Tag: Kerala

കേരളത്തിലും വന്നു ഡ്രൈവിംഗിന് സ്മാര്‍ട്ട് കാര്‍ഡ്

തിരുവനന്തപുരം: ലാമിനേറ്റ് ചെയ്ത പേപ്പര്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ പഴങ്കഥയാകുന്നു.പുത്തന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്ക് മാറുകയാണ് കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍. ആര്‍ടി ഓഫീസുകളായ കുടപ്പനക്കുന്ന്‍,ആലപ്പുഴ,കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സമ്പ്രദായം നടപ്പാക്കി.ക്യുആര്‍ കോഡ്,ഹോട്ട് സ്ടാമ്പ് ഹോളോഗ്രാം ,ഗില്ലോഷേ പാറ്റെണ്‍,മൈക്രോ ലെന്‍സ്‌,ഗോള്‍ഡന്‍ നാഷണല്‍ എംബ്ലം,മൈക്രോ ടെസ്റ്റ്‌ വിത്ത് ഇന്‍റന്‍ഷനല്‍ എറര്‍ എന്നിവ പുതിയ കാര്‍ഡിലുണ്ടാകും. കാര്‍ഡ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗത കമ്മീഷണര്‍ കെ പദ്മകുമാര്‍ നിര്‍വഹിച്ചു.

നീലക്കുറിഞ്ഞി പൂക്കാറായി: തയ്യാറെടുത്ത് മൂന്നാര്‍

പണ്ട്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വിസ്മയം വരവായി. പൂക്കള്‍ നിറഞ്ഞ നീലപ്പരവതാനി വിരിക്കാന്‍ മൂന്നാറിലെ മലമടക്കുകളും ഒരുങ്ങി. നീലക്കുറിഞ്ഞി കാഴ്ചകള്‍ക്ക് വ്യത്യസ്ത പാക്കേജുകളാണ് വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് നീലക്കുറിഞ്ഞി സീസണ്‍. നിയന്ത്രണങ്ങള്‍  നീലക്കുറിഞ്ഞി സീസണില്‍ സ്വകാര്യവാഹനങ്ങള്‍ മൂന്നാര്‍ ടൗണില്‍ നിന്നും ഇരവികുളം പാര്‍ക്ക് ഭാഗത്തേക്ക് അനുവദിക്കില്ല.സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ അവ നിശ്ചിത പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെനിന്നും കെഎസ്ആര്‍ടിസി,ഡിടിപിസി വാഹനങ്ങളില്‍ ഇരവികുളം പാര്‍ക്കിലുള്ള ചെക്ക് പോസ്റ്റില്‍ എത്തണം.തുടര്‍ന്ന്‍ വനം വകുപ്പ് വാഹനങ്ങളിലാണ് പാര്‍ക്കിലേക്ക് പോകേണ്ടത്.ഇതേ നിലയിലാകും തിരിച്ചെത്തേണ്ടതും. കഴിഞ്ഞ നീലക്കുറിഞ്ഞി സീസണിലെ സന്ദര്‍ശകത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍.നീലക്കുറിഞ്ഞി സീസണുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തകര്‍പ്പന്‍ പ്രചാരണം കുറിഞ്ഞി സീസണെ ലോക ടൂറിസം മാപ്പില്‍ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാകും പ്രധാന പ്രചാരണം.ടൂറിസം വെബ്സൈറ്റിലേക്കും യു ട്യൂബ് ചാനലിലേക്കും കുറിഞ്ഞിയെക്കുറിച്ച് വിവരങ്ങള്‍ തേടുന്ന പത്തു ലക്ഷം ... Read more

ബസ് സമരം മാറ്റി

തിരുവനന്തപുരം: സ്വകാര്യബസ് ഉടമകള്‍ ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന ബസ് സമരം മാറ്റിവെച്ചു.നിരക്ക് ഉയര്‍ത്തുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബസ് ഉടമകള്‍ അറിയിച്ചു.നിരക്ക് വര്‍ദ്ധനക്കൊപ്പം വിദ്യാര്‍ത്ഥികളുടെ സൌജന്യ നിരക്ക് വര്‍ധിപ്പിക്കണമെന്നും 140 കിലോമീറ്ററില്‍ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പു നല്‍കിയതായും അവര്‍ പറഞ്ഞു.

കേരളത്തിന്‍റെ മനോഹാരിതയില്‍ മനമലിഞ്ഞു താക്കറെ

ആലപ്പുഴ: മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം ഉലഞ്ഞതിനിടെ രാഷ്ട്രീയ പിരിമുറുക്കം കുറയ്കാന്‍ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ കേരളത്തില്‍. കായല്‍ സവാരിയും പക്ഷി നിരീക്ഷണവുമായി ഉദ്ധവിന്‍റെ കേരളത്തിലെ ആദ്യ ദിനം കടന്നു. കുമരകത്തെ പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഉദ്ധവ് ആലപ്പുഴയിലെ സ്പൈസ് റൂട്ടിന്‍റെ ഹൗസ്ബോട്ടില്‍ കായല്‍ സവാരിയും നടത്തി. കേരളത്തിന്‍റെ പ്രകൃതിഭംഗിയില്‍ താക്കറെയുടെ മകന്‍റെ മനസ് നിറഞ്ഞു. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഉദ്ധവ് യാത്രയിലുടനീളം പ്രകൃതി ഭംഗി പകര്‍ത്തുകയും ചെയ്തു. ഉദ്ധവ് താക്കറെ നാളെ ആലപ്പുഴയില്‍ നിന്ന് തിരിക്കും.

അഴകിന്‍റെ മലയാളിത്തം; തെന്നിന്ത്യന്‍ സുന്ദരിയുമായി വര്‍ത്തമാനം

തെന്നിന്ത്യന്‍ സൗന്ദര്യറാണി പട്ടം മലയാളി പെണ്‍കൊടിക്ക്.  2018ലെ ദക്ഷിണേന്ത്യന്‍ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് കൊടുങ്ങല്ലൂര്‍ സ്വദേശി   ലക്ഷ്മി മേനോനാണ് .  സൗന്ദര്യ വഴികളെക്കുറിച്ച് ലക്ഷ്മി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു പേഴ്‌സണലി ഞാന്‍ ലക്ഷമി മേനോന്‍ തൃശ്ശൂര്‍ കൊടുങ്ങലൂര്‍ സ്വദേശി. അങ്കമാലി കുസാറ്റ് എന്‍ജിനിയറിംഗ് കോളേജില്‍  ഇലക്ട്രോണിക്‌സ് ആന്‍് കമ്യൂണിക്കേഷന്‍ പഠിച്ചു . പഠനശേഷം മോഡലിംഗിലേക്ക് തിരിഞ്ഞു. സൗന്ദര്യവും ബുദ്ധിവൈഭവും ഒരുപോലെ മാറ്റുരയ്ക്കുന്ന മത്സരമായിരുന്നല്ലോ  എങ്ങനെയായിരുന്നു മത്സരത്തിന്റെ രീതികള്‍ ഓഡിഷനായി ഫോട്ടോസ് അയച്ചു സെലക്ടായപ്പോഴേ സന്തോഷം തോന്നി. പിന്നെ മികച്ച ഗ്രൂമിങ്ങായിരുന്നു ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ലഭിച്ചത്. ഓഡിഷന്‍ ആരംഭിച്ച ദിവസത്തെ കുട്ടികള്‍ ആയിരുന്നില്ല മത്സരത്തിന്റെ അവസാന ദിവസമായപ്പോഴേക്കും. തികച്ചും ഞങ്ങളുടെ കാഴ്ച്ചപ്പാടിനെ തന്നെ മാറ്റുന്ന രീതിലിലായിരുന്നു ക്ലാസുകള്‍. എപ്പോഴാണ്  ലക്ഷമി മോഡലിംഗിലേക്ക് തിരിഞ്ഞത് കോളേജ് ടൈമിലായിരുന്നു, പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണായ്ക്ക് വേണ്ടിയായിരുന്നു ആദ്യ മോഡലിംഗ്. പിന്നെ കോളേജിന് ശേഷം ഒരുപാട് കമ്പനികള്‍ക്ക് വേണ്ടി മോഡലിംഗ് ചെയ്തു. അങ്ങനെയാണ് ... Read more

Last performance of Ottanthulal artist Geethanandan

Acclaimed *Ottanthulal artist Kalamandalam Geethanandan died on Sunday around 8 pm while performing at Avittathur Mahavishnu Temple at Irinjalakuda in Thrissur, Kerala. The 58-year-old, who had performed on more than 5,000 stages in India and abroad, collapsed on the stage and died during a stage performance. He was given first aid and taken to a hospital, but could not be saved. Geethanandan had been a faculty member at the Kalamandalam’s Ottanthulal department for more than 25 years. Geethanandan has also acted in many movies including Kamaladalam, Manasinakkare, Thoovalkottaram and Irattakuttikalude Achan. He won Veerasringala and Thullal Kalanidhi award and was the first artist ... Read more

കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ (58) കുഴഞ്ഞു വീണു മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെയാണ്കുഴഞ്ഞു വീണത്. ചരിത്രത്തിലാദ്യമായി തുള്ളൽപദ കച്ചേരി അവതരിപ്പിച്ചത് ഗീതാനന്ദനായിരുന്നു. 1974 ലാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി ചേരുന്നത്. ഒന്‍പതാം വയസില്‍ തുള്ളലില്‍ അരങ്ങേറി. വീര ശൃംഖലയും തുള്ളൽ കലാ നിധി പുരസ്കാരവും നേടിയിട്ടുണ്ട്. കലാമണ്ഡലം അധ്യാപകനായിരുന്നു. വലിയ ശിഷ്യ സമ്പത്തും ഗീതാനന്ദനുണ്ട്. നീനാപ്രസാദ് ,കാവ്യാ മാധവന്‍ എന്നിവര്‍ ശിഷ്യരായിരുന്നു.കമലദളം അടക്കം മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.നൃത്ത സംവിധായിക ശോഭനയാണ് ഭാര്യ. മക്കള്‍ സനല്കുമാരും ശ്രീലക്ഷ്മിയും തുള്ളല്‍ കലാരംഗത്തുണ്ട്.

ലക്ഷ്മി മേനോന്‍ ദക്ഷിണേന്ത്യന്‍ സുന്ദരി

കൊച്ചി: കേരളത്തിന്‍റെ ലക്ഷ്മി മേനോന്‍ മിസ് സൗത്ത് ഇന്ത്യ. തമിഴ് നാട്ടിലെ ശ്രിഷയും ദശരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. തൃശൂര്‍ സ്വദേശിയാണ് 23കാരി ലക്ഷ്മി.മിസ്‌ കേരള ഫിറ്റ്‌നസ് ആന്‍ഡ്‌ ഫാഷന്‍ റണ്ണര്‍ അപ്പായിരുന്നു.എംജി സര്‍വകലാശാല ഇംഗ്ലിഷ് പദ്യം ചൊല്ലലില്‍ ജേതാവായിട്ടുണ്ട്. മോഡലും അഭിനേത്രിയുമായ വാണിശ്രീ ഭട്ട്, സിനിമാതാരം രാജീവ് പിള്ള,ഉമാ റിയാസ് ഖാന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. നവ്യ ആന്‍ അബ്രഹാമാണ് മിസ് ക്വീന്‍ കേരള.മിസ്‌ ടാലന്റ്,മിസ് സോഷ്യല്‍ മീഡിയ വിഭാഗങ്ങളില്‍ കേരളത്തിന്‍റെ സമൃദ്ധ സുനില്‍കുമാര്‍ ജേതാവായി.പെഗാസസ് ആയിരുന്നു സംഘാടകര്‍.

Ride for a cause this Republic Day

The Cochin Bikers Club (CBC), in association with CGH Earth is also all set to celebrate the 69th Indian Republic Day, with a great ride to remember. The ride will be flagged off from Casino Hotel, Willingdon Island, and the destination would be about 50 km down south the coast, at the Marari Beach Resort-CGH Earth, which would be the turn-around point as well. The ride, dedicated to CBC’s supporter, Michael Dominic and Casino Group of Hotels for their invaluable support rendered since the inception of CBC, would be a funding rising charity ride. The amount generated through the registration ... Read more

അതിരില്ലാ ആകാശത്തേക്ക്…വാഗമണ്‍ വഴി

ആകാശപ്പറവകളായി വാനിലൂടെ പറന്നുയരാന്‍ ഇഷ്ട്മുള്ളവരാണ് പലരും. ഒരിക്കലെങ്കിലും ആകാശം കീഴടക്കാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷം. വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിലെ ആകാശപ്പറവകളെ കാണാം… ചിത്രം: വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ അസോസിയേഷന്‍

ഹ്യൂമേട്ടന്‍ വന്നു..കണ്ടു..കീഴടങ്ങി.. ഇനി വരും ടീം ഒന്നടങ്കം

ഇയാന്‍ ഹ്യൂമുമായി ടൂറിസം ന്യൂസ് ലൈവ് നടത്തിയ  അഭിമുഖം ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ട്. തയ്യാറാക്കിയത്: ആര്യാ അരവിന്ദ്    കൊച്ചി: ഐഎസ്എല്‍ മത്സരപിരിമുറുക്കത്തിനിടെ ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ ഹ്യൂമേട്ടന്‍ ആലപ്പുഴയില്‍ കായല്‍ സവാരി നടത്തി. ഈ മാസം 27ന്  കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ  നേരിടുന്നതിനു മുന്‍പ് മാനസിക ഉണര്‍വ് കൂടിയായി ഹ്യൂമിന് കായല്‍ യാത്ര. കളത്തില്‍ ഗോള്‍ദാഹിയാണ് ഹ്യൂമെങ്കില്‍ കാഴ്ചകള്‍ കാണാനും അതേ ജാഗ്രത തന്നെ. കേരളത്തിന്‍റെ സൗന്ദര്യം ഒരു പെനാല്‍റ്റി കിക്ക് ഗോള്‍ വല തുളച്ചു കയറുംപോലെ ഹ്യൂമിന്‍റെ മനസ്‌ കീഴടക്കിയിരിക്കുന്നു. അടുത്തിടെ നീരണിയിച്ച ആഡംബര വഞ്ചിവീടായ സ്പൈസ് റൂട്ടിലായിരുന്നു ഹ്യൂമിന്‍റെ യാത്ര. കൂട്ടിന് ഭാര്യ ക്രിസ്റ്റിനും മക്കളായ അലിസാ ഫേയും കെയ്റയും. അവര്‍ണനീയ അനുഭവം, ഇനിയും വരും – യാത്രയെക്കുറിച്ച് ഇയാന്‍ ഹ്യൂം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. കേരളത്തിന്‍റെ ആതിഥ്യമര്യാദയെക്കുറിച്ച് ഹ്യൂമിന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. കുടുംബത്തോടൊപ്പം അവധി ചെലവിടാന്‍ സുരക്ഷിത ഇടമാണ് ഇവിടം. ഐഎസ്എല്‍ ... Read more

വാഴയുടെ ഫോട്ടോ എടുക്കൂ…10000 രൂപ സ്വന്തമാക്കാം…

സംസ്ഥാന ദേശീയ വാഴ മഹോത്സവം ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായണി ഗ്രൗണ്ടില്‍ നടക്കും. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ)നാണ് ദേശീയ വാഴ മഹോത്സവം സങ്കടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്‍റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും സങ്കടിപ്പിക്കുന്നു. അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ‘വാഴ’ എന്ന തീമിലാണ് ഫോട്ടോ സമര്‍പ്പിക്കേണ്ടത്‌. വാഴയിലെ വ്യത്യസ്ഥ തരങ്ങള്‍, കര്‍ഷകര്‍, കൃഷിയിടങ്ങള്‍, വഴ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ടിഷ്വൂ കള്‍ച്ചര്‍, വാഴയിലെ ജൈവ വൈവിധ്യം, വിത്തിനങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍ മത്സരത്തിനയക്കാം. കളറിലോ, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലോയുള്ള ഫോട്ടോകള്‍ ഡിവിഡിയിലോ പ്രിന്‍റ് രൂപത്തിലോ ആക്കി അയക്കാം. ഫയല്‍ വലിപ്പം 3 എംബിയും ഫോട്ടോ സൈസ് 12×18 ഇഞ്ച്‌, 1400-1600 പിക്സെല്‍സും, ജെപിഇജി, ആര്‍ജിബി കളര്‍ ഫോര്‍മാറ്റും ആയിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഡിറ്റ്‌ ചെയ്യാത്ത യഥാര്‍ത്ഥ ഫോട്ടോകള്‍ അയക്കണം. ഡിവിഡിയോടൊപ്പം  സമര്‍പ്പിക്കുന്ന പ്രവേശന ഫോമില്‍ ഫോട്ടോയുടെ ശീര്‍ഷകവും, സീരിയല്‍ ... Read more

God’s own country calls Europeans

Kerala is all set its eye on the European travellers with a handful of new projects and packages. The Department of Tourism has set apart Rs 7.5 crore for promotional activities to woo the European tourists to the state. Kerala Tourism minister, Kadakkampally Surendran, said the state’s tourism department has activated a rigorous promotional campaign involving diverse products to promote the state in Europe as it holds the top slot in the list of high potential markets for overall tourism growth. ‘Through this promotional and marketing campaign, the state aims to double the foreign tourist arrivals by 2021,”Rani George, Secretary, ... Read more

ദുഷ്പ്രചരണങ്ങളെ ടൂറിസം ന്യൂസ് ലൈവ് ചെറുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ ചിലര്‍ നടത്തുന്ന വ്യാപകമായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ ടൂറിസം ന്യൂസ് ലൈവിന് കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ടൂറിസം ന്യൂസ് ലൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം; കേരളത്തിനെതിരെ വ്യാപകമായി ചില വ്യവസ്ഥാപിത താല്‍പ്പര്യക്കാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍, ഈ നാടിനാകെ ദുഷ് പേര് ഉണ്ടാക്കുന്നതും, നമ്മുടെ ടൂറിസം അടക്കമുള്ള മേഖലകളെ പ്രതിസന്ധിയിലാക്കുന്നതുമാണ്. സംസ്ഥാനത്തിന് എതിരെ നടക്കുന്ന അത്തരം കുപ്രചരണങ്ങളെ പ്രതിരോധിക്കുക എന്നത് അനിവാര്യമാണ്. ആ സാഹചര്യത്തിലാണ് കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ട്രാവല്‍ & ടൂറിസം ന്യൂസ് പോര്‍ട്ടല്‍ ടൂറിസം ന്യൂസ് ലൈവ് ആരംഭിക്കുന്നത്. നമ്മുടെ ടൂറിസം രംഗത്തിന്‍റെ  സവിശേഷതകളും സാധ്യതകളും പരിചയപ്പെടുത്താനും, ഒരടിസ്ഥാനവുമില്ലാത്ത നെഗറ്റീവ് ക്യാമ്പയിനെ ചെറുക്കാനും ഈ പോര്‍ട്ടല്‍ ഉപകരിക്കും. ആ ഒരു ലക്ഷ്യം നിറവേറ്റുന്നതിനാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സജീവമായ സംഘടന ന്യൂസ് പോര്‍ട്ടല്‍ എന്ന ആശയം ഉള്‍ക്കൊള്ളുകയും തികച്ചും പ്രൊഫഷണലായി തന്നെ, മിടുക്കരായ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ടൂറിസം ന്യൂസ് ... Read more

ടൂറിസം റഗുലേറ്ററി അതോറിറ്റി വരുന്നു; നയപ്രഖ്യാപനത്തിലെ ടൂറിസം വിശേഷങ്ങള്‍

തിരുവനന്തപുരം : കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനു തുടക്കമിട്ടു ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ടൂറിസം മേഖലക്ക് മുന്തിയ പരിഗണന. വിനോദ സഞ്ചാര രംഗത്തെ അനാരോഗ്യ പ്രവണതകള്‍ നിരോധിക്കാന്‍ ടൂറിസം റഗുലേറ്റി അതോറിറ്റി കേരള (TRAK)രൂപീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം പറയുന്നു. ഇക്കോ ടൂറിസം, ക്രൂയിസ് ടൂറിസം, മെഡിക്കല്‍ ടൂറിസം, ഫാം ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കും.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ടൂറിസം വ്യവസായത്തിലെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കും. പരിസ്ഥിതി സൗഹൃദവും മാലിന്യ മുക്തവും അടിസ്ഥാന സൌകര്യവും എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഉറപ്പാക്കും. മലബാറിലെ ഏഴ് നദികളെ സംയോജിപ്പിച്ചുള്ള മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കും. തുറസ്സായ സ്ഥലങ്ങള്‍ ലഭിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും ‘നാട്ടരങ്ങ്’ എന്ന പേരില്‍ സാംസ്കാരിക ഇടനാഴികള്‍ സ്ഥാപിക്കും.തദ്ദേശീയ കലാപ്രകടനങ്ങള്‍ക്കുള്ള ഇടമായിരിക്കും ഇത്.ധര്‍മടത്ത് എകെജിയുടെ ജീവചരിത്ര മ്യൂസിയം സ്ഥാപിക്കും. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ കൃഷി,ടൂറിസം,പ്രവാസി നിക്ഷേപം ,വ്യവസായം എന്നിവയില്‍ ഊന്നിയതാണ്. ഈ ... Read more