News

ഇന്ത്യയില്‍ ദയാവധം നിയമവിധേയം

ന്യൂഡൽഹി: രാജ്യത്ത് ദയാവധം നിയമവിധേയം. ജീവിതത്തിലേക്ക് തിരിച്ചു വരില്ലന്നുറപ്പായാല്‍ ദയാവധം ഉപാധികളോടെ ആവാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം (യൂത്തനേഷ്യ) അനുവദിക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതി വിധി പറഞ്ഞു.. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട്‌ കോമണ്‍കോസ് എന്ന സംഘടന നൽകിയ ഹര്‍ജി യിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.. ജീവിതത്തിലേക്ക് മടങ്ങി വരാൻ ആരോഗ്യ പ്രശ്നങ്ങൾ അനുവദിക്കില്ല എന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ കൊണ്ട് ജീവൻ നിലനിർത്തുന്ന രോഗികൾക്ക് മുൻകൂർ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനും സമ്മതിക്കണമെന്നതായിരുന്നു ഹര്‍ജി ഒരാള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോൾ തന്നെ മരണ താല്പര്യ പത്രം എഴുതാനാകുമോ എന്നതിലും സുപ്രീംകോടതി വ്യക്തത വരുത്തി.

തന്‍റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടന ഹര്‍ജിയില്‍ ചോദിച്ചു. മരണ താത്പര്യ പത്രം ഉപാധികളോടെ അനുവദിക്കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു.