Category: Uncategorized

ടൂറിസം ഭൂപടത്തിൽ മലബാർ മുഖ്യസ്ഥാനത്തേക്ക്; മലനാട് റിവർ ക്രൂയിസ് പ്രവർത്തനങ്ങൾക്ക് തുടക്കം

നദികളും നാടൻകലകളും കൈത്തൊഴിലും കൈത്തറിയും ലോകത്തിനുമുന്നിലവതരിപ്പിക്കുന്ന മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനത്തിനു തുടക്കം. പറശ്ശിനിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പികെ ശ്രീമതി എംപി. ടൂറിസം സെക്രട്ടറി റാണി ജോർജ്, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു . മലബാറിലെ നദികളുടെ സവിശേഷതകളും നദീതീരങ്ങളിലെ സംസ്കാരങ്ങളും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന വിനോദ വിജ്ഞാന ജലയാത്രയാണ് മലനാട്-മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി. കണ്ണൂർ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളും കാസർകോട് ജില്ലയിലെ തേജസ്വനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായൽ തുടങ്ങിയ ജലാശയങ്ങളുൾക്കൊള്ളിച്ചാണ് പുതിയ ടൂറിസം നടപ്പാക്കുക. പതിനേഴ് ബോട്ട്ജെട്ടികളുടെ നിർമാണത്തിന് 53.07 രൂപയുടെ പദ്ധതികൾക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ് ഭരണാനുമതി നൽകി. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മലബാറിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ഭാവനാസമ്പന്നമായ പദ്ധതിയായിരിക്കുമിത്. ഭാവിയിൽ സംസ്ഥാനത്തെ 44 നദികളെയും ഈ ... Read more

കേരളം അത്രമേല്‍ പ്രിയങ്കരം; വീണ്ടും വരുമെന്ന് യോഗാ വിദഗ്ധര്‍

ജൂണ്‍ 13ന് 23 രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ 52 പേര്‍ക്കും കേരളത്തെക്കുറിച്ച് കാര്യമായ കേട്ടറിവുണ്ടായിരുന്നില്ല. യോഗയെക്കുറിച്ച് ചില അറിവുകള്‍ കൂടി കിട്ടിയേക്കും എന്ന ധാരണയായിരുന്നു പലര്‍ക്കും. എന്നാല്‍ ടൂറിന്റെ ആദ്യദിനം മുതല്‍ അവര്‍ക്ക് കേരളത്തോട് സ്നേഹം കൂടി വന്നു. പല രാജ്യക്കാര്‍, പല സംസ്കാരക്കാര്‍… ഇവരൊക്കെ പക്ഷെ ഒരു കുടുംബം പോലെയായി. അറ്റോയ് എക്സി. അംഗങ്ങള്‍ എപ്പോഴും ഇവര്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാനുണ്ടായി. വി ജി ജയചന്ദ്രനും മനോജും കേരളത്തെക്കുറിച്ചും ജീവിതരീതിയേയും സംസ്കാരത്തെക്കുറിച്ചും പ്രകൃതി ഭംഗിയേയുമൊക്കെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഓരോ ഇടത്തും ആഘോഷങ്ങളോടെ വരവേറ്റും വിരുന്നൂട്ടിയും ടൂറിസം മേഖലയിലുള്ളവര്‍ മത്സരിച്ചു. ആ സ്നേഹങ്ങള്‍ക്കൊക്കെ മുന്നില്‍ വിദേശ യോഗാ വിദഗ്ധരുടെ മനസ് നിറഞ്ഞു. ജൂണ്‍ 21ന് പിരിയേണ്ടി വന്നപ്പോള്‍ കൊച്ചിയിലെ മാരിയറ്റ് ഹോട്ടല്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. അമേരിക്കക്കാരനായ ജോണ്‍ കെംഫ് കേരളീയരുടെ സ്നേഹവായ്പ്പിനെക്കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. ഇനിയും വരും ഇവിടേയ്ക്ക്-ഒറ്റയ്ക്കല്ല, ഒരു സംഘവുമായി- ജോണ്‍ കെംഫ് ... Read more

ലോകശ്രദ്ധ നേടി വിവിധ രാജ്യക്കാരുടെ യോഗ; കേരള ടൂറിസത്തിനും ഉണര്‍വ്

  ഇരുപത്തിമൂന്ന് രാജ്യക്കാര്‍ ഒത്തുകൂടി ഒരേ ചലന ക്രമത്തില്‍ യോഗ പ്രദര്‍ശിപ്പിച്ചു.അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) യോഗ അംബാസഡേഴ്സ് ടൂര്‍ അംഗങ്ങള്‍ പങ്കെടുത്ത വിശാല യോഗാ പ്രദര്‍ശനം കൊച്ചിയ്ക്കും പുതുമയായി. രാജ്യാന്തര യോഗാ ദിനമായ ഇന്ന് വേറിട്ട പരിപാടിയായി വ്യത്യസ്ഥ രാജ്യക്കാരുടെ യോഗ. കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കോമണ്‍ യോഗാ പ്രോട്ടോക്കോള്‍ പ്രകാരമുള്ള യോഗാഭ്യാസമാണ് നടന്നത്. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോ. അരുണ്‍ തേജസ്‌ നേതൃത്വം നല്‍കി. യോഗാ ദിനത്തോട് അനുബന്ധിച്ച് പല പരിപാടികളും നടന്നെങ്കിലും സവിശേഷത കൊണ്ടും പങ്കെടുത്തവരുടെ വൈവിധ്യം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചത് അറ്റോയ് സംഘടിപ്പിച്ച വിശാല യോഗാ പ്രദര്‍ശനമാണ്. ടൂറിസം മേഖലയിലുള്ളവരും സിനിമാ താരം നവ്യാ നായരും യോഗയില്‍ പങ്കാളിയായി.   യോഗ അംബാസഡേഴ്സ് ടൂര്‍ സംഘത്തോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവ്യ ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. തികച്ചും വ്യത്യസ്ഥ അനുഭവമെന്നും നവ്യ നായര്‍ പറഞ്ഞു. വിശാല യോഗാ പ്രദര്‍ശനം ഒരു മണിക്കൂറിലേറെ നീണ്ടു. ... Read more

രാജ്യത്തെ മനോഹര റെയില്‍വേ സ്‌റ്റേഷനുകളായി ചന്ദ്രാപുര്‍, ബല്ലാര്‍പുര്‍

ചന്ദ്രാപുര്‍ ജില്ലയിലെ ചന്ദ്രാപുര്‍, ബല്ലാര്‍പുര്‍ റെയില്‍വേ സ്റ്റേഷനുകളെ രാജ്യത്തെ എറ്റവും മനോഹര സ്റ്റേഷനുകളായി റെയില്‍വേ മന്ത്രാലയം തിരഞ്ഞെടുത്തതായി ധനമന്ത്രി സുധീര്‍ മുന്‍ഗന്‍തിവാര്‍ അറിയിച്ചു. ജില്ലയുടെ രക്ഷാകര്‍തൃമന്ത്രി കൂടിയാണ് മുന്‍ഗന്‍തിവാര്‍. ഒരുവര്‍ഷം മുന്‍പാണ് ഇരുസ്റ്റേഷനുകളും മോടിപിടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. നാഗ്പുരിലെ ചിത്രകലാ മഹാവിദ്യാലയത്തില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളുടെ സംഭാവനയാണ് പ്രധാനം. ബല്ലാര്‍പുര്‍ സ്റ്റേഷനിലെ ചവിട്ടുപടികളിലുള്ള കടുവയുടെ ചിത്രം ഒട്ടേറെപ്പേരെ ആകര്‍ഷിക്കുന്നു. ‘കടുവ’യുമൊത്തുള്ള സെല്‍ഫിയെടുക്കാതെ യാത്രക്കാരാരും ഇവിടെനിന്നു പോകാറില്ലെന്നും മുന്‍ഗന്‍തിവാര്‍ പറഞ്ഞു. ഇരുസ്റ്റേഷനുകളും കൈവരിച്ച നേട്ടത്തെക്കുറിച്ചു മന്ത്രി പീയുഷ് ഗോയല്‍ തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന് മുന്‍ഗന്‍തിവാര്‍ പറഞ്ഞു.

തീരനിയമ ഇളവ്; സ്വാഗതം ചെയ്ത് ടൂറിസം മേഖല

തീരദേശ നിർമാണ പ്രവർത്തനങ്ങളിൽ ഇളവ് വരുത്തിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ തീരുമാനത്തെ സ്വാഗതം ചെയ്തു വിനോദ സഞ്ചാര മേഖല. തീരുമാനം കടലോര- കായലോര ടൂറിസത്തിന് ഉണര്‍വേകുമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പറഞ്ഞു. കടലോരങ്ങളിലും കായലോരങ്ങളിലും നിരവധി ടൂറിസം പദ്ധതികളാണ് തീര പരിപാലന അതോറിറ്റിയുടെ അനുമതി കാത്തു കിടക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവയ്ക്കുള്ള തടസങ്ങള്‍ നീങ്ങും. വസ്തുതകള്‍ ഉള്‍ക്കൊണ്ടുള്ളതാണ് മന്ത്രാലയ തീരുമാനമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാറും സെക്രട്ടറി ശ്രീകുമാര മേനോനും പറഞ്ഞു. തീരദേശത്തിന് 200 മീറ്ററിനുള്ളിൽ നിർമാണം പാടില്ലെന്ന വ്യവസ്ഥ 50 മീറ്ററായി ചുരുക്കിയാണ് മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയത് . തീരദേശത്തെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയെന്നും വിജ്ഞാപനത്തിൽ പറയുന്നു. നിബന്ധനകൾ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ നിർമിക്കാമെന്നും വിജ്ഞാപനത്തിലുണ്ട്. ദ്വീപുകളിലെ നിർമാണത്തിന്‍റെ പരിധി 50 മീറ്ററിൽ നിന്നും ... Read more

ഞാറയ്ക്കല്‍ ഫിഷ് ഫാം വികസനപാതയില്‍

മത്സ്യഫെഡിന്റെ ഉടമസ്ഥതിയിലുള്ള ഞാറയ്ക്കല്‍ ഫിഷ് ഫാം വികസനപാതയില്‍. അതിവേഗം വളരുന്ന ടൂറിസം മേഖലയിലെ ആധുനികവല്‍ക്കരക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാറയ്ക്കല്‍ ഫിഷ് ഫാം വികസിപ്പിക്കുന്നത്. എക്കോ ടൂറിസം ഫാം ആക്കി മാറ്റുന്നതിന്റെ ഭാഗമായി 12 കോടി രൂപയുടെ ചിലവ് വരുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്ന് മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ലോറന്‍സ് ഹെറാല്‍ഡ് പറഞ്ഞു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മ്യൂസിക്കല്‍ ഫൗണ്ടേഷനും, ജല പ്രദര്‍ശനവും അവതരിപ്പിക്കും. ഫാം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സ്പീഡ് ബോട്ട് യാത്രയ്‌ക്കൊപ്പം മത്സ്യബന്ധനത്തിനും ഇനി മുതല്‍ അവസരം ഒരുക്കും. വര്‍ധിച്ചു വരുന്ന സഞ്ചാരികളുടെ കണക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുമെന്ന് എം ഡി പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഞാറയ്ക്കല്‍ ഫിഷ് ഫാം ഒരു വര്‍ഷം മുമ്പാണ് പരിസ്ഥി കേന്ദ്രമായി മാറിയത്. കൊച്ചി നഗരത്തിന് നടുവില്‍ വിവിധതരം മത്സ്യങ്ങളെ വളര്‍ത്തുന്നതിനോടൊപ്പം സഞ്ചാരികള്‍ക്ക് ബോട്ടിംഗ്, വാട്ടര്‍ സൈക്ലിങ്, കയാക്കിങ് സംവിധാനങ്ങളും ഇപ്പോള്‍ ഫാമില്‍ ഒരുക്കിയിട്ടുണ്ട്. ഫിഷ് ഫാമിന്റെ ഭംഗി ... Read more

എന്‍റെ സലിംഭായി !!!

(അന്തരിച്ച സലിം പുഷ്പനാഥിനെ സുഹൃത്ത് വിനു വി നായര്‍ അനുസ്മരിക്കുന്നു) ‘സലിം നിങ്ങൾ വാക്കുപാലിച്ചില്ല’ നമ്മൾ പരിചയപ്പെട്ട അന്നുമുതൽ ഞാൻ ആവശ്യപ്പെട്ട ഒന്നായിരുന്നു താങ്കളുടെ അച്ഛൻ കോട്ടയം പുഷ്പനാഥ് എന്ന ആ പ്രശസ്ത മലയാളം ഡിക്ടറ്റീവ് നോവലിസ്റ്റിനെ പരിചയപ്പെടുത്തണം എന്ന് എന്നെ ചെറുപ്പത്തിൽ വായനയുടെ വിശാല ലോകത്തേക്ക്‌ കൈപിടിച്ച് കയറ്റിയ ആ മനുഷ്യനെ പരിചയപെടുത്താതെ നിങ്ങൾക്ക് എങ്ങിനെ വിടപറയാൻ ആകും?  അതുപോലെ നമ്മൾ ഒരുമിച്ചു മുംബൈ താജ് ഹോട്ടലിലെ കാഴ്ചകളെ കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചർ, മുംബൈ നഗരത്തിലെ തെരുവുകളെക്കുറിച്ചുള്ള സമഗ്ര പഠനം ….ഇതെല്ലം ഉപേക്ഷിച്ച് .. എങ്ങിനെ സലിംഭായി നിങ്ങൾ … സലിം പുഷ്പനാഥ് ..എനിക്ക് എന്നും നിങ്ങള്‍  ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു. ആദ്യമായി വേൾഡ് ട്രാവൽ മാര്‍ട്ടിന് എന്നെ ലണ്ടനിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ നമ്മൾ പങ്കുവച്ച നിമിഷങ്ങൾ. പ്രതിഫലം ഇച്ഛിക്കാതെ എനിക്ക് മാഗസിനുകളിലേക്കു നൽകിയിട്ടുള്ള കവർ ഫോട്ടോകൾ… മറ്റുള്ളവരുടെ വളർച്ചയിൽ  നിങ്ങള്‍   എന്നും സന്തോഷവാനായിരുന്നു. നമ്മളെ കുറ്റം പറയുന്നത് ... Read more

ഹോക്കിംഗിനെ പരിചയപ്പെടുത്തിയ മലയാളി നേതാവ്

അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ കുറിച്ച് മലയാളത്തില്‍ ആദ്യം പുസ്തകം എഴുതിയത്  പി കേശവന്‍ നായരാണ്. കൊല്ലത്തെ സിപിഎം നേതാവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന കേശവന്‍ നായര്‍ പിന്നീട് രാഷ്ട്രീയം വിട്ടു. സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിക്കുന്നു പി കേശവന്‍ നായര്‍  ആധുനിക ശാസ്ത്ര ലോകത്തിനു ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. പ്രപഞ്ച ഉല്‍പ്പത്തിയെ കുറിച്ച് ഇത്രയും സൂക്ഷ്മായും ആഴത്തിലും പഠിച്ച മറ്റൊരു ശാസ്ത്രജ്ഞന്‍ വേറെ ഇല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകം കണ്ട മറ്റൊരു പ്രതിഭ. എന്‍റെ  കോളേജ് പഠന കാലത്താണ് ഹോക്കിംഗിന്‍റെ ശാസ്ത്ര പഠനങ്ങളെ ശ്രദ്ധിക്കുന്നത്. ഭൗതിക ശാസ്ത്രം മുഖ്യവിഷയമായി പഠിക്കുന്നത് കൊണ്ടും അതില്‍ താല്‍പ്പര്യം ഉള്ളതുകൊണ്ടും പെട്ടെന്ന് അദ്ദേഹത്തിന്‍റെ ആരാധകനായി. അദ്ദേഹത്തിന്‍റെ തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികതയെ സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങളും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. കേബ്രിഡ്ജിലെ പഠനകാലത്ത് റോജര്‍ പെന്‍ റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദം ജ്യോതി ശാസ്ത്രത്തിലേയ്ക്ക്  അദ്ദേഹത്തെ അടുപ്പിച്ചു.   അവരിരുവരും ചേര്‍ന്നു ... Read more

കള്ളുഷാപ്പ് തുറക്കാമെന്ന് കോടതി

ഹൈവേയിലെ കള്ളുഷാപ്പുകള്‍ ഉപാധിയോടെ തുറക്കാം. സുപ്രീം കോടതിയുടെതാണ് ഉത്തരവ്. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാം എന്നത് സര്‍ക്കാരിന് തീരുമാനിക്കാം. ഹൈവേകളില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത് പോലെ കള്ള്ഷാപ്പുകളും  ഉപാധിയോടെ തുറക്കാം. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവു നല്‍കാമെന്ന വിധിയിലാണ് കള്ളുഷാപ്പുകളേയും ഉള്‍പ്പെടുത്തിയത്. നഗര മേഖലയിലെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ സുപ്രീം കോടതിയില്‍ തൊഴിലാളികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

നെല്ലിയാമ്പതിയിലെ മഴനൂല്‍ വന്യതകള്‍

ശാന്തതയാണ് തേടുന്നതെങ്കില്‍ നേരെ നെല്ലിയാമ്പതിക്കു വിട്ടോളൂ.. അഭിഭാഷകനും എഴുത്തുകാരനുമായ ജഹാംഗീര്‍ ആമിന റസാക്കിന്‍റെ യാത്രാനുഭവം നവ്യമായ സൌഹൃദക്കൂട്ടങ്ങളില്‍ ചിലര്‍ വനാന്തരത്തു നട്ടുവച്ച ഹൃദയോഷ്മളമായ സൗഹൃദങ്ങളുടെ കാട്ടുമരത്തണലുകളിലേക്ക്. ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഒന്നുമില്ലാതെ രണ്ടു ദിവസത്തെ ധ്യാനത്തിന് പോയതായിരുന്നു നെല്ലിയാമ്പതിയിലേക്ക്. ജീവിക്കുന്ന ഇടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഇങ്ങനെ ഒരു പ്രകൃതി വിസ്മയം ഇത്രകാലവും അറിയാതിരുന്നതില്‍, തൊട്ടറിയാതിരുന്നതില്‍ ചെറുതല്ലാത്ത അത്ഭുതം തോന്നി. തൃശൂരില്‍ നിന്ന് പ്രിയ സുഹൃത്തിന്‍റെ എസ് യു വി, മാരുതിയുടെ എസ്- ക്രോസിലാണ് യാത്ര തുടര്‍ന്നത്. ജീവിതത്തില്‍ വല്ലപ്പോഴും ചെയ്തിട്ടുള്ള, വനാന്തര യാത്രകളും, അറേബ്യയിലെ മരുഭൂ യാത്രകളും മിത്സുബിഷി പജേറോയില്‍ ആയിരുന്നു എന്നതാണ് ഓര്‍മ്മ. അതുകൊണ്ട്തന്നെ കാട്ടുപോത്തിന്‍റെ നട്ടെല്ലിന്‍റെ കരുത്തുള്ള ചീറുന്ന ഒരു വാഹനത്തെ മിസ്‌ ചെയ്തു. അപ്പോഴാണ്‌ ഈ വാഹനവും ലക്ഷ്യത്തിലേക്ക് എത്തില്ല, പാതി വഴിയില്‍ നിന്ന് മഹീന്ദ്രയുടെ ജീപ്പാണ് ശരണം എന്ന് മനസ്സിലായത്. പാലക്കാട് ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ മലയും വിനോദസഞ്ചാര ... Read more

കോഴിക്കോട്ട് കൃത്രിമ ശുദ്ധജല തടാകം നിര്‍മിക്കുന്നു

വേനലിൽ ഉണങ്ങുന്ന കോഴിക്കോട് നഗരത്തിന്റെ തെളിനീരുവറ്റാതെ കാക്കാൻ ശുദ്ധജലതടാകം വരുന്നു. പാറോപ്പടിയിൽ 20 ഏക്കർ ചതുപ്പുനിലത്ത് ശുദ്ധജലതടാകമെന്ന ആശയം എ.പ്രദീപ്കുമാര്‍ എംഎല്‍ എയുടേതാണ്. പദ്ധതിക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 50 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടൂറിസം വകുപ്പാണ് പദ്ധതി നടത്തിപ്പുകാര്‍. പാറോപ്പടി കണ്ണാടിക്കൽ റോഡിന് സമീപം വർഷങ്ങളായി തരിശുകിടക്കുന്ന പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം എന്നതാണ് ലക്ഷ്യം. വർഷങ്ങൾക്ക് മുമ്പ് നഗരത്തിന്റെ നെല്ലറയായിരുന്നു ഈ പ്രദേശം. ഹരിതകേരളം പദ്ധതിയുമായി യോജിച്ചായിരിക്കും പ്രവർത്തനങ്ങൾ. പ്രകൃതി വിഭവങ്ങളുടെ സംരക്ഷമാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പാറോപ്പടി ശുദ്ധജല തടാകം വികസന പദ്ധതി നടപ്പായാല്‍ നഗരത്തിന്റെ കുടിവെള്ള പ്രശ്നത്തില്‍ ഏറെ ആശ്വാസമാകുന്നതോടൊപ്പം വിനോദ സഞ്ചാര വികസനത്തിലും വലിയ കുതിപ്പാകും. 20 ഏക്കറില്‍ തടാകവും അഞ്ച് ഏക്കറില്‍ അനുബന്ധ പ്രവൃത്തികളുമാണ് ഉദ്ദേശിക്കുന്നത്. തടാകത്തില്‍ ശരാശരി മൂന്ന് മീറ്റര്‍ ആഴത്തില്‍ വെള്ളം സംഭരിച്ചാല്‍ 2450 ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമാകും. ഇത് പ്രദേശത്തെ ... Read more

മലയാളി ശതകോടീശ്വരരുടെ പുതിയ പട്ടിക പുറത്ത്; മുന്നില്‍ യൂസുഫലി തന്നെ.

എംഎ യൂസുഫലി ഫോര്‍ബ്സ് മാഗസിന്‍ പുറത്തു വിട്ട ശത കോടീശ്വരരുടെ പുതിയ പട്ടികയിലും മലയാളി സമ്പന്നരില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി തന്നെ. ആഗോള സമ്പന്നരില്‍ 388-ആം സ്ഥാനമാണ് യൂസുഫലിക്ക്. 5.5 ബില്ല്യണ്‍ ഡോളറാണ് യൂസുഫലിയുടെ ആസ്തി. രവിപിള്ള. (ചിത്രത്തിനു കടപ്പാട് മലയാള മനോരമ) 3.9 ബില്ല്യണ്‍ ആസ്തിയുള്ള രവിപിള്ളയാണ് മലയാളി ശതകോടീശ്വരില്‍ രണ്ടാമത്. ആഗോള സമ്പന്നരില്‍ 572ആം സ്ഥാനത്താണ് രവിപിള്ള. ലോകത്തിന്‍റെ പലഭാഗങ്ങളിലും രവിപിള്ളക്ക് വീടുകളുണ്ടെന്നും അടുത്തിടെ പുണെയിലെ ട്രംപ് ടവറില്‍ അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയെന്നും ഫോര്‍ബ്സ് പറയുന്നു. സണ്ണി വര്‍ക്കി 2.6 ബില്ല്യണ്‍ ആസ്തിയുമായി ജെംസ് വിദ്യാഭ്യാസ ശൃംഖല ഉടമ സണ്ണി വര്‍ക്കി മലയാളി കോടീശ്വരില്‍ മൂന്നാമതുണ്ട്. ആഗോള സമ്പന്നരില്‍ 1020ആണ് സണ്ണി വര്‍ക്കി. ക്രിസ് ഗോപാലകൃഷ്ണന്‍ മുന്‍ ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന് ആസ്തി 1.85ബില്ല്യണ്‍ ഡോളറാണ്. ആഗോള സമ്പന്നരില്‍ 1339. ജോയ് ആലുക്കാസ്. (ചിത്രത്തിന് കടപ്പാട് ഫോര്‍ബ്സ് ഇന്ത്യ) 1.48 ബില്ല്യണ്‍ ഡോളറാണ് ജോയ് ... Read more

ആറ്റുകാല്‍ പൊങ്കാല ഓസ്‌ട്രേലിയയിലും

പെര്‍ത്ത്: ആറ്റുകാല്‍ പൊങ്കാല കടല്‍ കടന്നും വിശ്വാസികള്‍ നെഞ്ചേറ്റി. പെര്‍ത്തിലെ ബാലമുരുകന്‍ ക്ഷേത്രത്തിലാണ് ഓസ്‌ട്രേലിയന്‍ മലയാളികള്‍ പൊങ്കാലയിട്ടത്. ആറ്റുകാല പൊങ്കാലയോട് അനുബന്ധിച്ചായിരുന്നു പെര്‍ത്തിലെ പൊങ്കാല. രാവിലെ ഒമ്പതരക്ക് അടുപ്പ് വെട്ടോടെയാണ് ചടങ്ങ് തുടങ്ങിയത്. പെര്‍ത്തിലെ മലയാളി സംഘടനയായ സംസ്കൃതിയായിരുന്നു സംഘാടകര്‍.

ആ ചിത്രം മധുവിന്‍റെതല്ല, എന്റേത്: ഫൈസി

കടപ്പാട്: വാട്സ്ആപ് അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധു പഠിക്കുമ്പോള്‍ ടോപ്‌. മധു മാനസികരോഗിയാകാന്‍ കാരണം കാമുകി. സോഷ്യല്‍ മീഡിയയില്‍ ഈ കഥയും മധു കേക്ക് മുറിക്കുന്ന ചിത്രവും പ്രചരിക്കുകയാണ്. കഥ ആരുടെയോ ഭാവനയെങ്കിലും കഥക്കൊപ്പമുള്ള ചിത്രം മറ്റൊരു യുവാവിന്‍റെതായിരുന്നു. ചിത്രത്തിലെ യഥാര്‍ത്ഥ ആളിനെ  ടൂറിസം ന്യൂസ് ലൈവ് കണ്ടെത്തി. ദുബൈ മറീനയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റ് മാനേജരായി പ്രവര്‍ത്തിക്കുന്ന  ഫൈസി ഡെയ്സണ്‍.  തിരുവനന്തപുരം പൂന്തുറ സ്വദേശിയായ  ഫൈസി തെറ്റിദ്ധാരണ പരത്തുന്ന  രീതിയില്‍ തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. ഫൈസി ഇപ്പോള്‍ നാട്ടിലുണ്ട്. ലീവിനു വന്നതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഇദ്ദേഹം സുഹൃത്തുക്കള്‍ പറഞ്ഞാണ് കാര്യം അറിയുന്നത്. കൊച്ചിയില്‍ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ   പഠനകാലത്ത്‌ എടുത്ത ഫോട്ടോയാണ് മധുവിന്‍റെതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ആളിന് ഫൈസി മെസേജ് അയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയില്ല. ആ കഥ ഇങ്ങനെ  മധുവിന്‍റെ കഥ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്  ഇങ്ങനെ: നമ്മുടെ മധു പഠിക്കുന്ന ... Read more

ജോണി വാക്കറിന് കൂട്ടുകാരിയായി: സ്ത്രീകളെ ലക്ഷ്യമിട്ട് ജയിന്‍ വാക്കര്‍

ന്യൂയോര്‍ക്ക്: രണ്ടു നൂറ്റാണ്ട് വടിയൂന്നി ലഹരി നുകര്‍ന്ന ജോണി വാക്കറിനു കൂട്ടുകാരിയാകുന്നു. ജയിന്‍ വാക്കര്‍ സ്കോച്ച് വിസ്കിയുമായാണ് ജോണി വാക്കര്‍ ഉടമകളായ ഡിയാഗോയുടെ വരവ്. ജയിന്‍ വാക്കറിനെ കൊണ്ടുവരുന്നത് സ്ത്രീകളെ ആകര്‍ഷിക്കാനാണ് പുതിയ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇതേചൊല്ലി ചേരിതിരിഞ്ഞ് തര്‍ക്കമാണ്. ജോണി വാക്കര്‍ മുദ്ര വടിയൂന്നി നടക്കുന്ന പുരുഷനെങ്കില്‍ ജയിന്‍ വാക്കറിന്‍റെ മുദ്ര വടിയൂന്നിയ സ്ത്രീയാണ്. അമേരിക്കയില്‍ ആദ്യം 2,50,000 ജയിന്‍ വാക്കര്‍ കുപ്പികള്‍ ഇറക്കാനാണ് ഡിയാഗോയുടെ തീരുമാനം. നിലവിലെ ബ്ലാക്ക് ലേബലില്‍ ചില്ലറ മാറ്റം വരുത്തിയതാണ് ജെയിന്‍ വാക്കര്‍. 750മില്ലിയുടെ കുപ്പി 34 ഡോളറിനു (2215 രൂപ) അമേരിക്കയില്‍ കിട്ടും. പുരുഷന്മാരായ മദ്യപരെയാണ് ഇതുവരെ ഡിയാഗോ ലക്ഷ്യമിട്ടിരുന്നത്. പരസ്യവും അവരെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് കണ്ടാണ്‌ ജോണി വാക്കര്‍ നിര്‍മാതാക്കളുടെ ചുവടുമാറ്റം. സ്മിര്‍നോഫ് വോഡ്കയും ഡിയാഗോയുടെതാണ്. തെറ്റിധാരണയെന്നു ഡിയാഗോ സ്ത്രീകള്‍ക്ക് മാത്രമുള്ള വിസ്കി എന്ന നിലയിലുള്ള പ്രചാരണം ... Read more