News

ലിഗയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്

വിദേശ വനിത ലിഗയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്. പൊലീസ് സര്‍ജന്മാരുടെ പ്രാഥമിക അഭിപ്രായം ഇതാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു.

നിരവധിപേരെ ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനാണ് കോവളത്തു ചികിത്സയ്ക്ക് എത്തിയ ലിഗ സ്ക്രോമാനെ കാണാതായത്. ലിഗയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നതിനിടെ ആ മാസം 21നാണ്  ചെന്തലക്കരയിലെ കണ്ടല്‍ക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്.

അതേസമയം, ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന തോണി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേയ്ക്കു കൂടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു.