Tag: Yaris

യാരിസ് മെയ്‌ 18ന് ഇന്ത്യയില്‍ എത്തും

ടൊയോട്ടയുടെ ഇടത്തരം സെഡാനായ യാരിസിനുള്ള ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. മേയ് 18 മുതലാണ്‌ വില്‍പ്പന ആരംഭിക്കുക. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച യാരിസിനുള്ള ബുക്കിങ്ങുകൾ ടൊയോട്ട ഡീലർമാര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഡൽഹിയിലും മറ്റും അര ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു യാരിസിനുള്ള ബുക്കിങ് പുരോഗമിക്കുന്നു. പെട്രോൾ എൻജിനോടെ മാത്രമാവും യാരിസ് തുടക്കത്തിൽ വിൽപ്പനയ്ക്കെത്തുക. 1.5 ലിറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് നാലു സിലിണ്ടർ എൻജിന് പരമാവധി 108 ബി.എച്ച്പി. വരെ കരുത്ത് സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ഏഴു സ്റ്റെപ് സി.വി.ടി ഓട്ടോമാറ്റിക് ഗിയർ ബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യതകൾ. ഇന്ത്യയ്ക്കായി ഡീസല്‍ എൻജിനുള്ള യാരിസ് പരിഗണിക്കുന്നില്ലെന്നാണു ടൊയോട്ട നൽകുന്ന സൂചന. എങ്കിലും സങ്കര ഇന്ധന പതിപ്പ് പിന്നീട് വിപണിയില്‍ എത്തിയേക്കും. ഈ വിഭാഗത്തിൽ ആദ്യമായി പവേഡ് ഡ്രൈവർ സീറ്റ്, മുൻ പാർക്കിങ് സെൻസർ, കൈയുടെ ചലനം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്‍റ്  സംവിധാനം, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ക്രമീകരിക്കാവുന്ന നെക്ക് ... Read more

ടൊയോട്ട യാരിസ് ബുക്കിങ് അടുത്ത മാസം

  വാഹനനിര്‍മ്മാതാക്കളില്‍ മുന്‍നിര താരമായ ടൊയോട്ട ബി ഹൈ സെഗ്മെന്റ് ഡെസാനായ യാരിസിന്റെ ഇന്ത്യിലെ ബുക്കിങ് ഏപ്രിലില്‍ ആരംഭിക്കും. ഏപ്രലില്‍ ബുക്ക് ചെയ്ത വാഹനം മേയ് മാസത്തില്‍ നിരത്തിലറങ്ങും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഡെപ്യൂട്ടി മാനേജര്‍ എന്‍ രാജ കൊച്ചിയില്‍ സംഘടിപ്പിച്ച യാരിസിന്റെ എക്‌സ്‌ക്ലൂസിവ് പ്രവ്യുവിനെത്തിയപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആര്‍ട്ടിസിനും ഇടയിലേക്കാണ് യാരിസ് വരുന്നത്. എറ്റിയോസിനെ അപേക്ഷിച്ച് കുറച്ചുകൂടി സൗകര്യങ്ങളും ഫീച്ചറുകളും യാരിസിനുണ്ട്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പെട്രോളില്‍ മാത്രമായിരിക്കും യാരിസ് വരുന്നത്. 108 എച്ച്.പി. കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമുണ്ട്. ഭാവിയില്‍ പെട്രോള്‍ ഹൈബ്രിഡ് വേര്‍ഷന്‍ കൂടി വരുന്നുണ്ട്. ഏകദേശം എട്ട് ലക്ഷം മുതല്‍ 13.5 ലക്ഷം രൂപ വരെ വില വരുന്ന യാരിസിന് ഏഴ് എസ്.ആര്‍.എസ്. എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ടയര്‍ ... Read more