Author: Tourism News live

Oman Air unveils premium lounge at Muscat Airport

Oman Air has unveiled its new and exclusive premium lounge at the Muscat International Airport. Oman Air passengers travelling in First Class and Business Class can now take advantage of the airline’s new premium class lounge. Spread over a two story, the lounge offers guests a wide array of food and beverage services, including dining areas and bars, luggage room, entertainment area, a smoking room, prayer rooms, business centre, kid’s room, nap area, shower facilities, baby changing facilities and a wellness area. Covering 429.35 square metres with an overall capacity of 100 people, the area designated for First Class guests ... Read more

പെരുമഴയിലും നനയാതെ നടക്കാം ഷാര്‍ജയില്‍

ഇരമ്പി ആര്‍ത്ത പെയ്യുന്ന മഴയില്‍ നനയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ഇനി കൊതി തീരുവോളം നടക്കാം. അതിനുള്ള അവസരമാണ് ഷാര്‍ജ അല്‍ ബുഹൈറ കോര്‍ണിഷിലെ അല്‍ മജറയില്‍ ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ഒരുങ്ങിയിരിക്കുന്നത്. റെയിന്‍ റൂം എന്നറിയപ്പെടുന്ന ഈ ഇന്‍സ്റ്റലേഷന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം  നിര്‍വഹിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള കലാകാരന്‍മാരുടെ കൂട്ടായ്മയായ റാന്‍ഡം ഇന്റര്‍നാഷണല്‍ ആണ് ഇതിന്റെ ശില്‍പ്പികള്‍. മധ്യപ്പൂര്‍വദേശത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. മുറിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ മഴയുടെ ഇരമ്പല്‍ കേള്‍ക്കാം. പിന്നെ നൂലിഴകളായി പെയ്ത് തുടങ്ങുന്ന മഴ, തുള്ളിക്കൊരു കുടം കണക്കെ പെയ്യുകയായി. എന്നാല്‍ മഴമുറിക്കുള്ളിലൂടെ നടക്കുന്നവരുടെ ദേഹത്ത് ഒരു തുള്ളി പോലും വീഴില്ല. മഴമുറിയില്‍ എത്തിയാല്‍ ആടാം പാടാം സെല്‍ഫിയെടുക്കാം. ആകാശം നോക്കാം മഴതുള്ളികള്‍ക്കുള്ളികള്‍ കാണാം. പെയ്യുമെന്നല്ലാതെ ദേഹം നനയില്ല. തലയ്ക്ക് മുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. മഴമുറിയില്‍ എത്തുന്നവരുടെ ... Read more

ഐഫോണ്‍ ത്രിഡി ടച്ച് ഫീച്ചര്‍ അവസാനിപ്പിക്കുന്നു

വരാനിരിക്കുന്ന ആപ്പിള്‍ ഐഫോണുകളില്‍ നിന്നും ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാന്‍ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തല്‍. കെജിഐ സെക്യൂരിറ്റീസിലെ പ്രശസ്ത അനലിസ്റ്റായ മിങ് ചി കുവോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യയായ കവര്‍ ഗ്ലാസ് സെന്‍സര്‍ അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതിനാലാണ് ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് മിങ് ചി കുവോ പറയുന്നു. കവര്‍ഗ്ലാസ് സെന്‍സറും ത്രിഡി ടച്ച് സംവിധാനവും ഒന്നിച്ച് പോവില്ല. മാത്രവുമല്ല ഇതുവഴി ഐഫോണ്‍ നിര്‍മ്മാണത്തിനുള്ള ചിലവ് വലിയൊരളവില്‍ കുറക്കാനും ആപ്പിളിന് സാധിക്കും. വരാനിരിക്കുന്ന 6.1 ഇഞ്ച് ഐഫോണില്‍ നിന്നും ത്രീഡി ടച്ച് പൂര്‍ണമായി നീക്കുമെന്നാണ് കുവോ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഫോണ്‍ ടെന്നിന്‍റെ പിന്‍ഗാമിയായ ഐഫോണ്‍ ടെന്‍ പ്ലസില്‍ ത്രിഡി ടച്ച് സംവിധാനം നിലനിര്‍ത്തുമെന്നും 2019 ഓടെ എല്ലാ ഐഫോണുകളും കവര്‍ഗ്ലാസ് സെന്‍സറിലേക്ക് മാറുമെന്നും കുവോ പറഞ്ഞു. 2015ല്‍ ഐഫോണ്‍ 6 എസിലാണ് ത്രീഡി ടച്ച് സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്.

India bets big on Buddhist tourism

Prime Minister Narendra Modi said that Government is taking initiatives to develop infrastructure for Buddhist tourism in an attempt to connect Southeast Asia to the important Buddhist sites in the country. “We are developing infrastructure for Buddhist tourism, which is going to connect Southeast Asia with the important Buddhist sites of India. I am also very pleased that the government is a partner in the restoration of many Buddhist temples which also includes the centuries old Anand Temple in Bagan, Myanmar,” Modi said in his monthly radio programme “Mann Ki Baat”. The Prime Minister said the country has inherited Lord ... Read more

ഒറ്റദിവസംകൊണ്ട് മൂന്നാറില്‍ പോയിവരാം

ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജുമായി എറണാകുളം ഡിടിപിസി. അവധിക്കാല വിനോദ സഞ്ചാര ടൂര്‍ പാക്കേജായാണ് മൂന്നാര്‍ സഞ്ചാരം ഒരുക്കിയിരിക്കുന്നത്. ഡി.ടിപിസിയുടെ അംഗീകൃത സേവനദാതാക്കളായ ട്രാവല്‍മേറ്റ് സോല്യൂഷനാണ് പാക്കേജ് സംഘടിപ്പിക്കുന്നത്. ഭക്ഷണം, പ്രവേശന ടിക്കറ്റ്, ഗൈഡ് സര്‍വീസ് എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക്‌ 1200 രൂപയാണ് നിരക്ക്. മൂന്നാര്‍ കൂടാതെ ഇരവികുളം ദേശീയോദ്യാനവും പാക്കേജിന്‍റെ ഭാഗമായി സന്ദര്‍ശിക്കാം. മെയ് അഞ്ചിനാണ് ആദ്യ യാത്ര. രാവിലെ 6.45ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഒമ്പതിന് തിരികെ എറണാകുളത്ത് തിരികെയെത്തും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും എറണാകുളം ഡിടിപിസി ഓഫീസിലോ, കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ, 0484- 2367334, 8893998888 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.

Japan’s tourism exhibition in Gujarat

With an aim to bring more tourists from India,  Japan  is planning to conduct an exhibition, ‘Japan Calling’ in Gujarat. The event is organised by Ahmedabad Management Association (AMA) in association with Indo Japan Friendship Association (IJFA) and Japan Innovation and Study Centre (JISC). “Bilateral ties between India-Japan and Gujarat-Japan have grown over the years on the business and cultural front. This is for the first time that a full-fledged exhibition focused on Japan tourism is being organized in Ahmedabad,” said Mukesh Patel, president, IJFA. The main objective of the exhibition is to promote the culture and heritage of Japan, ... Read more

Now, enjoy rain year-long in the Rain Room

Do you wish to enjoy rain all throughout the year? Then, The Rain Room at Al Majarah, near Buhaira Corniche in Dubai, is your perfect destination. The Rain Room by Random International, uses 1,200 litres of self-cleaning recycled water that provides an immersive experience of continuous rainfall. His Highness Dr Sheikh Sultan bin Mohammed Al Qasimi, Supreme Council Member and Ruler of Sharjah, inaugurated the Rain Room,  in the presence of Sheikha Hoor bint Sultan Al Qasimi, president of Sharjah Art Foundation (SAF). The Rain Room, is built on an area of 1,460 square metres, will not get you drenched in the rain. ... Read more

പ്രണയകുടീരത്തിന്റെ നടത്തിപ്പും സ്വകാര്യമേഖലയ്ക്ക്

ചെങ്കോട്ടയുടെ നടത്തിപ്പവകാശം സ്വകാര്യ കോര്‍പറേറ്റ് ഗ്രൂപ്പായ ഡാല്‍മിയ ഭാരത് ലിമിറ്റഡിന് കൈമാറിയതിനു പിന്നാലെ രാജ്യത്തെ 95 ചരിത്ര സ്മാരകങ്ങള്‍കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ ഏറ്റെടുക്കാന്‍ ജിഎംആര്‍ സ്‌പോര്‍ട്‌സ്, സിഗരറ്റ് നിര്‍മാതാക്കളായ ഐടിസി തുടങ്ങിയ കമ്പനികളാണ് രംഗത്തുള്ളത്. ചരിത്രസ്മാരകങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഏറ്റെടുക്കാന്‍ സ്വകാര്യഗ്രൂപ്പുകള്‍ ഉള്‍പ്പെടെ 31 ഏജന്‍സികള്‍ക്കാണ് ടൂറിസം മന്ത്രാലയം അംഗീകാരം നല്‍കിയിത്. പൈതൃകസ്മാരകം ദത്തെടുക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വില്‍പ്പന നീക്കം. താജ്മഹല്‍, രാജസ്ഥാനിലെ ചിത്തോര്‍ഗഡ് കോട്ട, ഡല്‍ഹിയിലെ മൊഹറോളി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, ഗോള്‍ ഗുംബാദ് തുടങ്ങി 95 സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് പട്ടികയില്‍. ജിഎംആര്‍ സ്‌പോര്‍ട്‌സ് താല്‍പ്പര്യം അറിയിച്ചപ്പോള്‍ ഏറ്റെടുക്കാവുന്നവയില്‍ താജ്മഹല്‍ ഇല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി. എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ താജ്മഹല്‍ ഉള്‍പ്പെടെ 10 പ്രധാന സ്മാരകങ്ങള്‍കൂടി പൈതൃക സ്മാരകം ദത്തെടുക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ടൂറിസം സാംസ്‌കാരിക മന്ത്രാലയങ്ങള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുമായി ഒപ്പിട്ട കരാര്‍പ്രകാരം ചെങ്കോട്ടയ്‌ക്കൊപ്പം ആന്ധ്രപ്രദേശിലെ ഗണ്ഡിക്കോട്ട കോട്ടയുടെ പരിപാലനവും ഡാല്‍മിയ ഗ്രൂപ്പ് ... Read more

കൊച്ചി മെട്രോ യാത്രക്കാരോടൊപ്പം ഉപരാഷ്ട്രപതി

കൊച്ചി മെട്രോയിൽ യാത്ര നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ മുതൽ ഇടപ്പള്ളി വരെയായിരുന്നു ഉപരാഷ്ട്രപതിയുടെ യാത്ര. മന്ത്രി മാത്യു ടി തോമസ്, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയോടൊപ്പം മെട്രോയില്‍ യാത്ര ചെയ്തു. മെട്രോ യാത്രയ്ക്കു ശേഷം നേവിയുടെ ഹെലികോപ്റ്ററിൽ തിരുവല്ലയിലേക്കു പോയി. രാവിലെ സുഭാഷ് പാർക്കിൽ പ്രഭാത നടത്തത്തിനെത്തിയ അദ്ദേഹം കാൽനടക്കാരോടും മറ്റും കുശലാന്വേഷണം നടത്തി. മേയർ സൗമിനി ജെയ്ൻ, ജില്ലാ കലക്ടർ, കമ്മിഷണർ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. സ്മാർട് സിറ്റി, മെട്രോ തുടങ്ങി കൊച്ചിയുടെ വികസന പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സര്‍ക്കാരും ഓണ്‍ലൈന്‍ ടാക്സി തുടങ്ങുന്നു

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ മാതൃകയില്‍ സര്‍ക്കാര്‍ ഓട്ടോ, കാര്‍ സംവിധാനം വരുന്നു. തൊഴില്‍ വകുപ്പിനുകീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹനവകുപ്പ്, ലീഗല്‍മെട്രോളജി വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആദ്യഘട്ടത്തില്‍ തുടങ്ങുക. വിജയിച്ചാല്‍ എല്ലാ ജില്ലാകളിലും തുടര്‍ന്ന് എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇതുസംബന്ധിച്ച് രൂപരേഖ തയ്യാറാക്കി. തടസ്സരഹിതവും നിരന്തരവുമായ യാത്രാസൗകര്യം രാജ്യത്ത് എല്ലായിടത്തും ഒരുപോലെയെത്തിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങണമെന്ന് കേന്ദ്ര ഉപരിതലഗതാഗത-ദേശീയപാതാ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി മുന്നോട്ടുവരുന്നവര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിന്‍റെ ചുവടുപിടിച്ചാണ് പദ്ധതി. ഓണ്‍ലൈന്‍ സര്‍വീസില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ള ടാക്സിക്കാരെ ചേര്‍ത്ത് സഹകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ഇപ്പോഴുള്ള ധാരണ. അടുത്ത വര്‍ഷം ജനുവരിയോടെ സര്‍വീസിനു തയ്യാറുള്ള ടാക്സികളില്‍ ജിപിഎസ് നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇതിനുള്ള ചെലവ് ഡ്രൈവറോ വാഹന ഉടമയോ വഹിക്കണം. ബാങ്ക് വായ്പയെടുത്ത് ജിപിഎസ് ... Read more

Thailand Tourism opens new office in Toronto

Tourism Authority of Thailand (TAT), as part of raising the inbound tourism arrivals to the nation, had opened new tourism office at Toronto in Canada. The main propaganda put forward by TAT is to increase the number of Canadian visitors to Thailand. Previously, there were 238,000 Canadian tourist arrivals were marked annually, in which the authorities aim to increase the number to over 5,00,000 for the coming years. Meanwhile, it is the 28th overseas office of TAT besides America and Europe. Back in 2017, Thailand received over a million visitors from the US, with the continuous efforts from TAT officials. ... Read more

ഏറ്റവും വലിയ വിനോദ നഗരമാവാന്‍ ഖിദ്ദിയ

സൗദി അറേബ്യയിലെ ഏറ്റവും വലിയ വിനോദനഗര പദ്ധതിയായ ഖിദ്ദിയയ്ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ശിലാസ്ഥാപനം നടത്തി. റിയാദിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ലോകോത്തര നിലവാരത്തിലാണ് വിനോദനഗരം സ്ഥാപിക്കുന്നത്. 334 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് വിനോദനഗരം ഒരുങ്ങുന്നത്. വിനോദം, സംസ്‌കാരം, കായികം തുടങ്ങി മൂന്ന് മേഖലകള്‍ തിരിച്ചാണ് നിര്‍മാണം നടത്തുന്നത്. തീം പാര്‍ക്ക്, മോട്ടോര്‍ സ്‌പോര്‍ട്‌സ്, സഫാരി പാര്‍ക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഒന്നാംഘട്ടം നാലുവര്‍ഷത്തിനകം പൂര്‍ത്തിയാകും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നഗരം ഒരുങ്ങുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള വിവിധ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഖിദ്ദിയ. ഷോപ്പിങ്, ഹോസ്​പിറ്റാലിറ്റി മേഖലകള്‍കൂടി വികസിക്കുന്നതോടെ 2030 ആകുമ്പോഴേക്കും 1.7 കോടി സന്ദര്‍ശകര്‍ ഖിദ്ദിയയില്‍ എത്തുമെന്നാണ് കരുതുന്നത്.

വഴിയോര ഭക്ഷണം കഴിക്കാം പേടിക്കാതെ

മുംബൈ നഗരത്തിലെ വഴിയോര ഭക്ഷണശാലകളില്‍ ‘വൃത്തിയും വെടിപ്പും’ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി സെര്‍വ് സെയ്ഫ് ഫുഡ് എന്ന പേരില്‍ ബോധവല്‍കരണ പരിപാടിയുമായി നെസ്ലെ ഇന്ത്യ. ശുചിത്വമുള്ള ഭക്ഷണം എന്ന സന്ദേശവുമായി നാഷനല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെന്‍ഡേഴ്‌സ്, ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വഴിയോര ഭക്ഷണശാലകളിലെ ശുചിത്വവും മെച്ചപ്പെടുത്തുന്നതു വഴി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, കൂടുതല്‍ കച്ചവടവും വരുമാനവും കടയുടമകള്‍ക്ക് ഉറപ്പാക്കുക എന്നതാണ് ‘സെര്‍വ് സെയ്ഫ് ഫുഡ്’ പദ്ധതിയുടെ ലക്ഷ്യം. പാചകത്തിന് എണ്ണയുടെ ഉപയോഗം കുറയ്ക്കുക, ഉപയോഗിച്ച എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക, ശുദ്ധജലത്തിന്റെ ലഭ്യതയും ഉപയോഗവും ഉറപ്പാക്കുക, കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ഭക്ഷണശാലകളിലെ ജീവനക്കാര്‍ കയ്യുറയും തൊപ്പിയും ഉപയോഗിക്കുക എന്നിവയാണ് ബോധവല്‍കരണ പരിപാടിയിലൂടെ വഴിയോര കച്ചവടക്കാര്‍ക്കു പ്രധാനമായും പകര്‍ന്നു നല്‍കുന്ന വിവരങ്ങള്‍. പ്രത്യേകം തയാറാക്കിയ ബസുകളില്‍ എത്തുന്ന സംഘം ഇതുസംബന്ധിച്ച ക്ലാസും അവതരണവും ഓരോ മേഖല കേന്ദ്രീകരിച്ച് ... Read more

India retains its top spot for tourism in Dubai with 6 lakh visitors

India topped the list of Dubai’s source markets for inbound tourism, with 617,000 tourists from the country visiting the Emirate between January-March 2018, registering an impressive 7 per cent year-on-year increase. Dubai welcomed almost 4.7 million international overnight tourists, Dubai posted a stable 2 per cent increase in traffic as compared to last year. Saudi Arabia came in the second position as far as tourist arrivals are concerned. UK and Russia followed the chart , according to a report published by Dubai’s Department of Tourism and Commerce Marketing (Dubai Tourism).   India helped level out the relatively stable second-placed Saudi Arabia ... Read more

ബീച്ചിനഹള്ളി; കബനിയുടെ ജലസംഭരണി

കേരളത്തിലെ കിഴക്കിന്‍റെ ദിശതേടി പോകുന്ന മൂന്ന് നദികളിലൊന്നായ കബനിയാണ് കന്നഡനാടിന്‍റെ വരദാനം. മഴക്കാലത്ത് ജീവന്‍ വിണ്ടെടുത്ത് കുതിച്ചെത്തുന്ന കബനിയുടെ ഓളങ്ങള്‍ മഴയില്ലാത്ത കര്‍ണ്ണാടക ഗ്രാമങ്ങളില്‍ വര്‍ഷം മുഴവന്‍ നനവെത്തിക്കുന്നു. അക്കരെയുള്ള ബീച്ചിനഹള്ളി എന്ന കൂറ്റന്‍ ജലസംഭരണിയില്‍ ഇവയെല്ലാം ശേഖരിച്ചുവെക്കുന്നു.  കബനിക്കരയില്‍ വേനല്‍ക്കാലം വറുതിയുടെതാണ്. വിശാലമായ നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും തീരത്തായി പരന്നു കിടക്കുന്നുണ്ടെങ്കിലും വെള്ളമില്ലെന്ന ഒറ്റക്കാരണത്താല്‍ ഇവയെല്ലാം തരിശായിക്കിടക്കുന്നു. കബനികടന്ന് ബൈരക്കുപ്പയിലെത്തിമ്പോള്‍ ഭൂമി ചുട്ടുപൊളളുന്നു. കാട് കടന്ന് അടുത്ത ഗ്രാമത്തിലെത്തുമ്പോള്‍ നോക്കെത്താ ദൂരത്തോളം ഇഞ്ചിപ്പാടം. മരത്തിന്‍റെ തണലില്ലാത്ത കന്നഡ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമമില്ലാതെ ജോലിയെടുക്കുന്നു. ഞാന്‍ അവിടെത്തുമ്പോള്‍ ഇഞ്ചി കൃഷി വിത്തിറക്കലിന്‍റെയും പച്ചക്കറിയുടെ വിളവെടുപ്പിന്‍റെയും സമയമാണ്. അതിരാവിലെ മുതല്‍ നേരമിരുട്ടുന്നതുവര തൊഴിലാളികള്‍ കൃഷിയിടത്തിലുണ്ട്. കബനിയിലൂടെ ഒരു മഴക്കാലം മുഴുവന്‍ ഒഴുകി എത്തിയ ജല ശേഖരം ഇവരുടെ ഗ്രാമങ്ങളെ കുളിരണിയിക്കുന്നു. ബീച്ചിനഹള്ളി അണക്കെട്ടിന്‍റെ വിശാലമായ കൈവഴികളിലെല്ലാം ഈ വേനല്‍ക്കാലത്തും നിറയെ വെളളമുണ്ട്. ചിലയിടങ്ങളില്‍ ജലനിരപ്പ് താഴ്‌ന്നെങ്കിലും അഞ്ചുവര്‍ഷം ഉപയോഗിക്കാനുള്ള വെള്ളം സംഭരണിയിലുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ‘അതാ ... Read more