Category: India

മാഥേരാന്‍:വാഹനങ്ങളില്ലാത്ത സ്വര്‍ഗം

സഞ്ചാരികളുടെ സ്വര്‍ഗം എന്നാണ് മാഥേരാന്‍ കുന്നുകള്‍ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ ചെറിയ തുരുത്താണ് ഈ ഇടം. സഹ്യാദ്രി മലമുകളില്‍ സ്ഥിതി ചെയ്യുന്ന മാഥേരാന് വലിയൊരു പ്രത്യേകതയുണ്ട്. വാഹനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണത്തില്‍ നിന്ന് അനുദിനം നശിക്കുന്ന നഗരങ്ങളെ പോലെയാവരുത് തങ്ങളുടെ ഗ്രാമം എന്ന നടപടിയുടെ ഭാഗമായി മാഥേരാനില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ് ഇവിടെ. മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്റ്റേഷനാണ് മാഥേരാന്‍. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനായ മഥേരാന്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളെ ഗ്രാമവാസികള്‍ നിയന്ത്രിക്കുന്നത്. മാഥേരാന്‍ ഹരിത ഉദ്യാനമായി കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാതായത്. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ മുനിസിപ്പാലിറ്റിയുടെ നടത്തിപ്പിന് കീഴില്‍ വരുന്ന ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുള്ള ... Read more

ഛത്തീസ്ഗഡില്‍ കരിംപുലി സാന്നിധ്യം സ്ഥിരീകരിച്ചു

മധ്യ ഇന്ത്യയില്‍ ആദ്യമായി കരിംപുലി സാന്നിധ്യം സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിലെ ഗരിയാദാബാദ് ജില്ലയിലുള്ള ഉഡാന്തി-സിതാനദി കടുവാ സങ്കേതത്തിലാണ് കരിംപുലിയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. 2016 ഡിസംബര്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള 80 ദിവസങ്ങളില്‍ വനത്തില്‍ സ്ഥാപിച്ച 200ലേറെ കാമറകളില്‍ കരിംപുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മുമ്പ് പല ഉദ്യോഗസ്ഥരും കരിംപുലിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെയാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത് ഇപ്പോള്‍ തങ്ങളുടെ കൈവശം ഫോട്ടോഗ്രാഫിക് തെളിവുകളുമുണ്ടെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഒ.പി യാദവ് അറിയിച്ചു. 1,842.54 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നതാണ് ഉഡാന്തി-സിതാനദി കടുവാ സങ്കേതം. 24 വര്‍ഷം മുമ്പാണ് ഈ വനത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ആദ്യമായി കരിംപുലിയെ കണ്ടത്. എന്നാല്‍ അതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് അച്ചനക്മാര്‍ വനപ്രദേശത്ത് മറ്റൊരു ഉദ്യോഗസ്ഥന്‍ ഒരു പെണ്‍പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടിരുന്നു. ഇത്തവണയും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെടുകയായിരുന്നു. കബിനി വന്യജീവി സങ്കേതം, ദന്ദേലി ... Read more

പലചരക്ക് മേഖലയില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ആമസോണ്‍

വന്‍കിട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ വന്‍ പദ്ധതിക്കായി ഒരുങ്ങുന്നു.ഗ്രോസറി, വെജിറ്റബിള്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാനാണ് ആമസോണിന്റെ ലക്ഷ്യം. ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉത്പന്നങ്ങളും എത്തിച്ചു നല്‍കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം. പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി ഏത് സാധനങ്ങളും രണ്ട് മണിക്കൂര്‍ കൊണ്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. സോപ്പുകളും ക്ലീനിംഗ് പ്രൊഡക്ടുകളുമായി ഇപ്പോള്‍ തന്നെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ലഭ്യമാണ്. ഇത് മറ്റ് ഗ്രോസറി, വെജിറ്റബിള്‍ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. യു.എസില്‍ മുമ്പേ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. നിലവില്‍ ഇന്ത്യയില്‍ പാന്‍ട്രി എന്ന പേരില്‍ ആമസോണ്‍ ചെറിയ തോതില്‍ ഗ്രോസറി ഡെലിവറി സേവനങ്ങള്‍ നടത്തുന്നുണ്ട്. ഇത് വിപുലീകരിച്ച് പ്രാദേശിക കച്ചവടക്കാരുമായി ചേര്‍ന്ന് ആമസോണ്‍ ഫ്രഷ് ആക്കിമാറ്റാനാണ് തീരുമാനം. അടുത്ത ... Read more

ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്

ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്. പുതിയ ഉത്തരവ് അനുസരിച്ച് മീഡിയം/ ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമാണ് നിയമം ബാധമാകുന്നത്. ബാഡ്ജ് ഒഴിവാക്കിയെന്ന ഉത്തരവ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്ലോയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവിന്‍ പ്രകാരം ലൈറ്റ് ഗുഡ്‌സ്/പാസഞ്ചര്‍, ഇ-റിക്ഷ, ഇ-കാര്‍, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉള്ളതും, ഇല്ലാത്തതും തുടങ്ങിയ വാഹനങ്ങള്‍ക്ക് ബാഡ്ജിന്റെ ആവശ്യമില്ല. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ 1988ലെ ലൈസന്‍സ് നിയമത്തിലെ വ്യവ്സ്ഥയ്ക്കാണ് മാറ്റം വരുന്നത്. ടാക്‌സിലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ട എന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം ഉണ്ടായത്.

ജെ എന്‍ യുവില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും

ജവഹര്‍ലാല്‍ നെഹ്‌റു ക്യാമ്പസില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും. ഒരാള്‍ക്ക് 10 രൂപ നിരക്കില്‍ ക്യാമ്പസിനുള്ളിലെ യാത്രകള്‍ക്ക് ഉപകരിക്കുന്ന ഇ-റിക്ഷ സംവിധാനം ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ ജെ എന്‍ യുവിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍, ഹോസ്റ്റല്‍, ഷോപ്പിംങ് കോംപ്ലക്‌സ്, ലൈബ്രറി, അക്കാദമിക് ബില്‍ഡിങ് തുടങ്ങിയ എല്ലാ പ്രധാന ഗേറ്റുകളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെ പത്ത് ഇ-റിക്ഷകളാണ് ക്യാമ്പസിനുള്ളില്‍ സര്‍വീസ് നടത്തി വരുന്നത്.വരും മാസങ്ങളില്‍ കൂടുതല്‍ ഇ-റിക്ഷകള്‍ ക്യമ്പസിനുള്ളില്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റെയില്‍വേ ടിക്കറ്റ് ബുക്കിംഗില്‍ മാറ്റങ്ങള്‍

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന്‍റെ നിയമങ്ങളില്‍ വലിയ മാറ്റം വരുത്തി ഐആര്‍സിടിസി. കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍വന്ന പുതുക്കിയ ചട്ടങ്ങള്‍ പ്രധാനമായും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന കാലാവധി, റീഫണ്ടിംഗ് എന്നിവ സംബന്ധിച്ചാണ്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം യാത്ര ചെയ്യേണ്ട ദിവസത്തിന് നാലു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു യൂസര്‍ ഐഡിയില്‍ നിന്നും ആറ് ടിക്കറ്റുവരെ ബുക്ക് ചെയ്യാം. ഐആര്‍സിടിസി ഓണ്‍ലൈനില്‍ ആധാര്‍ വെരിഫൈ ചെയ്തിട്ടുളള ഉപയോക്താക്കള്‍ക്ക് മാസം 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയ്ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നും രണ്ടു ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ. യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എ സി ടിക്കറ്റുകള്‍ രാവിലെ പത്ത് മണിമുതലും സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ രാവിലെ പതിനൊന്ന് മണിമുതലും ബുക്ക് ചെയ്യാന്‍ സാധിക്കും. ഒരു യുസര്‍ ഐ ഡിയില്‍ നിന്നും രാവിലെ ... Read more

മുംബൈയില്‍ 19 സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു

നഗരത്തിലെ 19 റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കല്‍ നടപടിക്ക് പദ്ധതിയുമായി മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ (എംആര്‍വിസി). വെസ്റ്റേണ്‍ ലൈന്‍, മെയിന്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നിങ്ങനെ മൂന്നു ലൈനുകളിലെയും വിവിധ സ്റ്റേഷനുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമാണിത്. വെസ്റ്റേണ്‍ ലൈനിലെ മുംബൈ സെന്‍ട്രല്‍, ജോഗേശ്വരി, കാന്താവ്ലി, മീരാറോഡ്, ഭായിന്ദര്‍, വസായ് റോഡ്, നാലസൊപാര, വിരാര്‍ എന്നീ സ്റ്റേഷനുകളും മെയിന്‍ ലൈനില്‍ ഭാണ്ഡൂപ്, മുളുണ്ട്, താനെ, ഡോംബിവ്ലി, ഷഹാഡ്, നെരാള്‍, കസാര എന്നീ സ്റ്റേഷനുകളും നവീകരിക്കുന്നതില്‍ ഉള്‍പെടും. ജിടിബി നഗര്‍, ചെമ്പൂര്‍, ഗോവണ്ടി, മാന്‍ഖുര്‍ദ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്ന ഹാര്‍ബര്‍ ലൈനിലെ സ്റ്റേഷനുകള്‍. മുംബൈയിലെ 120ലേറെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പകുതിയിലേറെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അതിനാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ട്. പരാധീനതകള്‍ പരിഹരിക്കുന്നതിനൊപ്പം ആധുനിക സൗകര്യങ്ങള്‍ ഈ 19 സ്റ്റേഷനുകളില്‍ ഒരുക്കാന്‍ കൂടി ലക്ഷ്യമിടുന്നതായി എംആര്‍വിസി അധികൃതര്‍ അറിയിച്ചു. പുതിയ നടപ്പാലങ്ങള്‍, സ്‌കൈ വാക്കുകള്‍, ടിക്കറ്റ് കൗണ്ടറിലെ തിരക്കു കുറയ്ക്കുന്ന വിധമുള്ള നടപടികള്‍, ... Read more

ഡല്‍ഹി-മുംബൈ റെയില്‍ ട്രാക്കില്‍ ചുറ്റുമതില്‍ നിര്‍മിക്കാന്‍ അനുമതി

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി- മുംബൈ ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 500 കോടി രൂപ ചെലവില്‍ ട്രാക്കിലെ 500 കിലോമീറ്ററില്‍ മതില്‍ നിര്‍മിക്കാനുള്ള പദ്ധതിക്കു കേന്ദ്രം പച്ചക്കൊടി കാട്ടി.   ആളുകളും കന്നുകാലികളും അതിക്രമിച്ചു കടക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടാണു ട്രാക്കിന്റെ ഇരുവശങ്ങളിലും മതില്‍ നിര്‍മിക്കുന്നത്. ഇതുവഴി ട്രെയിനുകള്‍ക്കു പരമാവധി വേഗം കൈവരിക്കാനാകുമെന്നും ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം കുറയ്ക്കാനാകുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി. 1384 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററാണ്. എന്നാല്‍ പലയിടങ്ങളിലും ട്രാക്കിലേക്ക് ആളുകളും കന്നുകാലികളും മറ്റും കയറാന്‍ സാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചാണു പോകുന്നത്. ഇതുമൂലം അനാവശ്യ സമയനഷ്ടമുണ്ടാകുന്നുവെന്ന വിലയിരുത്തലിലാണു മതില്‍ നിര്‍മിക്കാനുള്ള തീരുമാനം. നഗരമേഖലകള്‍, തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലൂടെയുള്ള ട്രാക്കുകളിലാണു മതില്‍ നിര്‍മിക്കുക.മതില്‍ കെട്ടിയശേഷം ട്രാക്കിലെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തുന്നതു പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിനോദ സഞ്ചാരിയുടെ മൃതദേഹം കടുവാ സങ്കേതത്തില്‍

ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് നിഗമനം. മോണ്‍ടിചുര്‍ വനാതിര്‍ത്തിക്കു സമീപമുള്ള അമ്പലത്തിനു പിന്നിലുള്ള വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ 56 കാരനായ ടെക് ചന്ദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുതിര്‍ന്ന സഹോദരനും കുടുംബത്തോടുമൊപ്പം കഴിഞ്ഞ ദിവസം നീല്‍കണ്ഡിലെത്തിയതായിരുന്നു ടെക് ചന്ദ്.മടക്കയാത്രയില്‍ സത്യനാരായണ്‍ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തിലേക്കു പോയ ഇദ്ദേഹത്തെ വൈകുന്നേരം നാലുമണിയോടെ കാണാതാവുകയായിരുന്നു. ഇദ്ദേഹം തിരിച്ചെത്താന്‍ വൈകിയതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ വിവരം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. തിരിച്ചിലിനൊടുവില്‍ രാത്രി പത്തരയോടെ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമാനമായ സംഭവം മുന്‍പും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പതിനേഴാമത്തെ ഇരയാണ് ടെക് ചന്ദ്. പ്രദേശത്ത് പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് അവഗണിക്കുകയാണ് ... Read more

സിന്ധു നദീതട സംസ്ക്കാരം ഇല്ലാതായത് വരള്‍ച്ചമൂലം

സിന്ധു നദീതട സംസ്കാരം ഇല്ലാതായത് 900 വർഷം നീണ്ട കടുത്ത വരൾച്ചയെ തുടർന്നെന്നു പഠനം. 4350 വർഷം മുമ്പ് സിന്ധു നദീതട സംസ്കാരം തുടച്ചുനീക്കപ്പെടാൻ കാരണം നൂറ്റാണ്ടുകൾ നീണ്ട വരൾച്ചയാണെന്ന് ഐഐടി ഖരഗ്പുരിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തിയത്. 200 വർഷം നീണ്ട വരൾച്ചയാണു സിന്ധു സംസ്കാരത്തെ ഇല്ലാതാക്കിയത് എന്ന സിദ്ധാന്തമാണ് ഇതുവരെ പ്രചാരത്തിലിരുന്നത്. ഇതാണു ശാസ്ത്രജ്ഞർ തിരുത്തിയത്. ക്വാർട്ടർനറി ഇന്‍റര്‍നാഷനൽ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്. ജിയോളജി, ജിയോഫിസിക്സ് വകുപ്പുകളിലെ ഗവേഷകർ പഠനത്തിൽ പങ്കാളികളായി. കഴിഞ്ഞ 5000 വർഷത്തെ മഴക്കാലത്തിലെ വ്യതിയാനങ്ങളാണു പഠിച്ചത്. 900 വർഷത്തോളം ഹിമാലയത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് മഴ ഗണ്യമായി കുറഞ്ഞു. സിന്ധുനദീതട സംസ്കാരത്തെ പരിപോഷിപ്പിച്ചിരുന്ന ജലസ്രോതസ്സുകളിലേക്കു വെള്ളത്തിന്‍റെ വരവ് കുറഞ്ഞു. ക്രമേണ വരൾച്ചയായി. ഇതോടെ, ഇവിടെ ഉണ്ടായിരുന്നവർ കിഴക്ക്, തെക്ക് മേഖലകളിലേക്കു പലായനം ചെയ്തെന്നാണു കണ്ടെത്തൽ. ബിസി 2350നും 1450നും ഇടയ്ക്ക് കാലവർഷം വല്ലാതെ ദുർബലപ്പെട്ടു. വരൾച്ചയ്ക്കു തുല്യമായ അവസ്ഥയുണ്ടായി. സിന്ധു നദീതട സംസ്കാരം പുഷ്ടിപ്പെട്ടിരുന്ന സ്ഥലത്തെയാണ് ഇതേറ്റവും ദോഷകരമായി ... Read more

ഇന്ത്യക്കാര്‍ യാത്രകളെ കൂടുതല്‍ സ്നേഹിക്കുന്നു

വേനല്‍ക്കാലം അവധിക്കാലം കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ഇന്ത്യക്കാര്‍ അവരുടെ വേനല്‍ക്കാല വിനോദസഞ്ചാര പരിപാടികള്‍ ആസൂത്രണം ചെയ്തതായി മെയിക് മൈ ട്രിപ്പ്‌ സര്‍വെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 24 ശതമാനം യാത്രക്കാരുടെ വര്‍ധനവുണ്ട്. ഇതില്‍ കൂടുതലും 25 മുതല്‍ 30 വയസുവരെ പ്രായമുള്ളവരാണ്. ആഭ്യന്തര യാത്രക്കാരില്‍ ഭൂരിഭാഗം ആളുകളും താമസത്തിന് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകലാണ് ഉപയോഗിക്കുന്നതെന്ന് സര്‍വെ രേഖപ്പെടുത്തുന്നു. സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ ടൂറിസ്റ്റുകളില്‍ 10 ശതമാനം വര്‍ധനവും ഈ വര്‍ഷമുണ്ട്. കൂടുതലും സഞ്ചാരികള്‍ യാത്രയും ഹോട്ടലുകളും മറ്റും ബുക്ക്‌ ചെയ്യാന്‍ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് മെയിക് മൈ ട്രിപ്പ്‌ ചീഫ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഓഫീസര്‍ മോഹിത് ഗുപ്ത പറഞ്ഞു. സ്മാര്‍ട്ട് ഫോണുകള്‍ ടൂറിസം മേഖലയിലെ ആശയവിനിമയത്തിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ പ്രദേശ്‌, ലഡാക്ക്, കശ്മീര്‍, ഉത്തരാഖണ്ഡ്, ഊട്ടി, പോണ്ടിച്ചേരി, കേരളം, സിക്കിം, മേഘാലയ, അസം എന്നീ സ്ഥലങ്ങളാണ് ... Read more

ജലരഹിത ദിനം പടിക്കലെത്തി: വരണ്ടുണങ്ങുമോ ഇന്ത്യ?

ഹരിത ഭൂമിയെന്ന ഭാരതത്തിന്റെ വിളിപ്പേര് ഓര്‍മകള്‍ മാത്രമാകാന്‍ പോകുന്നു. രാജ്യം വരണ്ടുണങ്ങാന്‍ പോവുകയാണെന്നു പഠനം. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണ്. പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂര്‍ണ വരള്‍ച്ച’യിലേക്കു നീങ്ങുകയാണെന്നു ‘ദ് ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013 മുതല്‍ 2017 വരെയുള്ള റിപ്പോര്‍ട്ട് അപഗ്രഥിച്ചപ്പോള്‍ കുടിക്കുവാന്‍ പോലും വെള്ളം തികയാതെ മനുഷ്യര്‍ പര്‌സ്പരം കലഹിക്കുന്ന കേപ് ടൗണ്‍ പോലെ ജലരഹിത ദിനം ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മൊറോക്കോ, ഇറാഖ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു. ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് മുന്നറിയിപ്പു സംവിധാനത്തിലെ ഡേറ്റകള്‍ കാണിക്കുന്നത്. ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കല്‍ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ലോകത്തു ... Read more

മുബൈയിലെ എല്ലാ സ്‌റ്റേഷനിലും എസ്‌കലേറ്റര്‍

അടുത്ത വര്‍ഷം മാര്‍ച്ചിനകം മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞതു രണ്ട് എസ്‌കലേറ്റര്‍ (ഒരെണ്ണം കയറാനും ഒരെണ്ണം ഇറങ്ങാനും) വീതമെങ്കിലും സ്ഥാപിക്കാന്‍ മധ്യറെയില്‍വേ ലക്ഷ്യമിടുന്നു. നിലവില്‍ 34 എസ്‌കലേറ്ററുകളാണുള്ളത്. 2019 മാര്‍ച്ചിനകം 214 എണ്ണം കൂടി സ്ഥാപിച്ച് 288ല്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മധ്യറെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എസ്.കെ. ജയിന്‍ പറഞ്ഞു. ഇക്കൊല്ലം ജൂണിനു മുന്‍പ് 40 എസ്‌കലേറ്ററുകള്‍ യാത്രക്കാര്‍ക്കു തുറന്നു കൊടുക്കും. ആകെ 102 സ്റ്റേഷനുകളാണ് മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലുള്ളത്. മഴക്കാലത്തിനുശേഷം എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി തുടങ്ങും. നടപ്പാലങ്ങള്‍ നിലവിലുള്ള സ്റ്റേഷനുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇവയില്‍, എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിനു യോഗ്യമായ 93 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നടപ്പാല നിര്‍മാണം പുരോഗമിക്കുന്ന 16 ഇടങ്ങളിലും എസ്‌കലേറ്ററുകള്‍ വരും. പരമാവധി സ്ഥലങ്ങളില്‍ എസ്‌കലേറ്ററുകള്‍ ജോടിയായി (കയറാനും ഇറങ്ങാനും) സ്ഥാപിക്കാനാണു ശ്രമം. എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനിലെ നടപ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ച ദുരന്തത്തിനുശേഷമാണ് എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് റെയില്‍വേ ചിന്തിച്ചുതുടങ്ങിയത്. ... Read more

ഡല്‍ഹിയെ ലോകോത്തര നഗരമാക്കാന്‍ പദ്ധതിയിട്ട് ഡിഡിഎ

ഡല്‍ഹി വികസന അതോററ്റി 8032 കോടി രൂപയുടെ പദ്ധതിയിലൂടെ ഡല്‍ഹിയെ ലോകോത്തര നഗരമാക്കുമെന്ന് പ്രഖ്യാപിച്ചു.ഡിഡിഎ ചെയര്‍മാന്‍ കൂടിയായ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ബജറ്റ് അവതരണം. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി 3633 കോടി രൂപ ചെലവിടും. ഭൂമി ഏറ്റെടുക്കുന്നതിനും, അധിക നഷ്ടപരിഹാരം നല്‍കുന്നതിനുമായി 765 കോടി രൂപ വകയിരുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയുടെ രൂപ വീതിച്ചു. ഭൂമി വികസനത്തിന് 2348 കോടി രൂപ. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1286 കോടി. നഗരത്തില്‍ ഡിഡിഎയ്ക്കു ലഭ്യമായ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കും. ദ്വാരകയില്‍ 200 ഹെക്ടര്‍, രോഹിണിയില്‍ 259 ഹെക്ടര്‍, നരേലയില്‍ 218 ഹെക്ടര്‍ എന്നീ സ്ഥലങ്ങളിലാണു വികസന പ്രവര്‍ത്തനങ്ങള്‍. നരേലയില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി 15 വികസന പദ്ധതികളും 14 പുതിയ പാര്‍പ്പിട പദ്ധതികളും ആരംഭിക്കും. രോഹിണി, ദ്വാരക, ശാഹ്ദ്ര, മയൂര്‍ പ്ലേസ്, നേതാജി സുഭാഷ് പ്ലേസ് എന്നിവിടങ്ങളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. ... Read more

താജിനെ ചൊല്ലി തര്‍ക്കം;ഷാജഹാന്റെ ഒപ്പുമായി വരാന്‍ സുപ്രീം കോടതി

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും തമ്മിലുള്ള താജ്മഹലിന്റെ പേരിലുള്ള അവകാശതര്‍ക്കത്തിനിടയില്‍ സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് പണിത താജ്മഹലിന്റെ അവകാശം ചക്രവര്‍ത്തി തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീം കോടതി ബര്‍ജി നല്‍കിയത്. ഈ ഹര്‍ജിക്ക് മേലുള്ള വാദം നടക്കുന്നതിനിടെയാണ് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ ബോര്‍ഡിനോട് സുപ്രീം കോടതി പറഞ്ഞത്. താജ് വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുക, ഇത്തരം പ്രശ്നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. വഖഫ് ബോര്‍ഡിന്റെ മുതിര്‍ന്ന ... Read more