Tag: tamilnadu

Stories of Madurai : Webinar by MoT

The Ministry of Tourism’s Dekho Apna DeshWebinar series held its 82nd webinar titled “Stories of Madurai” on 30th March 2021. Madurai, one of the oldest living cities, holds the soul of Tamil Nadu in its magnificent and grand temples that are among the finest and most awe-inspiring specimens of architecture in the country. The most spectacular of these is the Meenakshi-Sundareswarar Temple, which is the heartbeat of the city and is visited by thousands of devotees. Madurai once traded with ancient Rome and it preserves its distinct character in various arts and textiles that have been bestowed by the Pandian ... Read more

Tamil Nadu restricts inter-district travel, as coronavirus cases surge

As coronavirus cases continue to rise in Tamil Nadu unabated, the state government has intensified the lockdown measures and has even imposed restrictions on inter-district travel.  Thirty-three deaths and 2,865 new COVID-19 cases were reported in Tamil Nadu on Wednesday, taking the tally in the state to 67,468 while the death toll touched 866. This is the highest single-day spike in the number of cases.  Tamil Nadu surpassed the grim milestone of 60,000 total coronavirus cases on Monday.  At a time when all states across India have been on an ‘Unlock’ mode from June 1, Tamil Nadu government was the ... Read more

തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധനം; ഇളവ് പാലിനും തൈരിനും മരുന്നിനും മാത്രം

തമിഴ്‌നാട്ടിൽ വരും വർഷം മുതൽ പ്ലാസ്റ്റിക്കിനു സമ്പൂർണ നിരോധനം. പാൽ, തൈര്, എണ്ണ,മരുന്ന് തുടങ്ങിയവയെ നിരോധനത്തിൽ നിന്നൊഴിവാക്കി.മറ്റു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും സംസ്ഥാനത്തു നിരോധിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. 2019 ജനുവരി 1 മുതലാകും നിരോധനം. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ചട്ടം 110 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിരോധനത്തിന് ജനങ്ങളുടെയും വ്യാപാരികളുടെയും പിന്തുണ മുഖ്യമന്ത്രി പളനിസ്വാമി അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് മലിനീകരണം ഗൗരവമേറിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ഭൂഗർഭ ജല സ്രോതസുകൾ അടയ്ക്കുകയും മലിനമാക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

വിചിത്രമീ ക്ഷേത്രം: അമ്മനിഷ്ടം വറ്റല്‍ മുളക്

ക്ഷേത്രങ്ങളാല്‍ നിറഞ്ഞതാണ് നമ്മുടെ ഇന്ത്യ. വ്യത്യസ്ത രൂപത്തിലുള്ള പ്രതിഷ്ഠകള്‍, ഉത്സവങ്ങള്‍, വഴിപാടുകള്‍ എന്നിവ കൊണ്ട് വൈവിധ്യ പുലര്‍ത്തുന്നവയാണ് ഓരോന്നും. അങ്ങനെ വ്യത്യസ്ത കൊണ്ട് അതിശയിപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് തമിഴനാട്ടിലില്‍. മലര്‍ന്ന് കിടക്കുന്ന പ്രതിഷ്ഠ ആണ് പ്രത്യേകത. ഏത് ആഗ്രഹവും അണ്ണാമലൈ അമ്മന്‍ സാധിച്ചു തരും വറ്റല്‍ മുളകരച്ച് അമ്മന്റെ വിഗ്രഹത്തില്‍ തേച്ചാല്‍. തമിഴ്‌നാട്ടിലാണ് ഈ അമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെ, ആളിയാര്‍ പുഴയുടെ തീരത്ത്,ആനമല മലനിരകളിലാണ് ഈ പുണ്യക്ഷേത്രത്തിന്റെ സ്ഥാനം. ഒരുപാട് പ്രത്യേകതകളുണ്ട് ഈ ക്ഷേത്രത്തിന്, പതിനഞ്ചടി നീളത്തില്‍ മണ്ണില്‍ തീര്‍ത്ത വിഗ്രഹം മലര്‍ന്നു കിടക്കുന്ന രൂപത്തിലാണ്. കാല്‍ച്ചുവട്ടില്‍ ദേവിയുടെ പുത്രനെന്ന സങ്കല്പത്തില്‍ ഒരു ചെറുരൂപവുമുണ്ട്. ഏറെ വിചിത്രമായ ഒരു ആചാരമുണ്ട് ഈ അമ്മന്‍ കോവിലില്‍. മുളകരച്ച് വിഗ്രഹത്തില്‍ തേച്ചാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ക്കു അനുകൂലമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. വിഗ്രഹത്തില്‍ മുളകരച്ചു തേക്കുന്നതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് തവണ ശിലയില്‍ ... Read more

കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഇന്ന് റൂട്ട് മാറി ഓടും

ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള വിവിധ ട്രെയിനുകളുടെ റൂട്ടില്‍ ഇന്നും മാറ്റം വരുത്തിയെന്ന് ദക്ഷിണ റെയില്‍വേ. ഇന്നു സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റൂട്ടുമാറ്റി സര്‍വീസ് നടത്തുന്നതിനാല്‍ സ്ഥിരമായി നിര്‍ത്തുന്ന ചില സ്റ്റേഷനുകളില്‍ എത്തില്ല. നാളെ രാവിലെ ചെന്നൈയില്‍ എത്തിച്ചേരേണ്ട ട്രെയിനുകള്‍ റൂട്ടു മാറി അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ വൈകാനും സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയിന്‍ (12624) ജോലാര്‍പേട്ട, കാട്പാടി, തിരുവണ്ണാമലൈ, വില്ലുപുരം, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതിരിച്ചു വിടും. ആവഡി, പെരുമ്പൂര്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്. മംഗളൂരുവില്‍നിന്നു പുറപ്പെടുന്ന മംഗളൂരു-ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12602) ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതരിച്ചു വിടും. സേലം, ജോലാര്‍പേട്ട്, കാട്പാടി, വാലാജി റോഡ്, ആര്‍ക്കോണം, തിരുവള്ളൂര്‍, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്. ഗോരഖ്പൂര്‍-തിരുവനന്തപുരം ... Read more

മുഖം മിനുക്കി ചെന്നൈ എയര്‍പോര്‍ട്ട്

പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചെന്നൈ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറും. നിലവില്‍ രാജ്യത്തെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ചെന്നൈ, വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒന്നാം നിരയിലേക്കു കയറും. പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനും മറ്റുമായി 2467 കോടി രൂപയാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ഇന്നലെ അനുവദിച്ചത്. വ്യോമയാന ഗതാഗത മേഖലയുടെ വളര്‍ച്ച കണക്കിലെടുത്താണ് രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ദക്ഷിണേന്ത്യയില്‍നിന്നു ചെന്നൈയും ഉത്തരേന്ത്യയില്‍ നിന്നു ലക്‌നൗവും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു ഗുവാഹത്തിയുമാണു പട്ടികയില്‍ ഇടം നേടിയത്. നിലവിലെ സൗകര്യം, യാത്രക്കാരുടെ എണ്ണം, സ്ഥലത്തിന്റെ പ്രാധാന്യം, കഴിഞ്ഞ വര്‍ഷങ്ങളിലെ വളര്‍ച്ചാനിരക്ക് എന്നിവയാണ് തിരഞ്ഞെടുപ്പിനു പരിഗണിച്ചത്. പുതിയ ടെര്‍മിനല്‍ കൂടി വരുന്നതോടെ ചെന്നൈ വിമാനത്താവള ടെര്‍മിനലിന്റെ ആകെ വിസ്തീര്‍ണം 3,36,000 ചതുരശ്ര മീറ്ററായി മാറും. നിലവില്‍ ഇത് 1,97,000 ചതുരശ്ര മീറ്ററാണ്. മൂന്നു ടെര്‍മിനലുകളാണിപ്പോള്‍ ചെന്നൈ വിമാനത്താവളത്തിനുള്ളത്. പഴയ ആഭ്യന്തര ടെര്‍മിനലിലാണ് (ടി ... Read more

വിനോദസഞ്ചാരികള്‍ക്കായി ചെന്നൈ സെന്‍ട്രലില്‍ ടൂറിസം ഹെല്‍പ് ഡെസ്‌ക്

തമിഴ്‌നാട്ടിലെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ടൂറിസം ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. റെയില്‍വേ പൊലീസും തമിഴ്‌നാട് വിനോദസഞ്ചാര വികസന വകുപ്പും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. തമിഴ്‌നാട്ടിലേയ്ക്ക് 38 ലക്ഷം വിദേശ സഞ്ചാരികളും നാലുകോടി കോടി ആഭ്യന്തര സഞ്ചാരികളും പ്രതിവര്‍ഷം എത്തുന്നുണ്ട്. വേനലവധിക്കാലമായതിനാല്‍ മഹാബലിപുരം, ഹൊഗനക്കല്‍, രാമേശ്വരം പാമ്പന്‍പാലം, കുറ്റാലം, കൊടൈക്കനാല്‍, ഊട്ടി, വാല്‍പാറൈ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, തിരച്ചെന്തൂര്‍, തഞ്ചാവൂര്‍, ശ്രീരംഗം, തിരുവണ്ണാമല, കാഞ്ചീപുരം ക്ഷേത്രങ്ങളും വേളാങ്കണ്ണി പള്ളി, നാഗൂര്‍ ദര്‍ഗ തുടങ്ങിയ ആരാധനാലയങ്ങളും സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിവരിയാണ്. വിദേശത്തുനിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ കൂടുതലായും ചെന്നൈയില്‍ എത്തി തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് ചെയ്യുക. ഹെല്‍പ് ഡെസ്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നതിനൊപ്പം മുന്‍കരുതലുകളെ കുറിച്ചും ബോധവത്കരണം നല്‍കും. വിനോദസഞ്ചാരികള്‍ മറ്റുള്ളവരാല്‍ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. റെയില്‍വേ പൊലീസ്, റെയില്‍വേ സംരക്ഷണസേന, ഐആര്‍സിടിസി, തമിഴ്‌നാട് ... Read more

1000 രൂപ പാസുമായി വീണ്ടും എം ടി സി

ചെന്നൈയിലെ സ്ഥിരം യാത്രക്കാര്‍ക്കായി ആയിരം രൂപയുടെ പ്രതിമാസ പാസുകളും, ഒരു മാസത്തേക്കുള്ള സീസണ്‍ പാസുകളും വീണ്ടും നല്‍കിത്തുടങ്ങിയതായി എം. ടി. സി അധികൃതര്‍. നഗരത്തിലെ എല്ലാ ബസ് ഡിപ്പോകളിലും പാസുകള്‍ ലഭ്യമാണെന്ന് എം. ടി. സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന് കൈവിട്ടുപോയ സ്ഥിരം യാത്രക്കാരെ തിരികെ എത്തിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം കുറവാണ് നിരക്ക് വര്‍ധനയ്ക്ക് ശേഷം ഉണ്ടായത്. 1000 രൂപയുടെ പാസുപയോഗിച്ച് ഒരു ദിവസം നഗരത്തിലൂടെ എത്ര യാത്ര വേണമെങ്കിലും നടത്താം. എന്നാല്‍ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് ദിവസേന രണ്ടു യാത്ര മാത്രമേ നടത്തുവാന്‍ സാധിക്കൂ. സ്റ്റേജ് അനുസരിച്ചു സീസണ്‍ ടിക്കറ്റിന്റെ നിരക്കിലും വ്യത്യാസമുണ്ടാവും. ഏറെ ജനപ്രിയമായിരുന്ന 50 രൂപയുടെ ‘ട്രാവല്‍ ആസ് യു പ്ലീസ്’ പാസുകളും തിരികെ കൊണ്ടുവരണമെന്നു സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നു. 50 രൂപയുടെ പാസ് ഉപയോഗിച്ചു ദിവസേന നഗരത്തിനുള്ളില്‍ എത്ര യാത്രകള്‍ വേണമെങ്കിലും നടത്താം. ... Read more

ചെന്നൈയില്‍ ഇ-ബസ് വരുന്നു

അന്തിരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവ തടയാന്‍ ചെന്നൈ നഗരത്തിനുള്ളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-ബസുകള്‍ കൊണ്ടുവരാന്‍ ആലോചന. പദ്ധതി യാഥാര്‍ഥ്യമായില്‍ ഇ-ബസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ നഗരമായി ചെന്നൈ മാറും. ഇ-ബസ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സി-40 അധികൃതരുമായി പ്രാഥമിക കരാര്‍ ഒപ്പുവച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കരാര്‍ ഒപ്പുവച്ചതിനുശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഇ-ബസ് മേളയില്‍ തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കര്‍ പങ്കെടുത്തിരുന്നു. സി-40 അധികൃതരുമായി ഒപ്പുവച്ച കരാര്‍ കുറഞ്ഞനിരക്കില്‍ ഇ-ബസുകള്‍ വാങ്ങാനും, സര്‍വീസുകള്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സഹായിക്കുമെന്നു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി-40 അധികൃതരുടെ സഹകരണത്തോടെയാവും പദ്ധതിയുടെ കരട് രൂപരേഖ തയാറാക്കുക. ‘സി-40യുമായുള്ള പങ്കാളിത്തം കുറഞ്ഞ നിരക്കില്‍ ബസുകള്‍ ലഭ്യമാക്കാന്‍ സഹായിക്കും. എട്ടു മാസം മുന്‍പ് ഇ-ബസ് ഒന്നിന് രണ്ടുകോടി ... Read more

താംബരം-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനാരംഭിച്ചു

വേനല്‍ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് താംബരം-കൊല്ലം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ റിസര്‍വേഷന്‍ ആരംഭിച്ചു. താംബാരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് താംബരത്തേക്ക് കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.50ന് എത്തിച്ചേരും.

കേരളം കാണാന്‍ എത്തുന്നവരില്‍ കൂടുതല്‍ തമിഴ്നാട്ടുകാര്‍

കേരളത്തിന്‍റെ സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാന്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍. വിനോദ സഞ്ചാര വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷമെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തമിഴ്നാടിനാണ് ഒന്നാം സ്ഥാനം. ടൂറിസം വകുപ്പ് നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ ടൂറിസം മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ വി. എസ് അനില്‍കുമാറാണ് കണക്കുകള്‍ പങ്കുവെച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരേയും ടൂറിസം മേഖലയിലെ ബിസിനസ്കാരേയും കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലേക്ക് ക്ഷണിക്കുന്നതിനായി നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ 300ലധികം പേര്‍ പങ്കെടുത്തു. ടൂറിസം മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കായി നടത്തിയ പാർട്ണർഷിപ് മീറ്റ് രാജ്യത്തെ 12 സ്ഥലങ്ങളിലാണു നടത്തുന്നത്. രാജ്യാന്തര തലത്തിൽ 18 വേദികളിലും പരിപാടി നടക്കും. 2017ൽ കേരളത്തിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ കണക്കുകളും മറ്റു വിവരങ്ങളും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം– 1,46,73520 വിദേശ വിനോദസഞ്ചാരികളുടെ എണ്ണം– 10,90,870 തമിഴ്നാട്ടിൽനിന്നുള്ളവരുടെ എണ്ണം– 1,27,0000 ടൂറിസത്തിൽനിന്നുള്ള വരുമാനം– 26,000 കോടി രൂപ ടൂറിസത്തിൽനിന്നും ലഭിച്ച ... Read more

ത്രിവേണി സംഗമത്തിലെ ഉദയാസ്തമയം

മലയാളിക്ക് കന്യാകുമാരിയെന്നും പ്രണയത്തിന്‍റെ തുരുത്താണ്. പൊന്നുഷസ് സൗന്ദര്യം തീര്‍ത്ത കടവ്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ സംഗമ ഭൂമി. പാലക്കാട്‌ കേരളത്തിനു കൊടുത്താണ് തമിഴ്നാട് കന്യാകുമാരിയെ വാങ്ങിയതെന്നു പറയപ്പെടുന്നു. ഈ ത്രിവേണി സംഗമ ഭൂമി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ദ്രാവിഡ ദേവതായായ കുമരിയുടെ പേരില്‍ നിന്നാണ് അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒത്തുചേരുന്ന ഭൂമികക്ക് കന്യാകുമാരി എന്ന് പേരുവന്നത്. തിരുവനന്തപുരത്തു നിന്നു ബസ്സിലോ ട്രെയിനിലോ കന്യാകുമാരിയിലെത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും നടക്കാവുന്ന ദൂരമേ കന്യാകുമാരി ബീച്ചിലേക്കൊള്ളൂ. ബീച്ചിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് കച്ചവടങ്ങളാണ്.  കരയിലൂടെ അല്‍പ്പദൂരം നടന്നാല്‍ കടലിന്‍റെ അടുത്തെത്താം. പാറകള്‍ നിറഞ്ഞ തീരങ്ങളാണ് ഇവിടുത്തേത്. കരയില്‍ നിന്ന് അഞ്ഞൂര്‍ മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം. വിവേകാനന്ദന്‍ ധ്യാനിച്ചു എന്ന് ചരിത്രം പറയുന്ന പാറകള്‍ക്ക് മുകളിലാണ് 1970ല്‍ സ്മാരകം പണികഴിപ്പിച്ചത്. ദേവി കന്യാകുമാരിയും തപസ്സു ചെയ്തതു ഇവിടെതന്നെയാണെന്നു വിശ്വാസം. കടല്‍ പ്രക്ഷുബ്ധമാവുന്ന സമയങ്ങളില്‍ വിവേകാനന്ദ ... Read more