India

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ സവാരി

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ യാത്ര ചെയ്യാന്‍ തയ്യറാണോ? എങ്കില്‍ സൈക്കിള്‍ തയ്യാര്‍. സവാരിക്ക് ശേഷം സൈക്കിള്‍ യദാ സ്ഥാനത്ത് വെച്ചിട്ട് പോകുകയും ചെയ്യാം. കോയമ്പത്തൂര്‍ നഗരസഭ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓഫോ ബൈസിക്കിള്‍ ഷെയറിങ് കമ്പനിയുമായി ചേര്‍ന്നു തയ്യാറാക്കിയ സൈക്കിള്‍ ഷെയറിങ് പദ്ധതി പുതുമയാകുകയാണ്. പദ്ധതിയുടെ ആരംഭത്തില്‍ ആയിരം സൈക്കിളുകളൊരുക്കും.


പദ്ധതിയുടെ ഭാഗമായി ആയിരം സൈക്കിള്‍ കൂടി എത്തും.വിജയമെന്ന് കണ്ടാല്‍ മറ്റു നഗരങ്ങളില്‍ കൂടി പദ്ധതിയെത്തും.തമിഴ്‌നാട് മന്ത്രി എസ് പി വേലമണിയാണ് സൈക്കിള്‍ പുറത്തിറക്കിയത്.പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നഗരത്തിലൂടെയുള്ള സൈക്കിള്‍ സവാരി വിപ്ലവരമായ മാറ്റത്തിന് വഴിയെരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. പെരിയ്യയ്യ പറഞ്ഞു.

ജിപിഎസുമായി ബന്ധിപ്പിച്ചാണു സൈക്കിളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഉപയോക്താക്കള്‍ ഓഫോ മൊബൈല്‍ ആപ് ഡൗണ്‍ ലോഡ് ചെയ്യണം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സൈക്കിള്‍ തുറക്കാനുള്ള പാസ് കോഡ് ലഭിക്കും. സൈക്കിളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള നമ്പര്‍ ഉപയോഗിച്ചും പാസ്‌കോഡ് ലഭ്യമാക്കാം.

നിരക്ക് യാത്രക്കാരുടെ അക്കൗണ്ടിലൂടെയോ ഈ വാലറ്റിലൂടെയോ നല്‍കാം. ഉപയോഗം കഴിഞ്ഞാല്‍ പാതയോരത്ത് എവിടെയും സൈക്കിള്‍ ഉപേക്ഷിക്കാം.
ആര്‍എസ് പുരത്ത് 3.2 ചതുരശ്ര കിലോ മീറ്ററില്‍ 20 സ്ഥലങ്ങളിലാണു സൈക്കിളുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.ഒരു മാസം സൗജന്യമായി സൈക്കിളുകള്‍ ഉപയോഗിക്കാം.