Category: Medical Tourism

മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ആയൂര്‍ ഹോം

പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ വിപുലമായ പദ്ധതികളാവിഷ്‌കരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. വിദേശ – ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വര്‍ക്കലയിലെ മെഡിബിസ് ആയുര്‍ ഹോം. പരമ്പരാഗത ആയുര്‍വേദ ചികില്‍സാ രീതികളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് മെഡിബിസ് ആയുര്‍ഹോം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ മെഡിക്കല്‍ ടൂറിസം പദ്ധതിയാണ് വര്‍ക്കലയിലേത്. ആയുര്‍വേദ ചികില്‍സയ്‌ക്കൊപ്പം കൃത്യമായ പരിചരണവും ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ ടൂറിസം ഉറപ്പുനല്‍കുന്നു. ആധുനികസൗകര്യങ്ങളുമായി 25 സ്യൂട്ട് റൂമുകള്‍, 24 മണിക്കൂറും സേവനം, പ്രത്യേക പരിശീലനം നേടിയ ജീവനക്കാര്‍, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ഹോംലി ഫുഡ്, യോഗ – മെഡിറ്റേഷന്‍, ആയൂര്‍വേദ ചികില്‍സ, മാനസിക, ശാരീരിക ഉല്ലാസത്തിനായി പ്രത്യേക പരിപാടികള്‍, കൃത്യതയാര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം മെഡിബിസ് ആയുര്‍ ഹോം അതിഥികള്‍ക്കു ഒരുക്കിയിരിക്കുന്നു. 4 മാസം മുതല്‍ 6 മാസം വരെ നീളുന്ന പരിചരണമാണ് മെഡിബിസില്‍ ... Read more

ആയുർവേദ ടൂറിസവുമായി ഗുജറാത്തും; ലക്‌ഷ്യം കേരളത്തിന്റെ കുത്തക തകർക്കൽ

കേരളം ആധിപത്യം പുലർത്തുന്ന ആയുർവേദ ടൂറിസത്തിൽ കണ്ണു നട്ട് ഗുജറാത്തും. ഗുജറാത്തിന്റെ സൗരഭ്യം എന്ന ആശയത്തിൽ അമിതാബ് ബച്ചനെ കൊണ്ട് വിശദീകരിച്ച പരസ്യ പ്രചാരണത്തിന് പിന്നാലെയാണ് ആയുർവേദത്തിലേക്കു കടക്കാൻ ഗുജറാത്ത് ഒരുങ്ങുന്നത്. ഈ വർഷം പത്ത് മികച്ച ആയുർവേദ കേന്ദ്രങ്ങൾ തുടങ്ങുകയാണ് ലക്ഷ്യമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പൂനംചന്ദ് പർമാർ പറഞ്ഞു. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ വലിയ സാധ്യതയുണ്ടെന്ന് ഗുജറാത്ത് സർക്കാർ വക്താവ് പറഞ്ഞു. കടലോരങ്ങളും വനവും മരുഭൂമിയുമൊക്കെ ഗുജറാത്തിനുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയവും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന ആയുർവേദ കേന്ദ്രങ്ങൾക്ക് അഞ്ചു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപമാകും ആയുർവേദ സുഖ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുക.

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്. സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും റോഡപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. അറബ് സ്‌കൂളുകളില്‍ മൂന്നാം സെമസ്റ്ററും ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷവും ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് വിദ്യാര്‍ത്ഥികളുടെ റോഡ് ഗതാഗത സുരക്ഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയത്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നവേളയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്ന വാഹന ഡ്രൈവര്‍മാരെ ബസിന്റെ ഇടതു ഭാഗത്തെ ക്യാമറ പിടികൂടും. സ്‌കൂള്‍ ബസിന്റെ വാതില്‍ തുറക്കുന്നതോടെ ഡ്രൈവര്‍ സീറ്റിനു പിറകിലെ ഇടതു പാര്‍ശ്വഭാഗത്തെ സ്റ്റോപ്പ് ബോര്‍ഡ് നിവരുന്നതോടെ ഈ ബോര്‍ഡിനോടു ചേര്‍ന്നുള്ള ക്യാമറയും നിയമലംഘകനെ പിടികൂടാന്‍ ഫോക്കസ് ചെയ്യും. ഓവര്‍ടേക്കു ചെയ്യുന്ന വാഹനത്തിന്റെ ചിത്രം ഈ ക്യാമറയില്‍ നിന്ന് അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഓഫീസില്‍ ഉടനെ എത്തും. ബസ് നിര്‍ത്തി കുട്ടികളെ കയറ്റി ... Read more

എയര്‍ അറേബ്യയില്‍ മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് ഈടാക്കില്ല

ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി എയര്‍ അറേബ്യ അവസാനിപ്പിച്ചു. ഇനി മുതല്‍ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മൃതദേഹം കൊണ്ടുവരുന്നതിന് 1100 ദിര്‍ഹം (19500 രൂപ) നല്‍കിയാല്‍ മതിയാകുമെന്ന് എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി നിര്‍ത്തലാക്കാന്‍ പോകുന്ന ആദ്യത്തെ വിമാനക്കമ്പനിയായി ഇതോടെ എയര്‍ ഇന്ത്യ മാറി. ഷാര്‍ജ സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ അറേബ്യയുടെ കാര്‍ഗോ വിഭാഗമാണ്‌ ഇതു സംബന്ധിച്ച പുതിയ തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ മൃതദേഹത്തിന്‍റെ ഭാരത്തിന് ആനുപാതികമായുള്ള നിരക്കാണ് വിവിധ എയര്‍ ലൈനുകള്‍ ഈടാക്കുന്നത്. ഇതിനെതിരെ പ്രധിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എയര്‍ അറേബ്യയുടെ ഈ തീരുമാനം.

കേരളത്തില്‍ ആയുര്‍വേദ ഗവേഷണ സ്ഥാപനം വരുന്നു

കേരളത്തിലെ ആയുര്‍വേദ രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണ സ്ഥാപനം തുടങ്ങുന്നു. ഡോ. രാജ് മോന്‍റെ ‘സുകന്യ, ജീവിതത്തിലേക്കുള്ള വഴി ആയുര്‍വേദം’ (സുകന്യ, ആയുര്‍വേദ വേ ടു ലൈഫ്) പുസ്തകം പ്രകാശനം ചെയ്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഗവേഷണ സ്ഥാപനം തുടങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 300 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി. വിമാനത്താവളത്തിന് സമീപത്തായതിനാല്‍ ഇത് ആയുര്‍വേദ ടൂറിസം രംഗത്തെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗ നിര്‍ണയത്തിനും രോഗ ശാന്തിക്കും വേണ്ടിയുള്ള സമഗ്ര ആരോഗ്യ പരിപാലന സംവിധാനം ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ പരമ്പരാഗത ഗ്രന്ഥങ്ങള്‍ ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കണമെന്ന് തുഞ്ചത്ത് എഴുത്തച്ചന്‍ മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു.

സ്തനാര്‍ബുദത്തിനെതിരെ പോരാട്ടം; ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം തുടങ്ങി

സ്തനാര്‍ബുദത്തിനെതിരെ പോരാടാനും, അവബോധനം നല്‍കുവാനും ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം ആരംഭിച്ചു. അര്‍ബുദം നേരത്തെ അറിയുവാനും മാര്‍ഗങ്ങള്‍ കണ്ടെത്തുവീനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചും സൗജന്യമായും സ്‌ക്രീനിങ്ങും വൈദ്യപരിശോധകളും നല്‍കി ഏഴ് എമിറേറ്റുകളില്‍ പിങ്ക് കാരവന്‍ യാത്ര നടത്തും. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പിങ്ക് കാരവനില്‍ 200 മെഡിക്കല്‍ വിദഗ്ദര്‍, 230 കുതിര സവാരിക്കാര്‍, 100 സന്നദ്ധസേവകര്‍ തുടങ്ങിയ വലിയൊരു നിരയാണ് സ്തനാര്‍ബുദത്തിനെതിരെ പ്രചരണവുമായി പര്യടനം നടത്തുന്നത്. ഫുജൈറയിലും, ദുബൈയിലും പര്യടനം നടത്തിയ പിങ്ക് കാരവന്‍ റാസല്‍ഖൈമ, ഉമല്‍ഖുവൈന്‍, അജ്മാന്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തും. പര്യടനത്തിന്റെ അവസാനദിവസമായ മാര്‍ച്ച് ആറിന് അബുദാബിയില്‍ കാരവന്‍ എത്തും. വിവിധ എമിറേറ്റുക ളിലായി 30 ക്ലിനിക്കുകളാണ് പരിശോധനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി ജസീറ എയര്‍വെയ്‌സ്

  കുവൈറ്റിലെ പ്രമുഖ വിമാന സര്‍വീസായ ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ഇതിലൂടെ കേരള ടൂറിസവുമായി കുവൈറ്റ് അടുത്തബന്ധം സ്ഥാപിക്കാനുള്ള സാധ്യതാണ് സൂചിപ്പിക്കുന്നത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിന്റെയും കുവൈറ്റിന്റെയും ടൂറിസം, മെഡിക്കല്‍ ടൂറിസം രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും, വാരാന്ത്യത്തില്‍ മെഡിക്കല്‍ ട്രീറ്റുമെന്റുകള്‍ക്കായി ധാരാളം ആളുകളാണ് കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. അവര്‍ക്ക ഈ വിമാനസര്‍വീസ് വളരെ ഗുണം ചെയ്യുമെന്നും ജസീറ എയര്‍വെയ്‌സിന്റെ വിപി മാര്‍ക്കറ്റിങ്ങ് ആന്റ് കസ്റ്റമര്‍ ഓഫീസര്‍ ആന്‍ഡ്രൂ വാര്‍ഡ് പറഞ്ഞു. ജസീറയുടെ ഹൈദ്രബാദ്, അഹമദാബാദ് സര്‍വീസിന് ശേഷം മൂന്നാമത്തെ സര്‍വീസാണ് കൊച്ചിയിലേത്. തിങ്കള്‍, ചൊവ്വ,വ്യാഴം,ഞായര്‍ എന്നിങ്ങനെ ആഴ്ച്ചയില്‍ നാല് ദിവസങ്ങളില്‍ വിമാനങ്ങള്‍ കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് എത്തും. രാത്രിയില്‍ 8.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.10ന് കുവൈറ്റില്‍ എത്തും. തിരിച്ച് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കൊച്ചിയിലെത്തും.

ആഹാരത്തിനൊപ്പം ജ്യൂസ് കുടിക്കാമോ ?

പഴങ്ങളുടെ ജ്യൂസ്‌ എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഭക്ഷണ പാനിയമാണ്. ഭക്ഷണത്തോടൊപ്പവും അല്ലാതെയും ദിവസം ഒരു ജ്യുസെങ്കിലും കുടിക്കുന്നവരാണ് പലരും. പനിക്കാലമായാല്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥവും ജ്യുസ് തന്നെ. ശരീരത്തിലേക്ക് വിറ്റാമിനുകളും പോഷകങ്ങളും ജ്യുസിലൂടെ ലഭിക്കുന്നു. അര്യോഗ്യത്തിനു ഉത്തമമായ ആഹാരരീതിയാണ് ജ്യുസ്. വീടുകളില്‍ നിന്നും ലഭിക്കുന്ന കീടനാശിനി ചേര്‍ക്കാത്ത പഴങ്ങളാണ് ഉത്തമം ആയുര്‍വേദത്തില്‍ ജ്യുസ് നിശിദമായ സമയങ്ങളുണ്ട്. ഊണിനോടൊപ്പം പഴങ്ങള്‍ കഴിക്കുന്നതും പഴങ്ങളുടെ ജ്യുസ് കുടിക്കുന്നതും വിരുദ്ധമായി പ്രവര്‍ത്തിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ ജ്യുസും ഊണും വിരുദ്ധാഹാരമാണ്. ഇതിനു പ്രധാന കാരണം രണ്ടു ഭക്ഷണ പദാര്‍ത്ഥത്തിന്‍റെയും ദഹനപ്രക്രിയ വ്യത്യസ്തമായാണ് നടക്കുന്നത്. ഡോ. ധന്യ മാധവന്‍ പറയുന്നത് ‘ഭക്ഷണങ്ങളുടെ രസങ്ങള്‍ അനുസരിച്ചാണ് കൂടെ കഴിക്കുന്ന ആഹാരത്തെ തീരുമാനിക്കുന്നത്. അതായത് ഊണിന്‍റെ കൂടെ ഉപ്പ്, പുളി, എരിവ് എന്നിവ ചേര്‍ന്നിരിക്കും. ജ്യുസും കൂടി ചേരുമ്പോള്‍ പഞ്ചസാരയും ശരീരത്തിലെത്തും. ഉപ്പും പഞ്ചസാരയും ഒരുമിച്ചു ശരീരത്തിലെത്തുന്നത് ആര്യോഗ്യത്തെ ബാധിക്കും. ഉപ്പിന്‍റെ കൂടെ പഞ്ചസാര കലരാന്‍ പാടില്ല. ആയുര്‍വേദ ചികിത്സാവിധികള്‍ ... Read more

ആയുര്‍വേദത്തിന്‍റെ സ്വന്തം കേരള

മനുഷ്യന്‍റെ ശാരീരികവും ആത്മീയതയും മാനസികവുമായ ഉണര്‍വിന് പുരാതന കാലംതൊട്ടേ ആയുര്‍വേദം നിലകൊള്ളുന്നു. കേരളം ആയുര്‍വേദത്തിന്‍റെ മുഖ്യകേന്ദ്രമാണ്. ആയുര്‍വേദത്തിന്‍റെ അവിഭാജ്യമായ പാരമ്പര്യം കേരളത്തിനു അവകാശപ്പെട്ടതാണ്. നൂറ്റാണ്ടുകളായി ആയുര്‍വേദ വൈദ്യര്‍ ആയുര്‍ദൈര്‍ഘ്യമാര്‍ന്ന മനുഷ്യരാശിയുടെ നിലനില്‍പ്പിനു പ്രധാന പങ്കു വഹിക്കുന്നു. വര്‍ഷംതോറും ആയുര്‍വേദ ചികിത്സക്ക് കേരളത്തിലെത്തുന്നവരുടെ തോത് വളരെ കൂടുതലാണ്. Pic: www.keralatourism.org വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികള്‍ ദിനംപ്രതി ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ അന്വേഷിച്ചു കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തുന്നു. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിന്‍റെ ആയുര്‍വേദ രംഗം മുഖ്യധാരയും അതുപോലെ ബദല്‍ ചികിത്സാ രീതിയുമാണ്‌. കേരളത്തിന്‍റെ കാലാവസ്ഥ ആയുര്‍വേദധാര വളരുന്നതില്‍ മുഖ്യപഖു വഹിക്കുന്നു. ഔഷധ സസ്യങ്ങളുടെ ലഭ്യത, വന സമ്പത്ത്, തണുപ്പ് കാലം തുടങ്ങിയവയും ആയുര്‍വേദ ചികിത്സാ രംഗത്തിനു മുതല്‍ക്കൂട്ടാണ്. ഓരോ കാലാവസ്ഥക്കനുസരിച്ച ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം അനുശാസിക്കുന്നത്. അതിനാല്‍ എല്ലാ സീസണിലും ചികിത്സക്ക് സഞ്ചാരികളെത്തും. കാലവര്‍ഷമാണ് ചികിത്സക്ക് തിരഞ്ഞെടുക്കാവുന്ന അനുയോജ്യ സമയം. പ്രകൃതി തണുക്കുന്നതോടെ മനുഷ്യനും തണുക്കാന്‍ തുടങ്ങും. ശരീരം ചികില്‍സയോട് ... Read more