News

ചെന്നൈയുടെ നഷ്ടം അനന്തപുരിയുടെ നേട്ടമാകുമോ? ഐപിഎല്‍ വേദി കിട്ടുമെന്നുറച്ചു തലസ്ഥാനം

ചെന്നൈ: കാവേരി പ്രക്ഷോഭം തുടരുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഹോം ഗ്രൗണ്ട് മാറ്റുന്നു. എംഎ ചിദംബരം സ്റ്റേഡിയത്തിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരങ്ങള്‍ തിരുവനന്തപുരത്തിന് ലഭിച്ചേക്കും. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍.
അതീവ സുരക്ഷയിലാണ് ഇന്നലെ ചെന്നൈയില്‍ ആദ്യ ഈ സീസണിലെ ഐപിഎല്‍ നടന്നത്. നാലായിരത്തോളം പോലീസുകാരാണ് സുരക്ഷയ്ക്ക് അണി നിരന്നത്. എങ്കിലും കൂടുതല്‍ റിസ്ക്‌ എടുക്കെണ്ടന്നാണ് ഐപിഎല്‍ അധികൃതരുടെ തീരുമാനം.
വേദി മാറ്റാന്‍ ബിസിസിഐയും സിഎസ്കെ മാനേജ്മെന്റും കെസിഎയെ സമീപിച്ചെന്നു സെക്രട്ടറി ജയേഷ് ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ബിസിസിഐ നിഷേധിച്ചതിനു പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് വേദി മാറ്റാനുള്ള തീരുമാനം.