Author: Tourism News live

ട്രാക്ക് അറ്റകുറ്റപണി: 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

എറണാകുളം, തൃശൂർ സെക്‌ഷനിൽ ഈ മാസം 10 മുതൽ 17 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിയന്ത്രണമില്ല. മറ്റു ദിവസങ്ങളിൽ  ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് രാത്രി 11.25 നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. ഓഖ – എറണാകുളം എക്സ്പ്രസ്, ബിക്കാനീർ – കൊച്ചുവേളി, വെരാവൽ- തിരുവനന്തപുരം, ഹൈദരാബാദ് – കൊച്ചുവേളി സ്പെഷ്യല്‍, ഗാന്ധിധാം – നാഗർകോവിൽ, ഭാവ്നഗര്‍ – കൊച്ചുവേളി, പട്ന – എറണാകുളം, നിസാമുദ്ദീൻ – തിരുവനന്തപുരം ട്രെയിനുകൾ രണ്ടര മണിക്കൂറോളം ചാലക്കുടിയിലോ ഇരിങ്ങാലക്കുടയിലോ പിടിച്ചിടും. മംഗളുരു – തിരുവനന്തപുരം എക്സ്പ്രസ് 110 മിനിറ്റും, തിരുവനന്തപുരം – മധുര അമൃത 40 മിനിറ്റും പിടിച്ചിടും.

Haritha hotel to come up in Karimnagar

The Telangana state government has constituted Manair River Front Development Corporation Limited for development of the river front along the shores of Lower Manair Dam (LMD) reservoir at Karimnagar. A Haritha hotel and convention centre on the shores of LMD reservoir is also proposed along with the project. The hotel would serve as an added advantage to encourage tourism by providing accommodation facilities. The Haritha hotel and the convention centre would be constructed at a cost of Rs 15 crore with Additional Central Assistance funds from the Union government. The foundation stone for the project would be laid by Minister ... Read more

വേനല്‍ തണുപ്പിക്കാന്‍ ദുബൈയില്‍ രണ്ട് പുതിയ വാട്ടര്‍പാര്‍ക്കുകള്‍

വേനല്‍ തണുപ്പിക്കാന്‍ ദുബൈയില്‍ പുതിയ രണ്ടു വാട്ടര്‍ തീം പാര്‍ക്കുകള്‍ തുറക്കുന്നു. ലഗുണ വാട്ടര്‍പാര്‍ക്കും സ്​പ്ലാഷേര്‍സ് ഐലന്‍ഡുമാണ് ഈ വാരാന്ത്യത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ലാ മെര്‍ ബീച്ചില്‍ കടലോരത്തിന്‍റെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിയാണ് ലഗുണ വാട്ടര്‍ പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. മേഖലയില്‍ ഇതാദ്യമായി സര്‍ഫിങ്ങിന് പ്രത്യേക റൈഡ് സജ്ജമാക്കുന്ന ആദ്യ പാര്‍ക്കും ലഗുണയാകും. അക്വാ പ്ലേ, സ്​പ്ലാഷ് പോഡ് തുടങ്ങിയ രസകരമായ റൈഡുകള്‍ കുട്ടികളെയും ആകര്‍ഷിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി 99 ദിര്‍ഹത്തിന് വാങ്ങാം. അക്വാവെഞ്ചര്‍ പാര്‍ക്കില്‍ കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയ പുതിയ വാട്ടര്‍ പാര്‍ക്കാണ് സ്​പ്ലാഷേര്‍സ് ഐലന്‍ഡ്. കുട്ടികള്‍ക്ക് ആസ്വദിക്കാനാവുന്ന ഏഴു റൈഡുകളാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. 290 ദിര്‍ഹമാണ് ഒരു കുട്ടിക്ക് പ്രവേശനത്തിനുള്ള നിരക്ക്. രണ്ടു വാട്ടര്‍ പാര്‍ക്കുകളും ശനിയാഴ്ച തുറക്കും.

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ പൂർത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും. കടല്‍പ്പാലത്തിന്‍റെ നീളം 55 കിലോമീറ്ററാണ്. 2000 കോടി ഡോളർ, ഏകദേശം 134.5 ലക്ഷം കോടി രൂപ ചെലവിലാണ് ആറുവരിപ്പാതയിൽ കടല്‍പ്പാലം നിര്‍മിച്ചത്. മൂന്നു തൂക്കുപാലങ്ങൾ, മൂന്നു കൃത്രിമ ദ്വീപുകൾ, തുരങ്കം എന്നിവ അടങ്ങുന്നതാണ് 2009ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്‍റെ പ്രത്യേകത. കടല്‍പ്പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഹോങ്കോങ്– മക്കാവു യാത്രാസമയം പകുതിയായി കുറയും.

ബ്രേക്ക് തകരാര്‍: മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു

മാരുതിയുടെ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് തിരികെ വിളിക്കുന്നത്. ബ്രേക്കിന്‍റെ വാക്വം ഹോസിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാംപയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാംപയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഈ വാട്സ്ആപ്പ് സന്ദേശം ഫോണുകളെ നിശ്ചലമാക്കും

‘ഈ കറുത്ത അടയാളം തൊടരുത് തൊട്ടാല്‍ ഫോണ്‍ ഹാങ്ങ് ആവും’ എന്ന് പറഞ്ഞുള്ള സന്ദേശങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. സന്ദേശം കണ്ട് അതൊന്ന് പരീക്ഷിക്കാനായി കറുത്ത അടയാളത്തില്‍ സ്പര്‍ശിച്ച ഭൂരിഭാഗം ആളുകളുടെയും ഫോണ്‍ നിശ്ചലമാവുകയും ചെയ്തു. ടച്ച് സ്‌ക്രീനില്‍ എന്ത് ചെയ്താലും ഫോണ്‍ പ്രവര്‍ത്തിക്കുകയില്ല. വാട്‌സ്ആപ്പില്‍ നിന്നും പിന്നോട്ട് പോവാനോ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാനോ സാധിക്കില്ല. ആന്‍ഡ്രോയിഡ്, ഐഒഎസ് വ്യത്യാസമില്ലാതെയാണ് ഈ സന്ദേശം ഫോണുകളെ ബാധിച്ചിട്ടുള്ളത്. ഈ സന്ദേശങ്ങളിലുള്ള അദൃശ്യമായ അസംഖ്യം സ്‌പെഷ്യല്‍ കാരക്ടറുകളാണ് ഫോണിനെ ഹാങ്ങ് ആക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം സന്ദേശങ്ങളെ മെസേജ് ബോംബുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ എണ്ണമറ്റ സ്‌പെഷ്യല്‍ കാരക്ടറുകള്‍ ഒന്നിച്ചു തുറന്നുവരുന്നു. തെളിയിച്ചുപറഞ്ഞാല്‍ കാരക്ടറുകളുടെ ഒരു പൊട്ടിത്തെറിതന്നെ അവിടെ നടക്കുന്നു. അത് താങ്ങാന്‍ പറ്റാതെ വരുമ്പോഴാണ് ഫോണ്‍ നിശ്ചലമായി മാറുന്നത്. കഴിഞ്ഞ വര്‍ഷം നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം വാട്‌സ്ആപ്പ് വഴി ... Read more

Wind park to come up in Alappuzha

As part of its agri-tourism project in the Chembakassery area of Alappuzha, the Pattanakkad panchayat is planning to set up a wind park in the village. The wind park is expected to be open to the public by August 2018. The panchayat is planning to begin the work on the project by the end of May. The park will be constructed close to the Chembakassery paddy fields on the Padmakshi Kavala-Andhakaranazhi road. The park would be set up as an elderly- and youth-friendly park to attract tourists. Tenders have already been awarded for constructing benches, swings, lights, and other related works. ... Read more

കൊച്ചി വിമാനത്താവളത്തിൽ ഇനി ഇരുവശങ്ങളിൽ നിന്നും വിമാനങ്ങൾക്കു പറന്നിറങ്ങാം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ഇരു വശങ്ങളിൽ നിന്നും വിമാനങ്ങൾക്കു പറന്നിറങ്ങാം. ഇതിനായി രണ്ടാമതൊരു ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സംവിധാനം (ഐഎൽഎസ്) കൂടി വിമാനത്താവളത്തിൽ സ്ഥാപിച്ചു. മഞ്ഞ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകൾ മൂലം ദൂരക്കാഴ്ച കുറയുന്ന അവസരങ്ങളിൽ വിമാനങ്ങൾക്കു സുരക്ഷിതമായി ഇറങ്ങുന്നതിനു വഴിയൊരുക്കുന്ന ഓട്ടമേറ്റഡ് സംവിധാനമാണ് ഐഎൽഎസ്. രണ്ടാമത്തെ ഇൻസ്ടുമെന്റ് ലാൻഡിങ് സംവിധാനത്തിന്റെ സ്ഥാപനവും പരിശോധനകളും പരീക്ഷണങ്ങളും വിമാനങ്ങൾ ഉപയോഗിച്ചുള്ള കാലിബ്രേഷൻ പരിശോധനകളുമെല്ലാം വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. പൂർണമായി വിദേശനിർമിതവും അത്യാധുനികവുമായ ‘ഇന്ദ്ര’ ഐഎൽഎസ് ആണു പുതുതായി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ വിമാനത്താവളത്തിലെ റൺവേയുടെ ഇരു വശത്തു നിന്നും ഏതു പ്രതികൂല കാലാവസ്ഥയിലും സമയനഷ്ടമില്ലാതെ വിമാനങ്ങൾക്കു സുരക്ഷിതമായി നിലത്തിറങ്ങാനാകും. ഇറങ്ങാൻ കഴിയാതെ വിമാനങ്ങൾ ഇതര വിമാനത്താവങ്ങളിലേക്കു തിരിച്ചു വിടുന്നത് ഒഴിവാക്കാൻ കഴിയുന്നതോടെ വിമാനക്കമ്പനികൾക്ക് ഇന്ധന നഷ്ടം, സമയ നഷ്ടം എന്നിവ ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സമയ നഷ്ടവും ഒഴിവാക്കാം. റൺവേയുടെ ... Read more

ദുബൈയില്‍ ഖുര്‍ആന്‍ പാര്‍ക്ക് ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

ഖുര്‍ആനിലെ അദ്ഭുതങ്ങളും സസ്യങ്ങളും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ പാര്‍ക്ക് ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈ അല്‍ ഖവനീജില്‍ നിര്‍മിക്കുന്ന പാര്‍ക്കില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി പറഞ്ഞു. പാര്‍ക്ക് തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ക്കിലെ അദ്ഭുതങ്ങളുടെ ഗുഹയും ഗ്ലാസ് ഹൗസും കാണാന്‍ 10 ദിര്‍ഹം വീതം നല്‍കണം. സഹിഷ്ണുത, സ്‌നേഹം, സമാധാനം തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് 60 ഹെക്ടറില്‍ പരന്നുകിടക്കുന്ന പാര്‍ക്കിന്‍റെ ഉദ്ദേശം. പാര്‍ക്കിലെ ഗ്ലാസ്ഹൗസില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മരുന്ന് ചെടികള്‍ പ്രത്യേക താപനിലയില്‍ സൂക്ഷിച്ചു വളര്‍ത്തും. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഏഴു അദ്ഭുതങ്ങളാണ് ‘കേവ് ഓഫ് മിറാക്കിള്‍സില്‍’ കാണാന്‍ സാധിക്കുക. വൈദ്യശാസ്ത്രത്തിന് പ്രയോജനപ്രദമെന്ന് തെളിയിക്കപ്പെട്ട, ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന സസ്യങ്ങളും പച്ചമരുന്നുകളും ഉള്‍പ്പെടുത്തി 12 ഉദ്യാനങ്ങളും പാര്‍ക്കിലുണ്ടാകും. സൗരോര്‍ജപാനലുകള്‍, വൈ-ഫൈ സംവിധാനം, ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി ഒരുങ്ങും.

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ എൽഡിഎഫ് ഭരണത്തിൽ മാറ്റി: മുഖ്യമന്ത്രി

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാനും ഉയരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 2011-16 കാലഘട്ടത്തിലുണ്ടായിരുന്ന അപമാനകരമായിരുന്ന അന്തരീക്ഷം മാറ്റി പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടി. ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്‍റെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഭരണനടപടികളുടെ വേഗം ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. പശ്ചാത്തല വികസനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയി. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ജനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. സ്ഥലമെടുക്കുന്നതിലുളള ചെറിയ പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണ്. നിശ്ചിത സമയത്തു തന്നെ ദേശീയപാത വികസനം പൂര്‍ത്തിയാക്കാന്‍ കഴിയും. ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. ജൂണ്‍ ... Read more

ഹെലികോപ്റ്ററുകളുടെ താവളമാകാന്‍ ഒരുങ്ങി ദുബൈ

മധ്യപൂർവദേശത്ത് വാണിജ്യ- വിനോദസഞ്ചാര യാത്രാ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നു. എണ്ണമേഖലയിലെ നിരീക്ഷണം, രക്ഷാദൗത്യങ്ങൾ, ടൂറിസം തുടങ്ങിയവയ്ക്കാണ് ഹെലികോപ്റ്ററുകള്‍ കൂടുതലും ഉപയോഗിക്കുന്നത്. 2027 ആകുമ്പോഴേക്കും വാണിജ്യാവശ്യത്തിനുള്ള ഹെലികോപ്റ്ററുകളുടെ വിപണി 1160 കോടി ഡോളറിന്‍റെ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിവർഷം 3.49% വീതം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മീഡിയം റേഞ്ച് മുതലുള്ള ഹെലികോപ്റ്ററുകൾക്കാണ് ആവശ്യം കൂടുതല്‍. ഹെലികോപ്റ്റര്‍ സ്വീകാര്യതയ്ക്ക് ചുവടുപിടിച്ച് വന്‍പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ് ദുബൈ. ദുബൈ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം ഹെലികോപ്റ്റര്‍ സർവീസുകളുടെയും മുഖ്യകേന്ദ്രമാകും. ചരക്കുനീക്കത്തിനും യാത്രയ്ക്കുമുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ജബൽഅലിയിലെ അൽ മക്തൂം വിമാനത്താവളം. വിവിധ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികൾക്കും ഇവിടെ സൗകര്യമൊരുക്കും. ഇതിനു മുന്നോടിയായി നവംബർ ആറുമുതൽ എട്ടുവരെ ദുബൈ ഹെലിഷോ സംഘടിപ്പിക്കും. ഹെലികോപ്റ്റര്‍ മോഡലുകൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള രാജ്യാന്തര പ്രദർശനമേളയാണിത്. പ്രതിരോധ മന്ത്രാലയം, വ്യോമസേന, ദുബൈ സിവിൽ വ്യോമയാന അതോറിറ്റി, ദുബായ് എയർപോർട്സ്  എന്നിവയുടെ സഹകരണത്തോടെയാണ് ഹെലിഷോ. പുതിയ മോഡൽ ഹെലികോപ്ടറുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം യാത്രയ്ക്കും ... Read more

AccorHotels set to make a mark in Oman

The first ibis Styles will be opened at Sultanate of Oman as AccorHotels has signed agreement with the Oman Tourism Development Company (Omran). The hotel which will be opening by 2020 will have 280 standard rooms with design and facilities that symbolize ibis Styles. This will be the first internationally branded economy hotel in the OCEC master development (Oman Convention & Exhibition Centre), giving a strong foothold for AccorHotels in Oman. OCEC is Oman’s largest and only dedicated meeting, conference, incentive and exhibition destination with superior design and state of the art convention infrastructure. The ibis Styles all-inclusive breakfast package ... Read more

Yercaud gets ready to play host to Summer Festival

The four-day annual summer festival in Yercaud is slated to begin on May 12. Chief Minister, Edappadi K Palaniswami, will inaugurate the event. The horticulture department is taking all measures and have begun to decorate the flowers of various varieties for the flower show. The department has already procured eye catching colourful flowers from various parts of the state and also from Andhra Pradesh and Karnataka. It is reported that around 22,000 rose flowers have been fetched from Uthagamandalam alone. A replica of St. George Fort, tractor, and arch towers would be the highlights of this year’s festival. Vegetables and fruits carving, ... Read more

ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. മാങ്കാവിലാണ് പദ്ധതിയുടെ നിർമാണം ആരംഭിക്കുക. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാ‍യ എംഎ യുസുഫ് അലി ദുബൈയിലാണ്  പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഹോട്ടലും അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററും ഷോപ്പിങ് സെന്‍ററും അടങ്ങുന്നതായിരിക്കും പദ്ധതി. മൂന്ന് മാസത്തിനകം നിർമാണം ആരംഭിക്കുന്ന പദ്ധതി 3000 പേർക്ക് ജോലി നല്‍കും. കൊച്ചി ലുലു കൺവൻഷൻ സെന്‍ററിന്‍റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെയും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ തുടർന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനായുള്ള അനുമതിയും ലഭിച്ചു. കഴിഞ്ഞ മാസം 28നാണ് കേരളത്തിന്‍റെ മൈസ് ടൂറിസത്തിന് നാഴികക്കല്ലാവുന്ന ലുലു കൺവൻഷൻ സെന്‍ററും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ ... Read more

ശ്രീപത്മനാഭന്‍റെ നിധിശേഖരം പൊതുപ്രദര്‍ശന വസ്തുവാകില്ല

കേരളാടൂറിസത്തിന് നാഴികകല്ലായേക്കാവുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പ്രദര്‍ശന വസ്തുവാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകരുതെന്ന നിലപാടില്‍ രാജകുടുംബം ഉറച്ചു നില്‍ക്കുന്നതാണ് പ്രദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോഴും ഈ നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബാംഗങ്ങള്‍ പറഞ്ഞു. രാജകുടുംബവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മഹാനിധി പ്രദര്‍ശിപ്പിക്കില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പകരം നിധികളുടെ ത്രിഡി രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന് രാജകുടുംബത്തിനും സമ്മതമായിരുന്നു. ചിത്രമ്യൂസിയം സ്ഥാപിച്ചാലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകും. സുരക്ഷാ പ്രശ്‌നങ്ങളിലും ക്ഷേത്രത്തിലെ ആചാരങ്ങളിലും തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍റെ ഈ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചതായിരുന്നു. അന്താരാഷ്ട്ര മ്യൂസിയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് അന്തിമനിര്‍ദേശം നല്‍കേണ്ടത്. മഹാനിധി പ്രദര്‍ശിപ്പിക്കുന്നതിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. അപൂര്‍വമായ രത്‌നങ്ങള്‍ പതിപ്പിച്ച മാലകളും വിഗ്രഹങ്ങളുമാണ് നിലവറകളിലുള്ളത്. പ്രധാന നിലവറകളില്‍ ‘എ’ നിലവറ ... Read more