Middle East

മസ്കറ്റ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ചെക്-ഇന്‍ സമയം പാലിക്കാന്‍ നിര്‍ദേശം

പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ യാത്രക്കാർ ചെക്-ഇൻ സമയം കർശനമായി പാലിക്കണമെന്ന് നിർദേശം. വിമാനക്കമ്പനി പ്രതിനിധികളുടെ ബോർഡ് രാജ്യത്തെ എല്ലാ ട്രാവൽ ഏജന്‍റുമാർക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. വിമാനം പുറപ്പെടുന്ന സമയത്തിനു മൂന്നുമണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. വിസ കാൻസൽ ചെയ്യാനുള്ളവരാണെങ്കിൽ നാലുമണിക്കൂർ മുമ്പ് എത്തണം. ഇൗ സമയക്രമം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്ക് ബാധകമാണെന്നും നോട്ടീസിൽ പറയുന്നു.

യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കലും വിമാനങ്ങൾ സമയത്തിന് പുറപ്പെടുന്നുവെന്ന് ഉറപ്പാക്കലും ലക്ഷ്യമിട്ടാണ് ഇൗ തീരുമാനമെന്ന് ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ റസാഖ്. ജെ. അൽ റൈസി പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവര്‍ത്തനമാരംഭിക്കുക. വൈകീട്ട് 5.30ന് ടെർമിനലിൽ ആദ്യ വിമാനമിറങ്ങും. ഇറാഖിലെ നജഫിൽനിന്നുള്ള വിമാനമാണ് ആദ്യം ഇറങ്ങുക.

ന്യൂഡൽഹിയിൽനിന്നും ചെന്നൈയിൽനിന്നുമുള്ള വിമാനങ്ങൾ പിന്നാലെയെത്തും. 6.50ന് ആദ്യ വിമാനം പറന്നുയരും. സലാല, ദുബൈ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കാണ് ടെർമിനലിൽനിന്ന് ആദ്യം പുറപ്പെടുന്ന സർവിസുകൾ. ഉച്ചക്ക് 2.45ന് സൂറിച്ചിലേയ്ക്കുള്ള സർവിസാകും നിലവിലെ ടെർമിനലിൽനിന്നുള്ള അവസാന സർവിസ്.

3,35,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള പുതിയ ടെർമിനലിൽ ആദ്യഘട്ടത്തിൽ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. വിമാനത്താവളത്തെ 2020ഒാടെ ലോകത്തിലെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളിൽ ഒന്നായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.  96 ചെക്ക് ഇൻ കണ്ടറുകളുള്ള പുതിയ ടെർമിനലിൽ എണ്ണായിരം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.