News

മതില്‍ തകര്‍ത്ത വിമാനം നാലുമണിക്കൂര്‍ പറന്നു; അന്വേഷണത്തിന് നിര്‍ദേശം

 

പറക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ത്ത വിമാനം ഇടിയിലേറ്റ കേടുപാടുകളുമായി നാലു മണിക്കൂറിലേറെ യാത്രക്കാരുമായി പറന്നു. തമിഴ്‌നാട്ടിലെ തിരുച്ചി വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ IX 611 വിമാനത്തില്‍ 130 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്നു.

ഇന്ന് പുലര്‍ച്ചെ 1.30 ഓടു കൂടിയാണ് സംഭവം. തിരുച്ചിയില്‍ നിന്ന് ദുബൈക്ക് പോവുകയായിരുന്നു വിമാനം. പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ ടയറുകള്‍ മതിലില്‍ ഇടിയ്ക്കുകയായിരുന്നു. എന്നിട്ടും നിര്‍ത്താതെ പറപ്പിക്കാന്‍ മുഖ്യ ക്യാപ്റ്റന്‍ നിര്‍ദേശിച്ചു.മണിക്കൂറില്‍ 250 കിലോ മീറ്റര്‍ വേഗതയിലാണ് വിമാനം പറന്നുയര്‍ന്നത്.
വിമാനം പറക്കുന്നതിന് കുഴപ്പമിലായിരുന്നെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് മുംബൈയില്‍ ഇറക്കിയതെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെയേും സഹ പൈലറ്റിന്റേയും ജോലിസമയത്തെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.