മുസിരിസ് പൈതൃക ഗ്രാമം നവീകരിക്കുന്നു

മുസിരിസ് ഹെറിറ്റേജ് ആന്റ് സ്‌പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സര്‍ക്കാര്‍ അഞ്ച് ബോട്ട് ജെട്ടി കെട്ടിട നിര്‍മ്മാണത്തിനും, ചരിത്രാധീതമായ ഇടങ്ങള്‍ക്കും ധനസഹായം നല്‍കി. കൊടുങ്ങലൂര്‍, അഴിക്കോട്, മാര്‍ത്തോമ പള്ളി, തിരുവഞ്ചിക്കുളം, പള്ളിപ്പുറം കോട്ട, ഗോതുരുത്ത് വലിയ പള്ളി, വടക്കന്‍ പറവൂരിന് സമീപം കുറ്റിചിറ എന്നീ ബോട്ട് ജെട്ടികള്‍ക്കാണ് 22.55ലക്ഷം രൂപ അനുവദിച്ചത്.

തുക അനുവദിച്ച് ബോട്ടു ജെട്ടികളുടെ പണി 18 മാസം കൊണ്ട് പൂര്‍ത്തികരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം കുറ്റിച്ചിറ ബോട്ട് ജെട്ടിക്കായിരുന്നു ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരുന്നത്.മുന്‍ നിശ്ചയിച്ച തുക കൂടാതെയാണ് കുറ്റിച്ചിറ ഉള്‍പ്പെടെയുള്ള അഞ്ച് ബോട്ട് ജെട്ടികള്‍ക്ക് രണ്ടാം ഘട്ട നവീകരണ തുക അനുവദിച്ചത്.

ബോട്ട് ജെട്ടികള്‍ക്കൊപ്പം 19 വ്യത്യസ്ത ചരിത്രാതീത സ്ഥലങ്ങളായ മാളയിലുള്ള സിനഗോഗും, യഹൂദ സെമിത്തേരിയും, വൈപ്പിന്‍ക്കോട്ട സെമിനാരിയും, ചേന്ദമംഗലത്തുള്ള മാര്‍ക്കറ്റും പുതുക്കി പണിയും. ചരിത്രാധീത സ്ഥലങ്ങള്‍ക്ക് പുറമെ മുസിരിസ് പൈതൃക ഗ്രാമത്തിലെ മ്യൂസിയങ്ങളും നവീകരണത്തിന്റെ ഭാഗമാകുന്നുണ്ട്. ഗോതുരുത്ത് ചവിട്ട് നാടക മ്യൂസിയം, കെടാമംഗലം പി കേശവദേവ് മ്യൂസിയം, ചേന്ദമംഗലം മ്യൂസിയം, പള്ളിപുറം പോലീസ്, മിലട്ടറി മ്യൂസിയം, കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്ര മ്യൂസിയം, സയ്യദ് മുഹമ്മദ് മെമ്മോറിയല്‍ കേന്ദ്രം എന്നിവയുടെയാണ് മുഖം മിനുക്കുന്നത്.

മുസിരിസ് പൈതൃക ഗ്രാമത്തിന്റെ ഭാഗമായിട്ടാണ് ചരിത്രാധീതമായ ഇടങ്ങളെല്ലാം നവീകരിച്ചത്. രണ്ടാം ഘട്ട നവീകരണത്തിന്റെ ഭാഗമായിട്ട് വീണ്ടും ഫണ്ട് അനുവദിച്ചന്നും.നവീകരണത്തിന്റെ ഭാഗമായി പാലിയം കോവിലകവും, പാലിയം നാല്‌കെട്ടിലേക്കുമുള്ള പ്രവേശനം തിങ്കളാഴ്ച്ച അടച്ചിടുമെന്നും,ഒരു അറിയിപ്പുണ്ടാകുന്നത് വരെ മുസിരിസ് പൈതൃക ഗ്രാമത്തിലെ ചരിത്രപരമായ ഇടങ്ങളും അടച്ചിടുമെന്നും പാലിയം ഈശ്വര സേവ ട്രസ്റ്റ് മാനേജര്‍ കൃഷ്ണബാലന്‍ പാലിയത്ത് പറഞ്ഞു.