News

കൊളുക്കുമല ട്രെക്കിംഗ് ജീപ്പ് സഫാരി പുനരാരംഭിച്ചു

കുരങ്ങിണി ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കൊളുക്കുമല ട്രെക്കിംഗ് ജീപ്പ് സഫാരി പുനരാരംഭിച്ചു. ട്രെക്കിംഗ് ഉടുമ്പന്‍ചോല ജോയിന്‍റ് ആര്‍ടിഒ കെ ജയേഷ്കുമാര്‍ ഫ്ലാഗ്ഓഫ് ചെയ്തു.

വിദേശികള്‍ ഉള്‍പ്പെടെ 60 പേരാണ് 10 ജീപ്പുകളിലായി ട്രെക്കിംഗ് നടത്തിയത്. രാവിലെ നാലുമണിയോടെയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കൊളുക്കുമലയിലെ സൂര്യോദയമാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. രാത്രികാലങ്ങളില്‍ ട്രാക്കിങ്ങിനു നിരോധനവുമുണ്ട്.

കാട്ടുതീയെ തുടര്‍ന്ന് നിരോധിച്ച ജീപ്പ് സഫാരി 62 ദിവസങ്ങള്‍ക്കു ശേഷമാണ് പുനരാരംഭിച്ചത്. സാങ്കേതിക പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ 30 ടാക്സി വാഹനങ്ങള്‍ക്കാണ് കൊളുക്കുമലയിലേയ്ക്ക് സഞ്ചാരികളെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചത്.