Category: Places to See

മുസിരിസിലൂടെയൊരു ബോട്ട് യാത്ര

മലയാള നാടിന്റെ ചരിത്ര പുസ്തകമാണ് മുസിരിസ്. വടക്കന്‍ പറവൂരില്‍ നിന്നാരംഭിക്കുന്ന ബോട്ട് യാത്രയില്‍ ഇരു വശങ്ങളിലുടെയൊന്ന് കണ്ണോടിച്ചാല്‍ കാണാം പഴയകാലത്തിന്റെ ളേഷിപ്പുകള്‍. മുസിരിസ് പട്ടണത്തിന്റെ പൈതൃകം പറഞ്ഞാല്‍ തീരാത്ത കഥയാണ്. സുഗന്ധ വ്യഞ്ജനങ്ങള്‍ കച്ചവടം ചെയ്യുന്ന വലിയ ചന്ത, കപ്പലിറങ്ങി കച്ചവടത്തിനായി എത്തിയ വിദേശ കച്ചവടക്കാര്‍, നാട് ഭരിക്കുന്ന രാജാവ്, പോര്‍ച്ചുഗീസ് സൈന്യം. കുരുമുളകു വാങ്ങാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നെത്തിയ ജൂത വ്യാപാരികളുടെ പായ്ക്കപ്പലുകള്‍. ചാക്കുകളില്‍ നിറച്ച സുഗന്ധവ്യഞ്ജനങ്ങളുമായി ഒഴുകി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. വിലപേശിയും വല വീശിയും ഉറക്കെ വര്‍ത്തമാനം പറയുന്ന കച്ചവടക്കാര്‍. കുട്ടയും വട്ടിയും ചുമന്ന് കായല്‍ക്കരയിലൂടെ നടക്കുന്ന നാട്ടുകാരുടെ തിക്കും തിരക്കും. അതിനിടയിലൂടെ തോക്കും ലാത്തിയുമായി പോര്‍ച്ചുഗീസ് പട്ടാളം.മുസിരിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് കൊടുങ്ങല്ലൂരിന്റെ കടല്‍ത്തീരം ഇങ്ങനെയൊക്കെ ആയിരുന്നു. അക്കാലത്ത് പള്ളിപ്പുറത്തും കോട്ടപ്പുറത്തും ഓരോ കോട്ടകളുണ്ടായിരുന്നു. ജൂതന്മാരുടെ പള്ളിയുണ്ടായിരുന്നു. അതി വിശാലമായൊരു ച ന്തയുണ്ടായിരുന്നു. അതിനടുത്ത് സഹോദരന്‍ അയ്യപ്പന്‍ എന്ന സാമൂഹിക വിപ്ലവകാരി ജീവിച്ചിരുന്നു. അവിടെ ജനപ്രിയനായ ... Read more

ഭൂതത്താന്റെ നടവരമ്പിലേക്കും ചില്ലു ബീച്ചിലേക്കും പൂച്ചദ്വീപിലേക്കും യാത്ര പോയാലോ; ഇതാ ചില അസാധാരണ സ്ഥലങ്ങൾ

അസാധാരണ വിശേഷങ്ങളുള്ള ലോകത്തെ ചില സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തിയാലോ? ഇതിൽ നമ്മുടെ നീലക്കുറിഞ്ഞിയും ഉൾപ്പെടും. വരവായ് കുറിഞ്ഞിക്കാലം പന്ത്രണ്ട് വർഷത്തിലൊരിക്കൽ മൂന്നാർ മലനിരകളെ നീല നിറത്തിൽ മുക്കുന്ന നീലക്കുറിഞ്ഞി ശരിക്കും വിസ്മയമാണ്. ഈ ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് നീലക്കുറിഞ്ഞിക്കാലം. ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് നീലക്കുറിഞ്ഞികൾ കാണാൻ കഴിഞ്ഞ തവണ കൂടുതൽ പേരെത്തിയത്. അവസാനമായി 2006 ലായിരുന്നു നീലക്കുറിഞ്ഞി പൂത്തത്. കഴിഞ്ഞ നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരട്ടി സഞ്ചാരികള്‍ ഇത്തവണ നീലക്കുറിഞ്ഞി കാണാൻ എത്തുമെന്നുറപ്പാണ്. പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു സ്ഥലത്തു വ്യാപകമായി പൂത്തു നിൽക്കുന്നതാണ് നിറപ്പകിട്ടു നൽകുന്നത്.   പുള്ളിപ്പുലിയല്ല, ഇത് പുള്ളിത്തടാകം അദ്ഭുതങ്ങൾ ഒളിപ്പിച്ച നിഗൂഢ ... Read more

പോകാം ലോകത്തിലെ എറ്റവും ഭയപ്പെടുത്തുന്ന യാത്രയ്ക്ക്

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന യാത്ര ഏതാവാം? ഒരു പക്ഷെ, സ്‌പെയിനിലെ മലാഗയിലെ ‘കിങ്ങ്‌സ് പാത്ത്’ വഴി ഉള്ളതായിരിക്കും അത് . ഉയരത്തെ പേടിയുള്ള ഒരാളാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അത് കീഴടക്കാനായെന്ന് വരില്ല. മൂന്നു കിലോമീറ്ററാണ് യാത്രയില്‍ മൊത്തത്തിലുള്ള ദൂരം. 100 മീറ്റര്‍ (328 അടി) ആണ് ഇതിന്റെ ഉയരം. വീതി വെറും ഒരു മീറ്ററും. ഇതിലൂടെയാണ് നടന്ന് ചെല്ലേണ്ടത്. 2001 -ല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അടച്ചിട്ടിരുന്നു കിങ്ങ്‌സ് പാത്ത്. പക്ഷെ, നവീകരിച്ച ശേഷം, 2015 -ല്‍ ഇത് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുകയായിരുന്നു. പുതുതായി നിര്‍മ്മിച്ച കമ്പിവേലികള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. മലയിടുക്കുകളിലെ ഈ നടപ്പാതയുടെ താഴെ പുഴയാണ്. കിങ്ങ്‌സ് പാത്തില്‍ ഒരു ഗുഹയുമുണ്ട്. അത് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് കീഴിലുള്ളതാണ്. യാത്രയിലെ ഏറ്റവും ആകര്‍ഷണീയമായ ഒന്നാണ്. ഇവിടെയുള്ള നവീനശിലായുഗത്തിലെ ഏഴ് എണ്ണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നും ഇതാണ്. ഏഴായിരം വര്‍ഷമാണ് ഗുഹയുടെ ഇതിന്റെ പഴക്കം. 1901 ലാണ് ഈ ... Read more

സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ യാത്രാ സ്ഥലങ്ങൾ ..നിങ്ങൾ ഇവിടെ പോയിട്ടുണ്ടോ?

സോഷ്യൽമീഡിയയുടെ കാലമാണിത്. കോവളം, കുമരകം, ആലപ്പുഴ ഹൗസ്ബോട്ട്.മൂന്നാർ,തേക്കടി എന്നിങ്ങനെ ‘ഠ’ വട്ടത്തിലൊതുങ്ങിയ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടം സോഷ്യൽ മീഡിയയുടെ വരവോടെ വിസ്തൃതമായി. പുതിയ യാത്രാസ്ഥലങ്ങൾ പ്രചാരത്തിലായി. യാത്രാ ഗ്രൂപ്പുകളും വിവരണങ്ങളും കൂടുതൽ സഞ്ചാരികളെ ഇത്തരം സ്ഥലങ്ങളിലേക്ക് ആകർഷിച്ചു. ഇതാ സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ ചില സ്ഥലങ്ങൾ. ഇവിടേയ്ക്ക് നിങ്ങൾ പോയിട്ടുണ്ടോ?ഇല്ലങ്കിൽ ബാഗ് മുറുക്കിക്കോളൂ.. യാത്ര അനുഭവമാക്കി വരാം.   ഗവി ‘ഓര്‍ഡിനറി’ എന്ന ഒറ്റ സിനിമയോടെ എക്സ്ട്രാ ഓർഡിനറിയായ സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനുള്ളിലെ ഈ സ്ഥലത്തേക്ക് എത്തിച്ചേരാൻ ആ സിനിമയിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും ജീവനക്കാരായ .കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രം. അത്തരം വലിയ ബസും പ്രതീക്ഷിക്കേണ്ട, സിനിമ ചിത്രീകരിച്ചത് കുട്ടിക്കാനത്തും പീരുമേട്ടിലുമായതിനാൽ വലിയ ബസ് ഉപയോഗിക്കാനായി. ഗവിയിലേക്ക് കെഎസ്ആർടിസിയുടെ കുട്ടിബസ് മാത്രമാണുള്ളത്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഇവിടം. പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണ് ഗവിയിലേത്. പണ്ട് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ ... Read more

കൊല്‍ക്കത്തയിലെ തീരങ്ങള്‍

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സഞ്ചാരികളുടെ ഇഷ്ടനഗരമാണ്. കടലിനോട് ചേര്‍ന്നും കടലിലേക്കിറങ്ങിയും കിടക്കുന്ന പശ്ചിമബംഗാളിന്റെ മുഖ്യ ആകര്‍ണം അതിമനോഹരമായ ബീച്ചുകള്‍ത്തന്നെ. ബീച്ചുകളുടെ പട്ടണം കൊല്‍ക്കത്തയില്‍ നിന്നും 176 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ശങ്കര്‍പൂര്‍ എന്ന കടലോര ഗ്രാമത്തിലെത്താം. ബീച്ചുകളുടെ പട്ടണം എന്നാണ് ശങ്കര്‍പൂര്‍ അറിയപ്പെടുന്നതുതന്നെ. കൊല്‍ക്കത്ത നഗരത്തിന്റെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത ശാന്തമായ ബീച്ചുകളുടെ പട്ടണം. കാലഭേദമില്ലാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന നഗരമാണ് ശങ്കര്‍പൂര്‍. തീരപ്രദേശത്തെ യാത്ര കടലിനെ അനുഭവിച്ചറിയാനുള്ള നല്ല അവസരമായാണ് യാത്രികര്‍ കാണുന്നത്. മെഡ്നിപൂര്‍ ജില്ലയിലെ തീരപ്രദേശത്തുനിന്നും 14 കിലോമീറ്റര്‍ മാറിയാണ് ശങ്കര്‍പൂര്‍. വര്‍ഷംതോറും നിരവധി ആളുകള്‍ സന്ദര്‍ശിക്കുന്ന കടലോരങ്ങളില്‍ ഒന്നാണ് ഡിഘയിലെ ബീച്ചുകളും. ശാന്തമായ അന്തരീക്ഷവും തുറസ്സായ തീരവും വിശാലമായ ആകാശവും ഒന്നിക്കുന്ന സ്ഥലമാണിത്. കൊല്‍ക്കത്തയില്‍ നിന്നുള്ള യാത്രയില്‍ ഡിഘ മുതല്‍ സഞ്ചാരികള്‍ക്കായി കാഴ്ചയുടെ അത്ഭുതങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട് ഈ കടല്‍ത്തീരങ്ങള്‍. ഫുള്‍മൂണ്‍ ദിവസങ്ങളില്‍ ശങ്കര്‍പൂരിലെത്തുന്ന സഞ്ചാരികള്‍ മനസുനിറഞ്ഞാണ് മടങ്ങാറുള്ളത്. തീരത്തുകൂടി കൂട്ടമായി നീങ്ങുന്ന ചുവന്ന ഞണ്ടുകളും ശങ്കര്‍പൂറിന്റെ പ്രത്യേകതയാണ്. ... Read more

നമ്മളെ കൊതിപ്പിച്ച ആ ആറ് പ്രിയ വിദേശ ലൊക്കേഷനുകള്‍

സ്വിസ് ആല്‍പ്സിന്റെ മുകളില്‍ ഷിഫോണ്‍ സാരിയില്‍ നായിക ഒപ്പം സ്വെറ്റര്‍ കഴുത്തിലിട്ട നായകന്‍, എത്ര തവണ ബോളിവുഡ് മാസ് ചിത്രങ്ങളില്‍ കണ്ടുപരിചയിച്ച സീനാണ്. യാഥാര്‍ത്ഥ്യമാണോ അതോ ഫാന്‍സി മാത്രമാണോയെന്ന് ഓര്‍ത്തുപോയ എത്രയെത്ര മനോഹരമായ ചിത്രങ്ങള്‍, കാഴ്ചകള്‍. മഞ്ഞുമൂടിയ ആല്‍പ്സും അത്യാധുനികതയിലും പച്ചപരവതാനിയായ ഗ്രാമപ്രദേശങ്ങളുമെല്ലാം കണ്ട് അന്തംവിട്ടിരുന്ന ബാല്യകാലം മറക്കാനാവുമോ. അത്തരത്തില്‍ ബോളിവുഡ് ചിത്രങ്ങളിലൂടെ അടുത്തിടെ മനംകവര്‍ന്ന സുന്ദരമായ ആറ് ഭൂപ്രദേശങ്ങള്‍ അഥവാ ലൊക്കേഷനുകളെ പരിചയപ്പെടാം. ദൂരെയാത്രകളില്‍ സന്തോഷം തേടുന്നവര്‍ ഓര്‍മ്മയില്‍ വെക്കേണ്ട സ്ഥലങ്ങള്‍. സ്‌പെയിന്‍ കലാചാതുരി നിറഞ്ഞ സ്പെയിനിലെ കാഴ്ചകള്‍ ബോളിവുഡിനെ എന്നും കൊതിപ്പിച്ചിരുന്നു. കോസ്റ്റാ ബ്രാവ, സെവിലെ, പാംപലോണ എന്നീ സ്പെയിന്‍ നഗരങ്ങളാണ് ഇവയില്‍ ഏറെ പ്രീയപ്പെട്ടവ. ‘സിന്ദഗി ന മിലേഗി ദൊബാര’ എന്ന ചിത്രത്തില്‍ റോഡിലൂടെയുള്ള കുതിര സവാരിയും ചന്തകളിലേയും ബീച്ചുകളിലേയും ഇടവഴികളും ഇടുങ്ങിയ ഇടങ്ങളുമെല്ലാം കാണികളെ ചെറുതായൊന്നുമല്ല കൊതിപ്പിച്ചത്. സ്‌കൂബാ ഡൈവിങ്, സ്‌കൈ ഡൈവിങ്, കാള ഓട്ടം എന്നിവയാണ് സ്‌പെയിനിലെ പ്രധാന വിനോദങ്ങള്‍. പ്രേഗ് അലഞ്ഞ് തിരിഞ്ഞ് ... Read more

കാടും മേടും താണ്ടാന്‍ കല്‍പേശ്വര്‍-രുദ്രനാഥ് ട്രെക്കിങ്

ദുര്‍ഘടം പിടിച്ച കാടും മലയും താണ്ടി ഉയരങ്ങളില്‍ എത്തി നിറഞ്ഞ സന്തോഷത്തോടെ തിരിഞ്ഞ് നോക്കി നില്‍ക്കാനും മുകളില്‍ നിന്നുള്ള താഴ്‌വര കാഴ്ചകള്‍ കാണാനും ഏറെ പ്രിയമാണ് എല്ലാവര്‍ക്കും. ട്രെക്കിങ് ഹരമായി കാണുന്ന സഞ്ചാരികള്‍ക്ക് കണ്ണും പൂട്ടി പോകാന്‍ പറ്റുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. യാത്രയ്ക്ക് ശേഷം എക്കാലത്തും ഓര്‍മ്മിക്കാന്‍ കഴിയുന്ന നിമിഷങ്ങള് സമാമനിക്കുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. കാനന പാത താണ്ടിയുള്ള യാത്രയില്‍ സുന്ദരമായ പ്രകൃതി കാഴ്ചകളുമൊക്കെ സഞ്ചാരികളുടെ ഉള്ളു കുളിര്‍പ്പിക്കുമെന്നതില്‍ സംശയമില്ല. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങള്‍ ഉള്ള നാടാണ് ഉത്തരാഖണ്ഡ്. കല്‍പേശ്വര്‍ ട്രെക്കിങ് പാത സ്ഥിതി ചെയ്യുന്നതും ഈ നാട്ടില്‍ തന്നെയാണ്. കാട്ടുചെടികളുടെ കൂട്ടങ്ങളും വലിയ വൃക്ഷങ്ങളും പച്ചയണിഞ്ഞ താഴ്വരകളുമൊക്കെയുള്ള ഈ അടവിയാത്ര ഏറെ രസകരമാണ്. ദേവ്ഗ്രാമില്‍ നിന്നും ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് രുദ്രനാഥിലാണ്. യാത്രയുടെ ബേസ് ക്യാമ്പ് ഋഷികേശ് ആണ്. അഞ്ചുദിവസങ്ങള്‍ കൊണ്ടാണ് ഈ ട്രെക്കിങ്ങ് പൂര്‍ത്തിയാകുന്നത്. വേനല്‍ക്കാലമാണ് യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം. ജൂണ്‍ പകുതിവരെ അനുകൂലമായ കാലാവസ്ഥയായിരിക്കും. ദേവ്ഗ്രാമില്‍ ... Read more

മഴക്കാഴ്ച്ചകളൊരുക്കി ഞണ്ടിറുക്കി വെള്ളച്ചാട്ടം

സഞ്ചാരികള്‍ അധികമൊന്നും കേട്ടില്ലാത്ത ഒരു പേരാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. അതിമനോഹരമായ ഈ വെള്ളച്ചാട്ടം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിതിന്റെ കാരണം വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടാവാം. എന്നാല്‍ ഒരു തവണ കണ്ട ഏതൊരാള്‍ക്കും മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്ന ഒന്നാണ് ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട് ജംങ്ഷനുകളുണ്ട്. തൊടുപുഴയില്‍ നിന്നും വരുമ്പോള്‍ പൂമാല സ്വാമിക്കവല എന്ന ജംങ്ഷനും കടന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ കവലയിലെത്തും. ഇവിടെ വരെയാണ് സാധാരണ തൊടുപുഴ – പൂമാല സര്‍വീസ് നടത്തുന്ന ബസുകള്‍ ഉണ്ടാവുക. ബസ്സിറങ്ങിയ ശേഷം താഴേക്കുള്ള റോഡിലൂടെ 500 മീറ്ററോളം പോയാല്‍ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാന്‍ പടികളുമുണ്ട്. പടികള്‍ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാല്‍ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു ചുവട്ടിലെത്താം. ... Read more

പൂന്തോട്ട നഗരിയിലേക്ക് പോകാം പുതിയ വഴിയിലൂടെ

തിരക്കിന് ഒരു ഇടവേള നല്‍കി യാത്ര പോകാന്‍ പറ്റിയ ഇടമാണ് ബംഗളൂരു. എന്നാല്‍ യാത്ര ചെയ്യുന്ന വഴി വാഹനത്തിരക്ക് മൂലം യാത്രയെ തന്നെ മടുപ്പിക്കുന്നതാണ്. മടുപ്പിക്കുന്ന ആ വഴി മാറ്റി പിടിച്ച് ഗ്രാമങ്ങളുടെ ഭംഗി കണ്ട് ബംഗളൂരുവില്‍ എത്താം. സാധാരണയായി ബംഗളൂരു യാത്രയ്ക്ക് ആളുകള്‍ പ്രധാനമായും രണ്ടു വഴികളെയാണ് ആശ്രയിക്കാറ്. അതിലൊന്ന് മൈസൂര്‍ വഴിയും മറ്റൊന്ന് സേലം വഴിയുമാണ്. ഈ രണ്ടുപാതകളും ഉപേക്ഷിച്ചുകൊണ്ട് സത്യമംഗലം കാടുകള്‍ കയറി, മേട്ടൂര്‍ ഡാമിലെ കാഴ്ചകള്‍ കണ്ട്…ധര്‍മപുരിയും ഹൊസൂരും കടന്ന് ഒരു യാത്ര. ബെംഗളൂരുവിനോട് മലയാളികള്‍ക്കെന്നും പ്രിയമാണ്. തൊഴില്‍ തേടിയായാലും പഠനത്തിനായാലും കാഴ്ച്ചകള്‍ കാണാനായാലും മലയാളികളുടെ ആദ്യപരിഗണനയില്‍ സ്ഥാനം ലഭിക്കുന്ന ഒരു നഗരമാണത്. ബെംഗളൂരുവിലെ കാഴ്ചകള്‍ കാണാനായി യാത്രയ്ക്കൊരുങ്ങുന്നത് സ്വന്തം വാഹനത്തിലാണെങ്കില്‍, ആ യാത്ര ഏറെ ആസ്വാദ്യകരമാക്കണമെങ്കില്‍ പാലക്കാട് നിന്ന് കോയമ്പത്തൂര്‍ വഴി അന്നൂര്‍-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്തണം. കാടിനെയും നഗരത്തിനെയും ഒരു പോലെ വെറുപ്പിച്ച വീരപ്പിന്റെ നാട്ടിലൂടെയുള്ള യാത്രയില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് വഴിയുടെ ഇരുവളങ്ങളിലും ... Read more

മണ്‍സൂണ്‍ ചെന്നൈ

വര്‍ഷത്തില്‍ എട്ടുമാസവും പൊള്ളുന്ന ചൂടാണ് ചെന്നൈ നഗരത്തില്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ നഗരത്തില്‍ ഏതാനും ദിവസം വേനല്‍മഴ ലഭിക്കും. പൊരിയുന്ന വെയിലിനു ശേഷം മഴ കിട്ടുന്നത് നഗരവാസികള്‍ക്ക് ഏറെ സന്തോഷമാണ്. എന്നാല്‍ മഴയെത്തിയാല്‍ പുറത്തിറങ്ങാനാവില്ലെന്നു മാത്രം. ഗതാഗതക്കുരുക്ക്, ഓട നിറഞ്ഞു റോഡിലേക്കൊഴുകുന്ന മലിനജലം, മുട്ടോളം മഴവെള്ളം. ഇതൊക്കെയാണു ചെന്നൈയിലെ പ്രധാന മഴക്കാഴ്ചകള്‍. എന്നാല്‍ മഴക്കാലത്ത് നഗരത്തിനു പുറത്തെത്തിയാല്‍ ഒട്ടേറെ മനോഹര മഴക്കാഴ്ചകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ചെന്നൈയില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന മണ്‍സൂണ്‍ ടൂറിസം സങ്കേതങ്ങള്‍ നോക്കാം. മഹാബലിപുരം   രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രം. ചെന്നൈയില്‍ നിന്നുള്ള ദൂരം 56 കിലോമീറ്റര്‍. ഇവിടത്തെ പല സ്ഥലങ്ങളും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബീച്ച് ടൂറിസമാണ് ഏറെയും. കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളുള്ള ബീച്ച് റിസോര്‍ട്ടുകള്‍ മഹാബലിപുരത്ത് ലഭ്യമാകും. പുലിക്കാട്ട് ചെന്നൈയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണിത്. ഇവിടെയുള്ള പക്ഷിസങ്കേതം ... Read more

മഴയെ കൂട്ട്പിടിച്ചൊരു കര്‍ണാടകന്‍ യാത്ര

സുവര്‍ണ കര്‍ണാടക സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് ‘ഒരു ദേശം പല ലോകം’ . 30 ജില്ലകളിലും കാഴ്ച്ചയുടെ വസന്തമാണ് മഴക്കാലത്ത് കര്‍ണാടക ഒരുക്കുന്നത്. കന്നഡ ദേശം പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഠഭൂമിയും അറബിക്കടലും അതിരിടുന്ന നാടാണ്. കര്‍ണാടകയിലൂടെ നടത്തുന്ന മഴയാത്ര ഏതൊരു സഞ്ചാരിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ്. മലമുകളിലെ പച്ചപ്പിനൊപ്പം ഒഴുകിയെത്തുന്ന തേനരുവികളും പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ സമയംകൂടിയാണ് മഴക്കാലം. ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജോഗിലേക്ക് മഴക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കാണ്. ശിവമൊഗ്ഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ വരുന്ന ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള വനപാത തന്നെ കാഴ്ചയുടെ ഉല്‍സവമാണ്. കോടമഞ്ഞ് നിറഞ്ഞിരിക്കുന്ന സഹ്യന്റെ മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ശരാവതിയുടെ ദൂരക്കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാന്‍ വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ലിംഗനമക്കി അണക്കെട്ടും വിഷപ്പാമ്പുകള്‍ വിഹരിക്കുന്ന അഗുംബെ വനവും സന്ദര്‍ശിക്കാം. കര്‍ണാടക ടൂറിസം വികസന ... Read more

മഴയറിയാം..മഴയ്‌ക്കൊപ്പം..ഇതാ മഴയാത്രയ്ക്കു പറ്റിയ ഇടങ്ങൾ

ഇടമുറിയാത്ത മഴയാണ് ഇടവപ്പാതി. തോരാ മഴയിൽ മടിപിടിച്ചിരിക്കേണ്ട. മഴയുടെ നാനാർത്ഥങ്ങൾ തേടി മഴയ്‌ക്കൊപ്പം യാത്ര ചെയ്യാം. വിവിധ ഇടങ്ങളിൽ മഴയ്ക്ക് വിവിധ താളവും സൗന്ദര്യവുമാണ്. അവയറിഞ്ഞു മഴ നനഞ്ഞു യാത്ര ചെയ്യാം. ഇതാ മഴക്കാലത്തു പോകാൻ പറ്റിയ ചില സ്ഥലങ്ങൾ: ഇടുക്കി ഹൈറേ‍ഞ്ചിന്റെ മലമടക്കുകളിൽ മഴത്തുള്ളികളിൽ അലിഞ്ഞുചേർന്നു മഴക്കാല ടൂറിസം സജീവമാകുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട് . കോടമഞ്ഞു പുതച്ച മൂന്നാറിന് മഴകാലം കൂടുതൽ സൗന്ദര്യം നൽകുന്നു. കൂടെ വാഗമണ്ണിൽ മഴക്കാല ട്രെക്കിംഗുമാകാം. വയനാട് മഴ നനഞ്ഞ് മലകയറണമെങ്കില്‍ ചെമ്പ്രയിലേക്ക് പോകാം.മലമുകളിലെ നിറഞ്ഞു തുളുമ്പുന്ന ഹൃദയ തടാകത്തില്‍ ആര്‍ത്തുല്ലസിക്കാം. തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് ചെമ്പ്രയുടെ മുകളില്‍ നിന്നും താഴ് വാരത്ത് പെയ്യുന്ന മഴയെ കാണാം. കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ബാണാസുര മലയും പക്ഷിപാതാളവുമുണ്ട്.അതിശക്തമായ ഒഴുക്കുള്ള കാട്ടരുവികളും മഴനിലയ്ക്കാത്ത ചോല വനങ്ങളുമാണ് ബാണാസുര മലയുടെ ആകര്‍ഷണം. ബ്രഹ്മഗിരി മലനിരകളിലെ പക്ഷിപാതാളം മഴപക്ഷികളുടെ കൂടാരമാണ്.   ... Read more

കാട് വിളിക്കുന്നു കേരളവും…

മരതക പട്ടിനാല്‍ പൊതിഞ്ഞൊരു നാടാണ് കേരളം. പ്രകൃതി ദേവത അതിന്റെ പൂര്‍ണ സൗന്ദര്യം കനിഞ്ഞ് നല്‍കിയ നാടിന്റെ ആകെയുള്ള പ്രദേശത്തിന്റെ 21 ശതമാനവും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന വനഭൂമി കൂടിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വനമായിരുന്നു. വിദേശ ശക്തികളുടെ കടന്നുവരവും വികസന പ്രവര്‍ത്തനങ്ങളും കൂടി ആയപ്പോള്‍ കേരളത്തിന്റെ വനഭൂമിയുടെ അളവ് തീരെ കുറയുകയായിരുന്നു. വിനോദ സഞ്ചാര രംഗത്ത് കേരളത്തിന് ഇത്ര കണ്ട് കുതിച്ചുയരാന്‍ സാധ്യത നമ്മുടെ വനങ്ങള്‍ തന്നെയാണ്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരയെുള്ള സ്ഥലങ്ങളില്‍ പച്ചപ്പിന്റെ ഒരു കുട തന്നെ കാടുകള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിനെ മരതക വര്‍ണ്ണമായി മാറ്റിയ കാടുകളെ അറിയാം സൈലന്റ് വാലി കേരളത്തിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി. 70 ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കാടുകള്‍ പശ്ചിമഘട്ടം മലനിരകളുടെ ഭാഗമാണ്. സാധാരണ വനങ്ങളില്‍ കാണപ്പെടുന്ന ചീവിടുകള്‍ ഇവിടെ ഇല്ലാത്തതിനാലാണ് ഇവിടം നിശബ്ദ ... Read more

കലയുടെ കവിത രണ്‍കപൂര്‍

രണ്‍കപൂര്‍ രാജസ്ഥാനിലെ പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടം.രാജസ്ഥാനിലെ മറ്റിടങ്ങളേപ്പോലെ തന്നെ ചരിത്രത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഇവിടവും. രാജാക്കന്‍മാരും ചരിത്രപുരുഷന്‍മാരും ചേര്‍ന്ന് കഥകളൊരുക്കിയിരിക്കുന്ന ഇവിടുത്ത ക്ഷേത്രങ്ങളും സ്മാരകങ്ങളും ഒക്കെ മനോഹരമായ വാസ്തുവിദ്യയാല്‍ ഒരുക്കിയിരിക്കുന്നു. ഇവിടുത്തെ ക്ഷേത്രങ്ങള്‍ കാണുവാനും പഠിക്കുവാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ ആളുകള്‍ ഇവിടെ എത്തുന്നു. ചരിത്രത്തെയും കലയെയും സ്‌നേഹിക്കുന്നവര്‍ക്ക് രാജസ്ഥാനില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച ഇടം കൂടിയാണ് രണ്‍കപൂര്‍. ഒട്ടേറെ പ്രത്യേകതകളുള്ള, പാലിയിലെ പ്രശസ്ത കലാഗ്രാമമായ രണ്‍കപൂറിനെക്കുറിച്ച് കൂടുതലറിയാം. രണ്‍കപൂറിലെ ജൈനക്ഷേത്രം രണ്‍കപൂറിലേക്കുള്ള യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് ഇവിടുത്തെ ജൈനക്ഷേത്രങ്ങള്‍. നിര്‍മ്മാണ ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ മാതൃക കൊണ്ടും കൊത്തുപണികള്‍കൊണ്ടും ലോകം മുഴുവന്റെയും ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഈ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ ജൈനക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഇത് ധര്‍നാ ഷാ എന്നു പേരായ ഒരു വ്യാപാരിയാണ് പണികഴിപ്പിച്ചത്. തനിക്ക് ലഭിച്ച ഒരു ദിവ്യദര്‍ശനത്തെത്തുടര്‍ന്നാണ് ധര്നാ ഷാ ഇത് നിര്‍മ്മിച്ചതെന്നാണ് ... Read more

പച്ചപ്പണിഞ്ഞ് മാടായിപ്പാറ

കണ്ണിന് കുളിരേകുന്ന കാഴാച്ചകളുടെ കലവറയാണ് മാടായിപ്പാറ. കാലാവസ്ഥയ്ക്കനുസരിച്ച് നിറങ്ങളുടെ വര്‍ണ്ണക്കാഴ്ച്ച സമ്മാനിക്കുന്ന ഇടം. വേനലില്‍ സ്വര്‍ണ്ണ വര്‍ണ്ണം, മഴക്കാലമായാല്‍ പച്ചപ്പ്, വസന്തത്തില്‍ നീല നിറം ഇങ്ങനെയാണ് മാടായി. മാടായിയില്‍ എത്തുന്നവര്‍ക്ക് എന്നും അത്ഭുതമാണ് അമ്പലത്തറ. മൂന്നേക്കറോളം വരുന്ന പാറയിലെ അമ്പലത്തറക്കണ്ടം. ഒരു കാലത്ത് സമൃദമായ നെല്‍പാടമായിരുന്നു. പിന്നീട് കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൃഷിപ്പണിക്ക് തൊഴിലാളികളുടെ ക്ഷാമവും മൂലം പാടെ നിലച്ചു പോവുകയായിരുന്നു. ഇത്തരത്തില്‍ മാടായിപ്പാറയിലെ വിവിധ സ്ഥലങ്ങളിലായി നെല്‍ക്കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ കാട് കയറി മൂടിയിരിക്കുകയാണ്. മാടായിപ്പാറയിലെ ജൂതക്കുളത്തിനു സമീപം വടക്ക്-പടിഞ്ഞാറ് ഭാഗം, വടകുന്ദ തടാകത്തിന് പടിഞ്ഞാറ് ഭാഗം തുടങ്ങി ചെറുതും വലുതുമായ നെല്‍പാടങ്ങള്‍ പാറയിലെ ഒരുകാലത്തെ നെല്ലറകള്‍ കൂടിയായിരുന്നു. കഠിനമായ മേല്‍പാറയില്ലാത്ത ഉപരിതലത്തിലാണ് നെല്‍ക്കൃഷി ചെയ്തിരുന്നത്. പാറയിലെ അമ്പലത്തറകണ്ടമുള്‍പ്പെടെയുളള സ്ഥലങ്ങളില്‍ കൂത്താട, കഴമ, കീരിപാല എന്നീ നെല്ലിനങ്ങളാണ് കൃഷിചെയ്തിരുന്നത്. മുന്‍കാലങ്ങളില്‍ മാടായിക്കാവില്‍ നിവേദ്യത്തിനാവശ്യമായ മലര് ഉണ്ടാക്കുന്നതും അമ്പലത്തറകണ്ടത്തില്‍ വിളവെടുത്ത നെല്ല് ഉപയോഗിക്കാറുണ്ടെന്നും കണ്ടത്തിന്റെ ഉടമകള്‍ പറയുന്നു. മൂന്ന് ഏക്കറോളം പരന്ന് കിടക്കുന്ന ... Read more