Category: News

യാത്രക്കാര്‍ക്ക് വഴിമധ്യേ ചികിത്സ തേടാന്‍ ‘വഴികാട്ടി’ എത്തുന്നു

സംസ്ഥാനത്ത് അടിയന്തര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി ഇന്ന് ആരംഭിക്കും. വൈകുന്നേരം 6.30ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രാദേശിക ജനങ്ങള്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ഉടനടി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യവും പൊതുജനങ്ങള്‍ക്ക് ഒരുക്കിയിട്ടുണ്ട്. അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് ആവശ്യമായ രീതിയില്‍ ശുചിത്വ പൂര്‍ണവും സ്വകാര്യതയുമുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ സ്ഥിരമായ പ്രതിരോധ കുത്തിവയ്പ്, പള്‍സ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കും. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ തിരക്കേറിയ ബസ് സ്റ്റാന്റ്, ബസ് ടെര്‍മിനല്‍, ... Read more

ബൈക്കിന്‍റെ ഷേപ്പ് മാറ്റിയാല്‍ വര്‍ക്ക് ഷോപ്പുകാരന്‍ അകത്താകും

മോട്ടോര്‍ വാഹനനിയമ വിരുദ്ധമായി ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാല്‍ ഇനി വര്‍ക്ക് ഷോപ് ഉടമകളും കുടുങ്ങും. ഇത്തരത്തില്‍ വാഹനങ്ങള്‍ അഴിച്ച്പണിയുന്ന വര്‍ക്ക്‌ഷോപ്പുകള്‍ നിരീക്ഷിക്കാനും അവ പൂട്ടിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനവ്യാപകവുമായി അനധികൃത ബൈക്ക് റെയ്‌സിങ് മത്സരങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് കിട്ടി ഇതിനെല്ലാം തന്നെ രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഉപയോഗിക്കുന്നത്.നഗരങ്ങളിലും ഗ്രാമപ്രദേങ്ങളില്‍ പോലും പൊലീസിന്റെ കണ്ണുവെട്ടിച്ച് ബൈക്ക് റൈസിങ്ങ് വ്യാപകമായി നടക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മത്സരങ്ങള്‍ തത്കാലം നിര്‍ത്തി വെയ്ക്കുന്നു. എന്നാല്‍ വീണ്ടും വൈകാതെ അവ തുടരും.ബൈക്ക് അഭ്യാസപ്രകടനങ്ങളിലൂടെ നിരവധി ആളുകള്‍ക്കാണ്  അപകടം ഉണ്ടാകുന്നത്. വഴിയാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ബൈക്ക് അഭ്യാസപ്രകടനങ്ങള്‍ കര്‍ശനമായി തടയുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ബൈക്കുകളുടെ ടയര്‍, മഡ്ഗാര്‍ഡ്, ബാര്‍, സൈലന്‍സര്‍ എന്നിവയിലാണ് പ്രധാനമായും രൂപമാറ്റം വരുത്തുന്നത്.അപകടവുംഅശാസ്ത്രീയവുമായപരിഷ്‌ക്കാരങ്ങളുംനടത്തുന്നവര്‍ക്ക്‌ഷോപ്പുകളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കണമെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ നിര്‍ദേശിച്ചു. കണ്ടെത്തിയ വര്‍ക്ക് ഷോപ്പുകള്‍ അടച്ചുപൂട്ടല്‍ പോലെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. ... Read more

ഇക്കൊല്ലം ഇന്തോനേഷ്യന്‍ ലക്‌ഷ്യം 7ലക്ഷം ഇന്ത്യന്‍ സഞ്ചാരികള്‍

കൊല്‍ക്കത്ത: കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്തോനേഷ്യന്‍ ടൂറിസം. ഇക്കൊല്ലം ഏഴു ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം വക്താവ് പാപ്പുംഗ് താരിഖ് ഫാധില്ല അറിയിച്ചു. 2017ല്‍ 4,85,314 സന്ദര്‍ശകരാണ്‌ ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ എത്തിയത്. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 30ശതമാനം വര്‍ധന. വിമാനക്കമ്പനികള്‍ നിരക്ക് കുറച്ചതും സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ ഇടയാക്കിയെന്നു ഇന്തോനേഷ്യന്‍ ടൂറിസം വക്താവ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് പ്രിയം ബാലി ദ്വീപുകളാണ്.അമ്പത് ശതമാനം പേരും വിമാനമിറങ്ങുന്നത് ദെന്‍പാസര്‍ വിമാനത്താവളത്തിലുമെന്ന് ടൂറിസം വക്താവ് വ്യക്തമാക്കി.

ടൂറിസം വികസനത്തില്‍ മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കൂ: ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് കോടതി

റാഞ്ചി: ടൂറിസം വികസനത്തില്‍ മറ്റു സംസ്ഥാനങ്ങളെ കണ്ട് പഠിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് റാഞ്ചി ഹൈക്കോടതി. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദയനീയ സ്ഥിതിയെക്കുറിച്ചുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുമ്പോള്‍ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അപരേഷ് കുമാര്‍ സിംഗ്,രത്നാകര്‍ ഭേംഗ്ര എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ തുറന്ന സമീപനമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് ഏറെ കാര്യങ്ങള്‍ ചെയ്തെന്ന് ഝാര്‍ഖണ്ഡ് ടൂറിസം സെക്രട്ടറി മനീഷ് രഞ്ജന്‍ കോടതിയെ അറിയിച്ചു. വികസിപ്പിക്കേണ്ട നിരവധി സ്ഥലങ്ങളുടെ പട്ടിക ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ദേവ്ഘര്‍,ബസുകിനാഥ് തുടങ്ങി ബുദ്ധ,ജൈന കേന്ദ്രങ്ങള്‍ പട്ടികയിലുണ്ട്. കലാ-സാംസ്കാരിക വകുപ്പിനെ ടൂറിസം വകുപ്പുമായി സംയോജിപ്പിച്ചെന്നു ടൂറിസം സെക്രട്ടറി കോടതിയെ അറിയിച്ചു. ടൂറിസം വികസനത്തിന്‌ ഇതുവരെ സ്വീകരിച്ച നടപടികള്‍ സത്യവാംഗ്മൂലമായി നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് ആറാഴ്ചക്കു ശേഷം പരിഗണിക്കും.

യാത്രാനിരക്ക് കൂട്ടി കെ എസ് ആര്‍ ടി സി ആഡംബര ബസുകള്‍

വ്യാഴാഴ്ച മുതല്‍ ലോ ഫ്‌ളോര്‍ എസി, നോണ്‍ എസി,വോള്‍വോ, സ്‌കാനിയ ബസുകള്‍ നിരക്ക് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കില്‍ ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 70 പൈസയില്‍ നിന്ന് 80 ആക്കി. ഇനി മുതല്‍യാത്രക്കാര്‍ക്ക് മിനിമം നിരക്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാം. ലോ ഫ്ളോര്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കുമുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും. കിലോമീറ്ററിനുള്ള നിരക്ക് 1.50 രൂപയായി തുടരും  ഇതോടൊപ്പം ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടി ആക്സില്‍ സ്‌കാനിയ വോള്‍േവാ ബസുകളുടെ നിരക്കും കൂട്ടി. 80 രൂപയാണ് ഇനി മിനിമം നിരക്ക്. മിനിമം നിരക്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 1.91 രൂപയില്‍നിന്ന് രണ്ടാക്കി ഉയര്‍ത്തി. സൂപ്പര്‍ എയര്‍ എക്സ്പ്രസ് ബസിന്റെ മിനിമം നിരക്ക് 28 രൂപയാക്കി. നിലവില്‍ 25 ആയിരുന്നു. ... Read more

നോട്ടു നിരോധനം കേരള ടൂറിസത്തിന് തിരിച്ചടി

തിരുവനന്തപുരം: കേരള ടൂറിസത്തിന് നോട്ടു നിരോധനം തിരിച്ചടിയായെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്‍റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന ടൂറിസം മേഖലയില്‍ കറന്‍സിക്കായി നെട്ടോട്ടമായിരുന്നെന്നു ധനമന്ത്രി തോമസ്‌ ഐസക് നിയമസഭയെ അറിയിച്ചു. ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണ രഹിതമാക്കാനുമാണ് കേരള ടൂറിസം റെഗുലേറ്ററി രൂപീകരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ടൂറിസം രംഗത്തെ എല്ലാ വിഭാഗങ്ങളെയും നിരീക്ഷിക്കാനുള്ള പരമോന്നത സംവിധാനം ആയിരിക്കും അതോറിറ്റി.ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അതോറിറ്റി കര്‍ശനമായി നടപ്പാക്കും.വിനോദ സഞ്ചാരികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ക്ക് അതോറിറ്റിയിലൂടെ ഉടനടി പരിഹാരം കാണും. വിനോദ സഞ്ചാര രംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ ഇടപെടാന്‍ അതോറിറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

കേരള ടൂറിസം ബ്രാന്‍ഡ് അംബാസഡറെ തേടുന്നു.

തിരുവനന്തപുരം: മാര്‍ക്കറ്റിംഗിന്‍റെ ഭാഗമായി കേരള ടൂറിസം രാജ്യാന്തര പ്രശസ്തനായ വ്യക്തിയെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കേരളാ ടൂറിസം ആവിഷ്കരിക്കും. കേരള ടൂറിസത്തിന്റെ പ്രധാന വിപണിയായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രചാരണം ശക്തമാക്കും.വടക്കേ അമേരിക്ക, പശ്ചിമേഷ്യ,കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നടപടിയെടുക്കും. ഇന്‍റര്‍നെറ്റ് വഴി പ്രചരണം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്‌ട്ര ടൂറിസം മേളകളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കും.ടൂറിസം മൊബൈല്‍ ആപ്പ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

ഒമാനില്‍ കമ്പനി വാഹനങ്ങള്‍ക്കിനി ചുവന്ന നമ്പര്‍ പ്ലേറ്റ്

ഒമാനില്‍ ഇനി കമ്പനി വാഹനങ്ങളില്‍ മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ്. നിയമപരമായി ചുവന്ന നിറത്തിലുള്ള ബോര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി. വ്യക്തിപരമായും ജോലി സംബന്ധമായും ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തില്‍ തന്നെയാകണം. ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാര്‍ എന്നിവയാണ് ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങള്‍. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കമ്പനി ചെറുകിട വാഹങ്ങളുടെ പരിശോധന കാലാവധിയിലും മാറ്റം വരുത്തി. പത്ത് വര്‍ഷത്തിലൊരിക്കല്‍ അധികൃത പരിശോധന നടത്തിയാല്‍ മതിയാവും. കമ്പനിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ എല്ലാ തരം തൊഴിലാളികള്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ ഉപയോഗിക്കാം. എന്നാല്‍ വാഹനങ്ങളുടെ മുല്‍ക്കിയ നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് അഞ്ച് റിയാലാക്കി ഉയര്‍ത്തി. ഒരു റിയാലാണ് ഇതുവരെ ഈടാക്കുന്നത്.

അതിവേഗ തീവണ്ടി യൂറോ സ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു

ഇനി ലണ്ടനില്‍ നിന്ന് അതിവേഗം ആസ്റ്റര്‍ഡാമിലെത്താം. ഒന്നര മണിക്കൂര്‍ കൊണ്ട് ആസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന അതിവേഗ തീവണ്ടി യൂറോസ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു. ഇന്ത്യന്‍ രൂപയില്‍ 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച യൂറോസ്റ്റാര്‍ ഏപ്രില്‍ നാലു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന സഞ്ചാരികള്‍ ബ്രസ്സല്‍സില്‍ ഇറങ്ങി ട്രെയിന്‍ മാറി കയറുകയെന്നത് യാത്രയുടെ രസചരട് പൊട്ടിക്കുന്നതാണ്. യൂറോ വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും. ദിവസും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.  ലണ്ടന്‍ സെന്റ് പാന്‍ക്രാസില്‍ നിന്നാണ് യൂറോ യാത്രയാരംഭിക്കുന്നത്. ആദ്യത്തേത് രാവിലെ 8.31 നും രണ്ടാമത്തേത് വൈകിട്ട് 5.31നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെടും. പുതിയ ട്രെയിനിന്റെ ഉദ്ഘാടന യാത്ര ലണ്ടനില്‍ നിന്നും 1 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ആംസ്റ്റര്‍ഡാമിലെത്തി. ലണ്ടനില്‍ നിന്നും റോട്ടര്‍ഡാം വഴി ആംസ്റ്റര്‍ഡാമിലെത്താന്‍ 3 മണിക്കൂര്‍ 46 മിനിറ്റ് ആണ് വേണ്ടിയിരുന്നത്. ഈ ട്രെയിന്‍ യാത്രയില്‍ ലഘുഭക്ഷണവും, മദ്യവും ലഭിക്കും. വ്യോമയാത്രയില്‍ വേണ്ടി വരുന്ന ... Read more

ആളില്ലാ വാഹനങ്ങളുമായി ഉമെക്‌സ് പ്രദര്‍ശനം

  ഭാവിസാങ്കേതിവിദ്യയുടെ നേര്‍ക്കാഴ്ച്ചകളുമായി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ആളില്ലാവാഹനങ്ങളുടെ നിരയുമായി ഉമെക്‌സ് പ്രദര്‍ശനം സന്ദര്‍ശകശ്രദ്ധയാകര്‍ഷിക്കുന്നു. ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ പിടിപ്പിച്ച കൂറ്റന്‍ വാഹനങ്ങള്‍, വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സീ എക്സ്പ്ലോറര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം പ്രദര്‍ശനത്തിലുള്‍പ്പെടും. സാങ്കേതികരംഗത്തെ കണ്ടെത്തലുകള്‍ പ്രതിരോധ രംഗങ്ങളിലുണ്ടാക്കിയ ചലനത്തിന്റെ വ്യാപ്തിയാണ് ഇതിലെല്ലാം വ്യക്തമാക്കുന്നത്. യു.എ.ഇ.യിലെ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കണ്ടെത്തലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.യുദ്ധരംഗങ്ങളില്‍ മുതല്‍ നിത്യജീവിതത്തില്‍ വരെ സ്വയംനിയന്ത്രിത ഉപകരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് സ്വാധീനം ചെലുത്തുക എന്നതാണ് പ്രദര്‍ശനത്തിലെത്തുന്നവരെ ആശ്ചര്യത്തിലാഴ്ത്തുന്ന കാഴ്ചയാവുന്നത്. ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വയര്‍ലെസ് ഇലക്ട്രിക് ചാര്‍ജറുകളുടെ കണ്ടെത്തലുകളുമായി എത്തിയവരും ഇതിലുള്‍പ്പെടും. ബില്യണുകളുടെ ഇടപാടുകളാണ് മൂന്നുദിവസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള നൂറോളം പ്രദര്‍ശകരാണ് ഉമെക്സിലുള്ളത്.

ആധിയൊഴിയാതെ മാലദ്വീപ്: റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടുന്നു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മാലദ്വീപില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പലതും ആളില്ലാതെ അടച്ചുപൂട്ടുന്നു. സന്ദര്‍ശകര്‍ യാത്ര റദ്ദാക്കുന്നത് പതിവായതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ പല റിസോര്‍ട്ടുകളും ഹോട്ടലുകളും അടച്ചിടുന്നത്. പ്രതിദിനം നാല്‍പ്പത് ശതമാനം ബുക്കിംഗുകളാണ് മാലദ്വീപില്‍ റദ്ദാക്കുന്നത്. ഇന്ത്യ,ചൈന അടക്കം നിരവധി രാജ്യങ്ങള്‍ അവിടേക്ക് പോകരുതെന്ന് സ്വന്തം പൌരന്മാരോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വേനല്‍ക്കാലത്ത് മാലദ്വീപിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്ന പല ചാര്‍ട്ടര്‍ വിമാനങ്ങളും റദ്ദാക്കിയെന്നാണ് വിവരമെന്ന് വിനോദ സഞ്ചാര മേഖലയിലെ കൂട്ടായ്മയായ എല്‍എഎം അറിയിച്ചു. മാലദ്വീപിലെ അടിയന്തരാവസ്ഥ ഇക്കഴിഞ്ഞ 20നു മുപ്പതു ദിവസം കൂടി നീട്ടിയിരുന്നു. അടിയന്തരാവസ്ഥ നീട്ടുന്നത് നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. തടവിലുള്ള പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഫെബ്രുവരി 2നു സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്.

തൊണ്ണൂറിന്റെ നിറവില്‍ മിക്കി മൗസ്

കുസൃതികുഞ്ഞനായ മിക്കി ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 90 വര്‍ഷം. മിക്കിക്ക് ആദരമായി ജന്മദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ  പുഷ്പശാലയൊരുക്കി ആഘോഷിക്കുകയാണ് ദുബൈ. 18  മീറ്റര്‍ ഉയരുമുള്ള മിക്കിയെ നിര്‍മിച്ചിരിക്കുന്നത് മിറക്കിള്‍ ഗാര്‍ഡനിലെ വിവിധ തരം പൂക്കള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അലങ്കാരച്ചെടികള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ശില്പമെന്ന ഗിന്നസ് നേട്ടവും ഇനി ഈ ഇത്തിരികുഞ്ഞന്‍ വമ്പന്‍ മിക്കിക്ക് സ്വന്തം. മലയാളിയായ ശരത് എസ് പിള്ളയുടെ നേതൃത്വത്തിലാണ് റെക്കോഡ് ശില്‍പം നിര്‍മ്മിച്ചത്. ഡിസ്‌നി കമ്പനിയുടെ ധാരണപ്രകാരം മിറക്കിള്‍ ഗാര്‍ഡനാണ് ശില്‍പ്പം രൂപകല്‍പന ചെയ്തത്. ഉരുക്ക് കമ്പികള്‍ ഉപയോഗിച്ച് മിക്കിയുടെ രൂപം തയ്യാറാക്കിയതിന് ശേഷമാണ് ചെടികള്‍ വെച്ച് പിടിപ്പിച്ചത്.ഭീമന്‍ മിക്കിയെ നിര്‍മിക്കുന്നതിനായി 35 ടണ്‍ ഭാരം വരുന്ന ഒരുലക്ഷത്തോളം പൂക്കളാണ് ഉപയോഗിച്ചത്. ദുബായ് മിറക്കിള്‍ ഗാര്‍ഡനും വാള്‍ട്ട് ഡിസ്നി കമ്പനിയുമായുള്ള ധാരണപ്രകാരം ഈ വര്‍ഷം നവംബറില്‍ ശൈത്യകാലത്ത് മിറക്കിള്‍ ഗാര്‍ഡന്‍ തുറക്കുമ്പോള്‍ ആറു പുതിയ ഡിസ്നി കഥാപാത്രങ്ങളുടെ ശില്പങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്കായി ഒരുങ്ങും

അറ്റകുറ്റപണിക്കായി ദുബൈ റണ്‍വേ അടക്കും

സുരക്ഷയും മെച്ചപെട്ട സേവനവും ശേഷിയും വര്‍ധിപ്പിക്കുന്ന സമഗ്രവികസന പദ്ധതിയുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കും. വിമാനത്താവളത്തിലെ തെക്കേഅറ്റത്തെ റണ്‍വേയാണ് 45 ദിവസത്തേക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. ദിവസവും 1100 സര്‍വീസുകള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപണികള്‍ ആഴ്ച്ചതോറും നടക്കാറുണ്ട്. എന്നാല്‍ 12R  30Lഎന്ന റണ്‍വേയുടെ ഘടനയിലും രൂപകല്പനയിലും സമഗ്രമായ പരിഷ്‌കരണം ആവശ്യമായതിനാലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ 45 ദിവസം അടയ്ക്കുക. യാത്രക്കാരുടെ തിരക്ക് കുറവനുഭവപ്പെടുന്ന ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള ദിവലങ്ങളിലാണ് നിര്‍മാണം നടക്കുന്നത്.പ്രകൃതി സൗഹൃദപരമായ നിര്‍മാണരീതിയാണ് ഉപയോഗിക്കുന്നത്. റണ്‍വേയുടെ മുഖം മിനുക്കിനതിനോടൊപ്പം 5500 ലൈറ്റുകളും മാറ്റും അറ്റകുറ്റപണിക്കായി റണ്‍വേ പൂര്‍ണമായി അടയ്ക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പിനികളുടെ സര്‍വീസിനെ ബാധിക്കും. വിമാനത്താവള അധികൃതര്‍ ഇതിനായി ഫ്‌ളൈറ്റുകള്‍ കുറയ്ക്കാനും ഷെഡ്യൂളുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനുമുള്ള നിര്‍ദേശം വിമാനക്കമ്പിനികള്‍ക്ക് നല്‍കികഴിഞ്ഞു.ബദല്‍ മാര്‍ഗമായി ചാര്‍ട്ടേര്‍ഡ് ഫലൈറ്റുകള്‍, ചരക്ക് ഗതാഗതം എന്നിവ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വിമാനത്താവളം വഴിയാവും. റണ്‍വേ അടയ്ക്കുന്നത് സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും യാത്രികര്‍ക്ക് ... Read more

ടൂറിസം മേഖലക്ക് കരുത്തേകുന്ന ബജറ്റ് : മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ടൂറിസം മേഖലക്ക് പ്രോത്സാഹനം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മുസിരിസ് അടക്കം പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. പ്രചാരണത്തിന് അടക്കം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തുക നീക്കിവെച്ചിട്ടുണ്ട്. മലബാറിലെ ടൂറിസം മേഖലക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരളം മുന്നോട്ടു വെയ്ക്കുന്ന വള്ളംകളി ലീഗും വിനോദ സഞ്ചാരികള്‍ക്ക് വിരുന്നാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും ഇതിനു ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.

കാടു കയറാം പെണ്ണുങ്ങളേ… ഇങ്ങോട്ടു പോരൂ..

ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ സ്ത്രീകള്‍ക്കായി ആരംഭിച്ച ‘തരുണി ഷീ’ പാക്കേജിന് ആവശ്യക്കാരേറുന്നു. ട്രെക്കിങും, ബോട്ടിങും, കാട്ടിനുള്ളിലെ താമസവും, ഭക്ഷണവും ഉള്‍പ്പെടുന്നതാണ് പാക്കേജ്. തരുണീ ഷീ പാക്കേജില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബീറ്റ് ഫോറസ്റ്റ് ഗൈഡുകള്‍ വരെ വനിതകളാണ്. ഉച്ചക്ക് 3.30ന് ജീപ്പില്‍ ട്രെക്കിങ്ങിനു പോകും. അത് കഴിഞ്ഞാല്‍ ബോട്ടിംഗ്. രാത്രി കാടിനുള്ളലെ വീട്ടില്‍ താമസിക്കാം. സുരക്ഷയ്ക്കായി  വീടിനു പുറത്ത് വനിതാ ഗൈഡിന്‍റെ സേവനമുണ്ടാകും. പിറ്റേദിവസം ഉച്ചവരെയാണ് പാക്കേജ്. രണ്ടുപേരടങ്ങുന്ന ടീമിന് 7500 രൂപയാണ് നിരക്ക്. സന്ദര്‍ശകരുടെ എണ്ണം അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. മണിക്കൂര്‍ അനുസരിച്ചുള്ള പാക്കേജും ലഭ്യമാണ്. ഒരാള്‍ക്ക്‌ 500 രൂപ നിരക്കില്‍ പത്തുപേര്‍ക്ക് ജീപ് ട്രെക്കിങിനും വനം വകുപ്പ് അവസരമൊരുക്കും.