Kerala

ഉള്‍നാടന്‍ ജലഗതാഗത വികസന പദ്ധതിക്ക് കേന്ദ്രം 80.37 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതവികസനത്തിന്റെ ഭാഗമായി സ്വദേശിദര്‍ശന്‍ സ്‌ക്കിമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക്‌ കേന്ദ്രടൂറിസംമന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനമാണ് പദ്ധതിക്കായി തുക അനുവദിച്ച വിവരം അറിയിച്ചത്.


പുരാതനകാലം മുതല്‍ക്കേ ജലമാര്‍ഗഗതാഗതത്തിന്‌ കേരളത്തില്‍ വളരെപ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിലെ ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900കിലോമീറ്ററാണ്. 44 നദികളും 7കായല്‍ പ്രദേശങ്ങളുമുള്ള കേരളത്തില്‍ എന്നാല്‍ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരസാധ്യതകളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ജലസംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്ന സമയത്താണ്‌ കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്.

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം- കുപ്പം നദികളില്‍ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണ്  മേല്‍പറഞ്ഞ പദ്ധതിയുടെലക്ഷ്യം. ഈ പദ്ധതി വഴി മൂന്നുജലയാത്രകളാണ്‌ സാക്ഷാത്കരിക്കുന്നത്.

1. മലബാറിപാചക ക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പന്‍ക്രൂസ്) – വളപട്ടണം നദിയില്‍ വളപട്ടണം മുതല്‍ മുനമ്പ്  കടവ് വരെയുള്ള 40കിമി ദൈര്‍ഖ്യമുള്ള ജലയാത്ര.

2. തെയ്യംപ്രമേയമാക്കിയുള്ളജലയാത്ര – വളപട്ടണംനദിയില്‍വളപട്ടണംമുതല്‍ പഴയങ്ങാടി വരെയുള്ള 16 കിമിദൈര്‍ഖ്യമുള്ളജലയാത്ര.

3. കണ്ടല്‍കാട്  ജലയാത്ര – കുപ്പംനദിയില്‍പഴയങ്ങാടിമുതല്‍കുപ്പംവരെയുള്ള 16 കിമി ദൈര്‍ഖ്യമുള്ള ജലയാത്ര.

ഈ പദ്ധതിയുടെ കീഴില്‍ പാസഞ്ചര്‍ ടെര്‍മിനലുകള്‍, ബോട്ട് ടെര്‍മിനലുകള്‍, ബോട്ട്‌ജെട്ടികള്‍, വള്ളംകളി കാണാനുള്ള ഗാലറികള്‍, റെസ്റ്റാറന്റ്റുകള്‍,  ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍, കളിയങ്കണങ്ങള്‍, ബയോടോയ്‌ലെറ്റുകള്‍ , കുടിവെള്ളസൗകര്യങ്ങള്‍, നാടന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ഒഴുകുന്ന മാര്‍ക്കെറ്റുകള്‍, കരകൗശലസ്റ്റാളുകള്‍, സൈക്കിള്‍ട്രാക്കുകള്‍, സോളാര്‍വിളക്കുകള്‍, സിസിടിവി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. പിപിപി മോഡലിലാകും പദ്ധതി നടപ്പിലാക്കുക