ക് എത്ര അളവ് കിട്ടും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

ബംഗാളിലെ ചൈനാ ടൗണിന് 300 വയസായി

300 വര്‍ഷം പിന്നിട്ടൊരു ചൈനീസ് അമ്പലമുണ്ട് കല്‍ക്കട്ടയില്‍. ചൈനീസ് സംസ്‌ക്കാരത്തെയും പൈതൃകത്തേയും ഊട്ടിയുറപ്പിക്കുന്ന ക്ഷേത്രം എന്നാല്‍ ചൈനക്കാരുടേതല്ല ഇന്ന്. കുറച്ചൊന്ന് പുറകോട്ട് സഞ്ചരിക്കണം ഈ ക്ഷേത്രത്തിനെ കുറിച്ചറിയാന്‍. 300 വര്‍ഷം പഴക്കമുള്ള വിശ്വാസത്തിന് തുടക്കം കുറിച്ചത് ടോങ് ആച്യൂ എന്ന കച്ചവടക്കാരനാണ്.18ാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി കല്‍കട്ടയിലെത്തിയതായിരുന്നു ടോങ്. 1718ലാണ് ആച്ചിപ്പൂര്‍ ക്ഷേത്രം പണികഴിപ്പിച്ചത്.അതായത് ടോങ് കച്ചവടത്തിനായി കല്‍കട്ടയില്‍ എത്തുന്നതിന് രണ്ടു കൊല്ലം മുമ്പ്. അതു കൊണ്ട് തന്നെ കല്‍ക്കത്തയിലെ ആദ്യ ചൈനീസ് ബന്ധത്തിന് തെളിവാണ് ഈ ആച്ചിപൂര്‍ ക്ഷേത്രം. ആച്ചിപൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നയിടത്ത് ഇന്ന് ഒരു ചൈനക്കാരന്‍ പോലുമില്ല.പക്ഷേ ആ സ്ഥലത്തിനെ ഇന്ന് എല്ലാവരും വിളിക്കുന്നത് ചൈന ടൗണ്‍ എന്നാണ്. ടോങ്ങിന്റെ പിന്‍തലമുറക്കാര്‍ നോക്കി വന്നിരുന്ന ക്ഷേത്രം ഇന്നിപ്പോള്‍ ഫാറുല്‍ ഹക്കിന്റെ നടത്തിപ്പിലാണ്. എന്റെ മുത്തശ്ശന്‍മാരായിരുന്നു ഈ ക്ഷേത്രം നോക്കി നടത്തിയിരുന്നത് അവരില്‍ നിന്ന് കിട്ടിയതാണ് എനിക്കീ ക്ഷേത്രം. എന്റെ മുന്‍തലമുറയില്‍ ഉള്ളവര്‍ക്ക് ഇവിടുത്തെ ചടങ്ങുകളെക്കുറിച്ചറിയാമായിരുന്നു അവര്‍ ആ രീതിയില്‍ ... Read more

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു

  ഊബര്‍ ഒല ടാക്‌സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗ്ലൂര,ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. പിന്നീട് മറ്റ് നഗരങ്ങളിലെ ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുകയായിരുന്നു. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്കിയത്. എന്നാല്‍, കമ്പനി മാനേജ്‌മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്‌സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍ പലരും നഷ്ടത്തിലാണ്. ഇത് പരിഹരിക്കാന്‍ ശ്രമിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നു. വിഷയത്തില്‍ ഒലെയുടെയോ ഊബറിന്റെയോ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ ടാക്സികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ടാക്സികളും, ഓട്ടോ ടാക്സികളും നിരക്ക് കുത്തനെ ഉയര്‍ത്തിയതായും ... Read more

ചെന്നൈ ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിർമിക്കും

ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം 54,400 ചതുരശ്ര മീറ്ററില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിര്‍മിക്കുമെന്നു സിഎംആര്‍എല്‍. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മെട്രോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കത്തിപ്പാറ ഫ്‌ലൈഓവറിനോടു ചേര്‍ന്നാണു സ്‌ക്വയര്‍ നിര്‍മിക്കുന്നത്. പതിനാലുകോടി രൂപയാണു പദ്ധതി ചെലവ്. ബസ് ടെര്‍മിനല്‍, കാത്തിരിപ്പുകേന്ദ്രം, എടിഎം, പാര്‍ക്കിങ് സൗകര്യം, ഫുട്പാത്ത് എന്നിവ സ്‌ക്വയറില്‍ ഉള്‍പ്പെടുത്തും. കരാര്‍ നല്‍കി ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു മെട്രോ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗിണ്ടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കോയമ്പേട് എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കു നിര്‍ത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനു മുന്‍പിലാണു ബസ് നിര്‍ത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ക്കു തിരക്കേറിയ ജിഎസ്ടി റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാനും സ്‌ക്വയര്‍ ഉപയോഗിക്കാം. ആലന്തൂര്‍ സ്റ്റേഷനെ കൂടാതെ ചെന്നൈ സെന്‍ട്രല്‍ ഭൂഗര്‍ഭ സ്റ്റേഷനോടു ചേര്‍ന്നും ഈ സൗകര്യം ഒരുക്കുമെന്നു സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കുമരകത്തെ ടൂറിസം വികസനത്തിന് 200 കോടി

സംസ്ഥാന സർക്കാർ കുമരകത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ 200 കോ‌ടി രൂപ വരെ ഫണ്ട് അനുവദിക്കാമെന്നു കേന്ദ്രമന്ത്രി അൻഫോൻസ് കണ്ണന്താനത്തിന്‍റെ വാഗ്ദാനം. കുമരകത്തെ മാതൃകാ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ആലോചനാ യോഗത്തിലാണ് മന്ത്രിയുടെ വാഗ്ദാനം. കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങളിൽ തീരെ തൃപ്തിയില്ല. ഒരു ശുചിമുറി ഉണ്ടാക്കാൻ പോലും വർഷങ്ങളെടുക്കുന്നു. അതു മാറണം. മാസങ്ങൾക്കുള്ളിൽ നടപ്പാക്കാൻ പറ്റുന്നവിധം കുമരകം മാസ്റ്റർ പ്ലാൻ തയാറാക്കുകയാണ് ലക്ഷ്യം. കുമരകത്തിന്‍റെ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വേണ്ടതെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. വേമ്പനാട് കായലിന്‍റെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്ന വിവിധ പഞ്ചായത്തുകളുടെ ആവശ്യം അംഗീകരിക്കുന്നതായി കണ്ണന്താനം അറിയിച്ചു. വേമ്പനാട്ട് കായലിലെ കയ്യേറ്റം നിരോധിക്കണം, കുമരകത്ത് രാജ്യാന്തര കൺവൻഷൻ സെന്‍റർ, കൊച്ചിയിൽ നിന്നു കുമരകത്തേക്കു സ്പീഡ് ബോട്ട് സർവീസ്, രാത്രി ടൂറിസം, ശാസ്ത്രീയമായ മാലിന്യ നിർമാർജന പദ്ധതികള്‍, മികച്ച റോഡുകൾ, പോള കാരണം ഒഴുക്കുനിലച്ച തോടുകൾ വൃത്തിയാക്കണം, വഞ്ചിവീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം, ... Read more

ഹരിയാനയില്‍ കാര്‍ഷിക ടൂറിസം വരുന്നു

ഹരിയാനയില്‍ കാര്‍ഷിക ടൂറിസം തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 340 ബജ്വാനി ഗ്രാമങ്ങള്‍ സ്ഥാപിക്കുമെന്ന് ഹരിയാന കൃഷിമന്ത്രി ഒ.പി ധങ്കര്‍ പറഞ്ഞു. കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, പൂന്തോട്ട നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് ബജ്വാനി ഗ്രാമങ്ങളില്‍ സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കുക. കൂടാതെ സംസ്ഥാനത്ത് കാര്‍ഷിക വിപണികള്‍ വര്‍ധിപ്പിക്കാനും ആലോചനയിലുണ്ട്. ഇത് കര്‍ഷകരെ സഹായിക്കാനാണെന്ന് മന്ത്രി പറഞ്ഞു. സോണിപറ്റിലെ ഗണൌറില്‍ തുടങ്ങുന്ന ഹോര്‍ട്ടികള്‍ച്ചര്‍ വിപണനകേന്ദ്രം സര്‍ക്കാറിന്‍റെ സ്വപ്നപദ്ധതിയാണെന്നും ഏപ്രിലില്‍ ഇതിനു തുടക്കമിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാറിന്‍റെ പദ്ധതിയിലുണ്ട്.

ലോക്കല്‍ ട്രെയിനുകളിലും എസി കോച്ച് പരിഗണനയില്‍

പശ്ചിമ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനുകളില്‍ രണ്ട് എസി കോച്ചുകള്‍ വീതം ഏര്‍പ്പെടുത്താന്‍ നീക്കം. സെപ്റ്റംബറില്‍ എത്തുന്ന രണ്ട് എസി റേക്കുകളുടെ കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലോക്കല്‍ ട്രെയിനുകളില്‍ ഘടിപ്പിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. ഇതു വിജയകരമായാല്‍ വ്യാപകമാക്കും. പശ്ചിമ റെയില്‍വേ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ആരംഭിച്ച എസി ലോക്കല്‍ ട്രെയിന്‍ യാത്രക്കാരെ കാര്യമായി ആകര്‍ഷിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സമ്പൂര്‍ണ എസി ട്രെയിനുകള്‍ക്ക് പകരം സെമി എസി ലോക്കല്‍ ട്രെയിനുകള്‍ എന്ന ആശയം പരിഗണിക്കുന്നത്. മുംബൈ റെയില്‍വേ വികാസ് കോര്‍പറേഷനും റെയില്‍വേ ഉദ്യോഗസ്ഥരും കഴിഞ്ഞ മാസം ഇതുസംബന്ധിച്ച ആലോചനകള്‍ നടത്തിയിരുന്നു. ഇക്കൊല്ലം അവസാനത്തോടെ 72 സെമി എസി ലോക്കല്‍ ട്രെയിനുകള്‍ ആരംഭിക്കാനാണ് നീക്കം. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ക്കു പുറമെയായിരിക്കും എസി കോച്ചുകള്‍.

ഇന്ത്യയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിസയോടൊപ്പം പ്രത്യേക ടാഗും

ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിസയുടെ കൂടെ പ്രത്യേക ടാഗും നല്‍കുമെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ചരന്‍ജീത് സിംഗ്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന കേരള ടൂറിസം റോഡ്‌ ഷോയിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ സഞ്ചാരികള്‍ക്ക് വിസയോടൊപ്പം  വിവിധ സഹായ നമ്പറുകളും ഇ-മെയില്‍ ഐഡികളും അടങ്ങുന്ന ടാഗാണ് നല്‍കുക. ഏതെങ്കിലും സാഹചര്യത്തില്‍ എന്തെങ്കിലും സഹായം ആവിശ്യമുണ്ടെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. വളരെ പെട്ടെന്ന് തന്നെ ഹെല്‍പ് ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. കൂടാതെ വിനോദ സഞ്ചാരികള്‍ ബന്ധപ്പെടുന്ന ടൂര്‍ ഓപറേറ്റേഴ്സ്, ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്‍റ്   എന്നിവര്‍ ഭാവിയിലും സഞ്ചാരികളോട് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് എന്നിവ വഴി ബന്ധം സൂക്ഷിക്കും. ഇത് ഇന്ത്യയുടെ ടൂറിസം മേഖലയ്ക്കു ഗുണം ചെയ്യും. ഒരു വിസയില്‍ ഒന്നില്‍ കൂടുതല്‍ തവണ യാത്രചെയ്യാം എന്നുള്ളതു കൊണ്ട് ഇറ്റലിയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 20 മുതല്‍ 25 ശതമാനം വരെ വളര്‍ച്ചയുണ്ട്.  ... Read more

മുംബൈ-പൂണെ എക്സ്പ്രസ് വേയില്‍ രണ്ടു തുരങ്കങ്ങള്‍ കൂടി

മുംബൈ-പുണെ എക്സ്പ്രസ് വേയിൽ 22 മീറ്റർ വീതം വീതിയുള്ള രണ്ടു തുരങ്കങ്ങൾ കൂടി നിർമിക്കുന്നു. യാത്രാസമയം കുറയ്ക്കാനുള്ള പദ്ധതിയുമായാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഡവലപ്മെന്‍റ് കോർപറേഷൻ രംഗത്തെത്തിയത്.  ഇരുനഗരങ്ങളിലേക്കും പതിവായി പോയിവരുന്നവർക്ക് ഭാവിയിൽ വലിയ ആശ്വാസമാകും ഈ തുരങ്ക പാത. പദ്ധതി യാഥാർഥ്യമാകാൻ വർഷങ്ങൾ എടുക്കുമെങ്കിലും നിലവിൽ അവധി ദിനങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാതയിൽ പുതിയ വികസന പദ്ധതികൾക്കുള്ള നീക്കം യാത്രക്കാർക്ക് ഏറെ ഗുണകരമാകും. ഒൻപതു കിലോമീറ്ററോളം നീളുമുളളതായിരിക്കും തുരങ്കം. കുസ്ഗാവ്-ചവാനി ഗ്രാമങ്ങൾ ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും തുരങ്കപാത. മുംബൈ-പുണെ യാത്രയിൽ നിലവിലെ പാതയേക്കാൾ 20 മിനിറ്റെങ്കിലും ലാഭമുണ്ടാക്കുന്നതാകുമെന്ന് എം.എസ്.ആര്‍.ഡി.സി അധികൃതർ അറിയിച്ചു.

പിങ്ക് ലൈന്‍ അഴകില്‍ ഡെല്‍ഹി മെട്രോ

ഡല്‍ഹി മെട്രോ ഇനി മുതല്‍ പിങ്ക് ലൈനില്‍. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് വരെയുള്ള കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമാക്കിരിക്കുന്നത്. സ്റ്റേഷനുകള്‍ ഉള്ള പിങ്ക് ലൈന്‍ മെട്രോ സ്റ്റേഷന്‍ നാലെണ്ണം ഭൂമിക്കടിയില്‍ കൂടിയാണ്.   ഏകദേശം ഏഴുനില കെട്ടിടത്തിന്റെ ഉയരമുള്ള മെട്രോ ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടി ചേര്‍ന്നാണ്. പിങ്ക് ലൈനിലെ എല്ലാ സ്റ്റേഷനുകളും ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം അംഗീകാരം ലഭിച്ചതാണ്. മെട്രോയുടെ ഫേസ് മൂന്നില്‍ ഉള്‍പ്പെടുന്ന പിങ്ക് ലൈനിന്റെ ആകെ ദൈര്‍ഘ്യം 58.596 കിലോമീറ്ററാണ്. ജൂണില്‍ പിങ്ക് ലൈന്‍ പൂര്‍ണമായും തുറന്നു നല്‍കും.

ബാംഗ്ലൂരില്‍ ക്രോസ് ചെയ്യാം സ്മാര്‍ട്ടായി

മെട്രോപൊളിറ്റന്‍ നഗരത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ ഇനി മണിക്കൂറുകള്‍ കാത്തുനില്‍ക്കണ്ട. നഗരത്തില്‍ മൂന്നിടങ്ങളില്‍ കൂടി ആകാശപാത തുറന്നു. ഡൊറാളൂര്‍ ഇന്നര്‍ റിങ് റോഡ് ജംഗ്ഷന്‍, എയര്‍പോര്‍ട്ട് റോഡിലെ ശാന്തി സാഗര്‍ ഹോട്ടലിന് സമീപം, വിശ്വേശരയ്യ മ്യൂസിയം റോഡ് എന്നിവടങ്ങളിലാണ് സ്‌ക്കൈവോക്കുകള്‍ വന്നത്. ല്ഫ്റ്റ്, സിസിടിവി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്‌ക്കൈവോക്ക് ബെംഗ്‌ളൂരു നഗരവികസനമന്ത്രി കെ ജെ ജോര്‍ജാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് പതിവാണ് ഈ സാഹചര്യത്തിലാണ് ബിബിഎംപി നടപ്പാലങ്ങള്‍ സ്ഥാപിച്ചത്. സ്വകാര്യ ഏജന്‍സികള്‍ക്കാണ് പാലങ്ങളുടെ സംരക്ഷണ ചുമതലയുള്ളത്. നഗരത്തില്‍ വിവിധ ഇടങ്ങളില്‍ നടപ്പാലങ്ങള്‍ ഉണ്ടെങ്കിലും അതുപയോഗിക്കാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ ഉണ്ടാവുന്ന അപകടങ്ങള്‍ തടയാന്‍ ഉയരം കൂടി ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാലം സ്ഥാപിക്കുമെന്ന് മന്ത്രി കെ ജി ജോര്‍ജ് പറഞ്ഞു.

മൊബൈല്‍ ആപ് ടാക്സി സേവനവുമായി ബീഹാര്‍ ടൂറിസം വകുപ്പ്

സ്വകാര്യ ടാക്സി സേവനങ്ങളുടെ സഹായത്തോടെ പട്ന ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ്  മൊബൈല്‍ ആപ് അടിസ്ഥാനമാക്കി പ്രിപൈഡ് ടാക്സി സംവിധാനം തുടങ്ങുന്നു. പദ്ധതി അന്തിമഘട്ടത്തിലാണ്. നഗരത്തിനകത്തും പുറത്തും യാത്രചെയ്യാന്‍ മൊബൈല്‍ ആപ് വഴി ടാക്സി ബുക്ക് ചെയ്യാം. നിലവില്‍ രാത്രികാലങ്ങളില്‍ യാത്രചെയ്യാന്‍ പല സ്വകാര്യ ടാക്സി ഏജന്‍സികളും വ്യത്യസ്ഥ തുകയാണ് ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ടാക്സിയില്‍ കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങളോടെ യാത്രചെയ്യാം. ട്രാഫിക് സിഗ്നലില്‍ കിടന്നാല്‍ അമിത തുക ഈടാക്കുന്ന സ്വകാര്യ ടാക്സികളെ പേടിക്കുകയും വേണ്ട എന്ന് ടൂറിസം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2011ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 50 ടാക്സി സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ജി.പി.എസ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, എ.സി തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു. എന്നാല്‍ ടാക്സി സേവനം കൂടുതല്‍ കാലം നിലനിന്നില്ല. ടാക്സി യത്രാ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. കൂടാതെ ടൂറിസം കേന്ദ്രങ്ങളിലും സേവനങ്ങള്‍ ബുക്ക് ചെയ്യാം. ഇ-ബുക്കിംഗ്, ഇ-പേയ്മെന്‍റ്  സംവിധാനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ... Read more

ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ

ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ. രാജ്യത്തിന്‍റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പവലിയന്‍ മികച്ച പ്രദര്‍ശനത്തിനുള്ള പുരസ്ക്കാരം നേടി.  രാജ്യത്തെ പ്രതിനിധീകരിച്ച് ടൂറിസം മന്ത്രി കെ.ജെ. അല്‍ഫോന്‍സ്‌, ജോയിന്‍റ് സെക്രട്ടറി സുമന്‍ ബില്ല, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മേളയില്‍ പങ്കെടുത്തു. കൂടാതെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും മേളയില്‍ പങ്കെടുത്തിരുന്നു. രാജ്യത്തിന്‍റെ 5000 വര്‍ഷം പഴക്കമുള്ള നാഗരികത, മനോഹരമായ കടല്‍ത്തീരങ്ങള്‍, കായല്‍, മരുഭൂമി, ഹിമാലയം തുടങ്ങിയവയിലെ ടൂറിസം സാധ്യതകളെ കുറിച്ച് മന്ത്രി മേളയില്‍ സംസാരിച്ചു. ഇന്ത്യയിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം 10 മില്ല്യന്‍ ആയി വര്‍ധിച്ചു. 2017ൽ വിദേശ വിനോദ സഞ്ചാരികളുടെ വരവോടെ 27 ബില്യൺ ഡോളർ (1.80,000 കോടി രൂപ) രാജ്യം സമ്പാദിച്ചു. ഇന്ത്യയില്‍ ഇത് ആദ്യമായാണ്‌ സഞ്ചാരികളുടെ എണ്ണം 10 മില്ല്യന്‍ ആകുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ മൊത്തം തൊഴിൽ വിഹിതം 43 മില്യൻ ആണ്. തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതെന്ന് ... Read more

Plane crash at Kathmandu Airpot

In a shocking incident, a US-Bangla Airlines drift off from the runway leading to a crash at Tribhuvan International Airport in Kathmandu, Nepal. According to reports, about 67 people were on board the flight, rescuing 7 people, while the injured 13 people were taken to the nearby hospital. “We are trying to bring the fire under control. Details are awaited,” said airport spokesperson Prasad Shrestha The number of causalities is not yet verified by the authorities. According to an eyewitness from another flight that was about to take off, describes the incident as ‘there was a strong black smoke arising ... Read more