Author: Tourism News live

നോട്ടു നിരോധനം കേരള ടൂറിസത്തിന് തിരിച്ചടി

തിരുവനന്തപുരം: കേരള ടൂറിസത്തിന് നോട്ടു നിരോധനം തിരിച്ചടിയായെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്‍റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന ടൂറിസം മേഖലയില്‍ കറന്‍സിക്കായി നെട്ടോട്ടമായിരുന്നെന്നു ധനമന്ത്രി തോമസ്‌ ഐസക് നിയമസഭയെ അറിയിച്ചു. ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണ രഹിതമാക്കാനുമാണ് കേരള ടൂറിസം റെഗുലേറ്ററി രൂപീകരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ടൂറിസം രംഗത്തെ എല്ലാ വിഭാഗങ്ങളെയും നിരീക്ഷിക്കാനുള്ള പരമോന്നത സംവിധാനം ആയിരിക്കും അതോറിറ്റി.ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അതോറിറ്റി കര്‍ശനമായി നടപ്പാക്കും.വിനോദ സഞ്ചാരികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ക്ക് അതോറിറ്റിയിലൂടെ ഉടനടി പരിഹാരം കാണും. വിനോദ സഞ്ചാര രംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ ഇടപെടാന്‍ അതോറിറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

J&K promotes adventure & snow tourism in Bhaderwah Valley

With an aim to promote adventure and snow tourism in Bhaderwah Valley, the Bhadarwah Development Authority (BDA) in collaboration with Jammu Kashmir Tourism Department and Jawahar Institute of Mountaineering (JIM) is planning to organise a week-long training workshop from March 19. Besides being a wonderful destination for leisure and summer tourism, Bhaderwah has got ample scope for adventure and snow tourism as well and they have been demanding that snow sports and other adventure activities should be projected and promoted to attract tourists round the year. “Bhaderwah can become a haven for adventure tourism and to tap this potential, we ... Read more

Maple Assist App for Students

Maple Assist Software Company had recently launched their brand new ‘Maple Assist’ mobile application, which aims to provide a full clarification regarding an abroad study in Canada, exclusively tailor-made for Indian and international students. The app was launched by Canada’s Minister for Innovation Navdeep Bains. The application designed entirely from India has collaborated with major educational institutes from Canada, that includes colleges from Ontario, Durham, Fanshawe, St. Clair and Georgian College. The application is expected to reach over 1 lakh international students from India, China, Philippines, Japan, Brazil and Mexico, who aspires to study in Canada. A presentation has also been conducted ... Read more

കേരള ടൂറിസം ബ്രാന്‍ഡ് അംബാസഡറെ തേടുന്നു.

തിരുവനന്തപുരം: മാര്‍ക്കറ്റിംഗിന്‍റെ ഭാഗമായി കേരള ടൂറിസം രാജ്യാന്തര പ്രശസ്തനായ വ്യക്തിയെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കേരളാ ടൂറിസം ആവിഷ്കരിക്കും. കേരള ടൂറിസത്തിന്റെ പ്രധാന വിപണിയായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രചാരണം ശക്തമാക്കും.വടക്കേ അമേരിക്ക, പശ്ചിമേഷ്യ,കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നടപടിയെടുക്കും. ഇന്‍റര്‍നെറ്റ് വഴി പ്രചരണം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്‌ട്ര ടൂറിസം മേളകളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കും.ടൂറിസം മൊബൈല്‍ ആപ്പ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

ഒമാനില്‍ കമ്പനി വാഹനങ്ങള്‍ക്കിനി ചുവന്ന നമ്പര്‍ പ്ലേറ്റ്

ഒമാനില്‍ ഇനി കമ്പനി വാഹനങ്ങളില്‍ മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ്. നിയമപരമായി ചുവന്ന നിറത്തിലുള്ള ബോര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി. വ്യക്തിപരമായും ജോലി സംബന്ധമായും ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തില്‍ തന്നെയാകണം. ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാര്‍ എന്നിവയാണ് ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങള്‍. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കമ്പനി ചെറുകിട വാഹങ്ങളുടെ പരിശോധന കാലാവധിയിലും മാറ്റം വരുത്തി. പത്ത് വര്‍ഷത്തിലൊരിക്കല്‍ അധികൃത പരിശോധന നടത്തിയാല്‍ മതിയാവും. കമ്പനിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ എല്ലാ തരം തൊഴിലാളികള്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ ഉപയോഗിക്കാം. എന്നാല്‍ വാഹനങ്ങളുടെ മുല്‍ക്കിയ നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് അഞ്ച് റിയാലാക്കി ഉയര്‍ത്തി. ഒരു റിയാലാണ് ഇതുവരെ ഈടാക്കുന്നത്.

പണം അയയ്ക്കല്‍: ചട്ടം കടുപ്പിച്ച് ഒമാന്‍

മസ്കറ്റ്: ഒമാനില്‍ നിന്ന് പണം നാട്ടിലേക്ക് അയക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പണം അയക്കാനെത്തുന്നവര്‍ എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും.കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നീക്കങ്ങളുടെ നടപടിയാണ് പുതിയ നീക്കമെന്നാണ് ഒമാന്‍റെ വിശദീകരണം. 400 ഒമാന്‍ റിയാലില്‍ കൂടുതല്‍ അയക്കുന്നവരാണ് വിശദീകരണം നല്‍കേണ്ടി വരിക. ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പണം അയക്കുമ്പോള്‍ അതിന്‍റെ ഉറവിടം മണി എക്സ്ചേഞ്ചുകള്‍ ഉറവിടത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ഒമാന്‍ യുണൈറ്റഡ എക്സ്ചേഞ്ച് മാനേജര്‍ ഫറസ് അഹമദ് പറഞ്ഞു. ബാങ്ക് അക്കൌണ്ട് വിശദാംശം വഴിയോ റസിഡന്റ് കാര്‍ഡ് വഴിയോ ഉറവിടം വ്യക്തമാക്കണം. ഉറവിടം വ്യക്തമാക്കിയാല്‍ മാത്രം പോരാ,പണം അയക്കുന്നത് എന്തിനെന്നും ബോധ്യപ്പെടുത്തണം. അയക്കുന്നയാളോ പണം എത്തേണ്ട ആളോ കരിമ്പട്ടികയില്‍ പെട്ടിട്ടുണ്ടോ എന്ന് എക്സ്ചെഞ്ചുകള്‍ക്കു കണ്ടെത്താനാവും. രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പണം കൈമാറ്റം പ്രശ്നമാവില്ലന്നു മോഡേണ്‍ എക്സ്ചേഞ്ച് മാനേജര്‍ ഫിലിപ്പ് കോശി വ്യക്തമാക്കി.

Rs 1,200 crore sanctioned to solve Delhi Pollution

It was a huge solace for the residents of Delhi, after the central ministry’s approval came upon for a sum of Rs 1,200, for eradicating the drastic air pollution. The project assurance was exclusively announced at an event by the NITI Ayog CEO Amitabh Kant, which includes ensuring clean air for the residents of Delhi. The air quality of Delhi was even worsened recently from October to December, as a result of burning agricultural by-products from the neighbouring states surrounding Delhi. Meanwhile, media reports state that a top-notch task force under the principal secretary was appointed by Prime Minister to ... Read more

Saudi welcomes its women to join army

Photo Courtesy: Femina Saudi is opening its arms to embrace the new and ward off all conventions which have been synonymous with the country for time immemorial. Now, for the first time, Saudi authorities have opened up army registration to women. Women interested in becoming soldiers can submit their applications until Thursday. Applicants must be Saudi nationals who grew up in Saudi Arabia, unless they were with their fathers who were abroad on official assignments. The applicant must hold at least a high school diploma or its equivalent, between 25 and 35 years old, and at least 155 cm tall, ... Read more

സൗദിയില്‍ തൊഴില്‍ ഉപമന്ത്രി വനിത: സ്ത്രീകള്‍ക്ക് സൈന്യത്തിലും ചേരാം.

ഡോ. തമദര്‍ ബിന്ത് യൂസഫ്‌ അല്‍ റമ്മ. ചിത്രം: അല്‍ അറേബ്യ റിയാദ്: സ്ത്രീകള്‍ക്ക് കൂടുതല്‍ മേഖല തുറന്നിട്ട്‌ സൗദി അറേബ്യയിലെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ രാജാവ്. തൊഴില്‍ വകുപ്പ് ഉപമന്ത്രിയായി ഡോ. തമദര്‍ ബിന്ത് യൂസഫ്‌ അല്‍ റമ്മയെ നിയമിച്ചു. ഈ വകുപ്പിന്‍റെ ഉന്നത പദവിയിലെത്തുന്ന ആദ്യ വനിതയാണ്‌ അല്‍ റമ്മ. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും റേഡിയോളജി,മെഡിക്കല്‍ എന്‍ജിനീയറിംഗ് ഡോക്ടറേറ്റ് ധാരിയാണ് അല്‍ റമ്മ.കിംഗ് സൗദ് സര്‍വകലാശാലയില്‍ അധ്യാപികയായിരുന്നു പുതിയ ഉപമന്ത്രി. നേരത്തെ യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ സൌദിയെ പ്രതിനിധീകരിച്ചിട്ടുണ്ട് അല്‍ റമ്മ. സൈനിക മേധാവികളെയും സൗദി ഭരണകൂടം മാറ്റിയിട്ടുണ്ട്. അതിനിടെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ ചേരാമെന്ന സുപ്രധാന പ്രഖ്യാപനവുമായി സൗദി രംഗത്തെത്തി. ആദ്യമായാണ്‌ സൗദി സ്ത്രീകളെ സൈന്യത്തിലെടുക്കുന്നത്. റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക്സൈനിക തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. 25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

അതിവേഗ തീവണ്ടി യൂറോ സ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു

ഇനി ലണ്ടനില്‍ നിന്ന് അതിവേഗം ആസ്റ്റര്‍ഡാമിലെത്താം. ഒന്നര മണിക്കൂര്‍ കൊണ്ട് ആസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന അതിവേഗ തീവണ്ടി യൂറോസ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു. ഇന്ത്യന്‍ രൂപയില്‍ 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച യൂറോസ്റ്റാര്‍ ഏപ്രില്‍ നാലു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന സഞ്ചാരികള്‍ ബ്രസ്സല്‍സില്‍ ഇറങ്ങി ട്രെയിന്‍ മാറി കയറുകയെന്നത് യാത്രയുടെ രസചരട് പൊട്ടിക്കുന്നതാണ്. യൂറോ വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും. ദിവസും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.  ലണ്ടന്‍ സെന്റ് പാന്‍ക്രാസില്‍ നിന്നാണ് യൂറോ യാത്രയാരംഭിക്കുന്നത്. ആദ്യത്തേത് രാവിലെ 8.31 നും രണ്ടാമത്തേത് വൈകിട്ട് 5.31നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെടും. പുതിയ ട്രെയിനിന്റെ ഉദ്ഘാടന യാത്ര ലണ്ടനില്‍ നിന്നും 1 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ആംസ്റ്റര്‍ഡാമിലെത്തി. ലണ്ടനില്‍ നിന്നും റോട്ടര്‍ഡാം വഴി ആംസ്റ്റര്‍ഡാമിലെത്താന്‍ 3 മണിക്കൂര്‍ 46 മിനിറ്റ് ആണ് വേണ്ടിയിരുന്നത്. ഈ ട്രെയിന്‍ യാത്രയില്‍ ലഘുഭക്ഷണവും, മദ്യവും ലഭിക്കും. വ്യോമയാത്രയില്‍ വേണ്ടി വരുന്ന ... Read more

ആളില്ലാ വാഹനങ്ങളുമായി ഉമെക്‌സ് പ്രദര്‍ശനം

  ഭാവിസാങ്കേതിവിദ്യയുടെ നേര്‍ക്കാഴ്ച്ചകളുമായി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ആളില്ലാവാഹനങ്ങളുടെ നിരയുമായി ഉമെക്‌സ് പ്രദര്‍ശനം സന്ദര്‍ശകശ്രദ്ധയാകര്‍ഷിക്കുന്നു. ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ പിടിപ്പിച്ച കൂറ്റന്‍ വാഹനങ്ങള്‍, വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സീ എക്സ്പ്ലോറര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം പ്രദര്‍ശനത്തിലുള്‍പ്പെടും. സാങ്കേതികരംഗത്തെ കണ്ടെത്തലുകള്‍ പ്രതിരോധ രംഗങ്ങളിലുണ്ടാക്കിയ ചലനത്തിന്റെ വ്യാപ്തിയാണ് ഇതിലെല്ലാം വ്യക്തമാക്കുന്നത്. യു.എ.ഇ.യിലെ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കണ്ടെത്തലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.യുദ്ധരംഗങ്ങളില്‍ മുതല്‍ നിത്യജീവിതത്തില്‍ വരെ സ്വയംനിയന്ത്രിത ഉപകരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് സ്വാധീനം ചെലുത്തുക എന്നതാണ് പ്രദര്‍ശനത്തിലെത്തുന്നവരെ ആശ്ചര്യത്തിലാഴ്ത്തുന്ന കാഴ്ചയാവുന്നത്. ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വയര്‍ലെസ് ഇലക്ട്രിക് ചാര്‍ജറുകളുടെ കണ്ടെത്തലുകളുമായി എത്തിയവരും ഇതിലുള്‍പ്പെടും. ബില്യണുകളുടെ ഇടപാടുകളാണ് മൂന്നുദിവസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള നൂറോളം പ്രദര്‍ശകരാണ് ഉമെക്സിലുള്ളത്.

Dubai celebrates National Day of Kuwait

A large number of Kuwaiti nationals and people from many other nationalities participated in grand celebrations held in Dubai marking Kuwait’s National Day on 25 February. The celebrations featured concerts by Miami Band from Kuwait and singer Bader AlShaibi, a culinary session by famous Kuwaiti chef, Jameela Al Lenqawi, an appearance by popular Kuwaiti foodie influencer, Talal Al Rashed, in addition to a spectacular fireworks show and cultural activities including performances by traditional bands. During a dinner hosted by influencer Al Rashed, Emirati artiste Omar Al Marzooqi performed a special song to celebrate Kuwait’s National Day.

UAE to host conference on wetlands in October

The Ministry of Climate Change and Environment and the Ramsar Convention Secretariat have signed an agreement to host a major conference on wetlands in October in Dubai in October. The ‘Meeting of the Conference of the Contracting Parties to the Ramsar Convention on Wetlands (COP13)’ will be hosted in cooperation with Dubai Municipality, the official sponsor, from October 21 to 30. The MoU was signed by Sultan Alwan, assistant undersecretary of the regions sector at the ministry, and Jonathan Barzdo, deputy secretary-general, Ramsar Convention on Wetlands. “The UAE’s regional and international efforts in supporting high biodiversity and maintaining sustainable natural ... Read more

ആധിയൊഴിയാതെ മാലദ്വീപ്: റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടുന്നു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മാലദ്വീപില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പലതും ആളില്ലാതെ അടച്ചുപൂട്ടുന്നു. സന്ദര്‍ശകര്‍ യാത്ര റദ്ദാക്കുന്നത് പതിവായതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ പല റിസോര്‍ട്ടുകളും ഹോട്ടലുകളും അടച്ചിടുന്നത്. പ്രതിദിനം നാല്‍പ്പത് ശതമാനം ബുക്കിംഗുകളാണ് മാലദ്വീപില്‍ റദ്ദാക്കുന്നത്. ഇന്ത്യ,ചൈന അടക്കം നിരവധി രാജ്യങ്ങള്‍ അവിടേക്ക് പോകരുതെന്ന് സ്വന്തം പൌരന്മാരോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വേനല്‍ക്കാലത്ത് മാലദ്വീപിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്ന പല ചാര്‍ട്ടര്‍ വിമാനങ്ങളും റദ്ദാക്കിയെന്നാണ് വിവരമെന്ന് വിനോദ സഞ്ചാര മേഖലയിലെ കൂട്ടായ്മയായ എല്‍എഎം അറിയിച്ചു. മാലദ്വീപിലെ അടിയന്തരാവസ്ഥ ഇക്കഴിഞ്ഞ 20നു മുപ്പതു ദിവസം കൂടി നീട്ടിയിരുന്നു. അടിയന്തരാവസ്ഥ നീട്ടുന്നത് നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. തടവിലുള്ള പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഫെബ്രുവരി 2നു സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്.

തൊണ്ണൂറിന്റെ നിറവില്‍ മിക്കി മൗസ്

കുസൃതികുഞ്ഞനായ മിക്കി ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 90 വര്‍ഷം. മിക്കിക്ക് ആദരമായി ജന്മദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ  പുഷ്പശാലയൊരുക്കി ആഘോഷിക്കുകയാണ് ദുബൈ. 18  മീറ്റര്‍ ഉയരുമുള്ള മിക്കിയെ നിര്‍മിച്ചിരിക്കുന്നത് മിറക്കിള്‍ ഗാര്‍ഡനിലെ വിവിധ തരം പൂക്കള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അലങ്കാരച്ചെടികള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ശില്പമെന്ന ഗിന്നസ് നേട്ടവും ഇനി ഈ ഇത്തിരികുഞ്ഞന്‍ വമ്പന്‍ മിക്കിക്ക് സ്വന്തം. മലയാളിയായ ശരത് എസ് പിള്ളയുടെ നേതൃത്വത്തിലാണ് റെക്കോഡ് ശില്‍പം നിര്‍മ്മിച്ചത്. ഡിസ്‌നി കമ്പനിയുടെ ധാരണപ്രകാരം മിറക്കിള്‍ ഗാര്‍ഡനാണ് ശില്‍പ്പം രൂപകല്‍പന ചെയ്തത്. ഉരുക്ക് കമ്പികള്‍ ഉപയോഗിച്ച് മിക്കിയുടെ രൂപം തയ്യാറാക്കിയതിന് ശേഷമാണ് ചെടികള്‍ വെച്ച് പിടിപ്പിച്ചത്.ഭീമന്‍ മിക്കിയെ നിര്‍മിക്കുന്നതിനായി 35 ടണ്‍ ഭാരം വരുന്ന ഒരുലക്ഷത്തോളം പൂക്കളാണ് ഉപയോഗിച്ചത്. ദുബായ് മിറക്കിള്‍ ഗാര്‍ഡനും വാള്‍ട്ട് ഡിസ്നി കമ്പനിയുമായുള്ള ധാരണപ്രകാരം ഈ വര്‍ഷം നവംബറില്‍ ശൈത്യകാലത്ത് മിറക്കിള്‍ ഗാര്‍ഡന്‍ തുറക്കുമ്പോള്‍ ആറു പുതിയ ഡിസ്നി കഥാപാത്രങ്ങളുടെ ശില്പങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്കായി ഒരുങ്ങും