News

കോടികളുടെ ‘സ്റ്റോക്സ്’ : സഞ്ജുവിനും നേട്ടം

ഐപിഎല്‍ പതിനൊന്നാം പതിപ്പിനുള്ള താരലേലത്തിന്‍റെ ആദ്യദിനം പണം വാരിയത് ഇംഗ്ളണ്ട് താരം ബെന്‍ സ്റ്റോക്സ്. 12.5 കോടി രൂപക്ക് സ്റൊക്സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
ഇന്ത്യന്‍ താരങ്ങളില്‍ ആദ്യദിനം വന്‍ നേട്ടമുണ്ടാക്കിയത് മനീഷ് പാണ്ടെയുംലോകേഷ് രാഹുലുമാണ്. ഇരുവരെയും 11കോടി രൂപ വീതം നല്‍കിയാണു ടീമുകള്‍ സ്വന്തമാക്കിയത്. രാഹുലിനെ കിംഗ്സ് ഇലവന്‍ പഞാബും പാണ്ടെയെ സണ്‍റൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി.
മലയാളി താരങ്ങളില്‍ സഞ്ജു വി സാംസണെ എട്ടു കോടിക്ക് രാജസ്ഥാന്‍ റോയല്‍സും ബേസില്‍ തമ്പിയെ 95ലക്ഷത്തിനു ഹൈദരാബാദും സ്വന്തമാക്കി. കരുണ്‍ നായരെ 5.6കോടിക്ക് പഞ്ചാബ് കിങ്ങ്സ് ഇലവനാണ് നേടിയത്. ന്യൂസിലണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടിത്താരങ്ങളും പണം കൊയ്തു. പേസ് ബൗളര്‍ കമലേഷ് നാഗര്‍കൊട്ടി 3.2കോടി രൂപക്കാണ് കൊല്‍ക്കത്തയില്‍ എത്തിയത്.
ആദ്യദിനം ആര്‍ക്കും വേണ്ടാത്തവരില്‍ പ്രമുഖന്‍ ക്രിസ് ഗയിലാണ്. ഇംഗ്ലണ്ട് ക്യാപ്ടന്‍ ജോ റൂട്ട്, മുരളി വിജയ്‌, ഹാഷിം അംല,മാര്‍ടിന്‍ ഗപ്ടല്‍,ലസിത് മലിംഗ,പാര്‍ഥിവ് പട്ടേല്‍ എന്നിവരെ വാങ്ങാന്‍ ആളുണ്ടായില്ല.യുവരാജ് സിംഗ് 12 കോടിയില്‍ നിന്ന് 2 കോടിയിലെത്തി.ലേലം നാളെയും തുടരും.