News

സന്ദര്‍ശകര്‍ പെരുകി; ബീച്ച് അടച്ചു

സഞ്ചാരികള്‍ പെരുകിയതോടെ രാജ്യത്തെ പ്രശസ്ത ബീച്ച് ഫിലിപ്പൈന്‍സ് അടച്ചു. ഇനി ആറു മാസം ബൊറെക്കെ ബീച്ചിനു വിശ്രമമാണ്.
ശ്വാസം വിടാന്‍കഴി കഴിയാത്രത്ത ജനത്തിരക്കും മാലിന്യ നിക്ഷേപവുമായിരുന്നു ബീച്ചില്‍.
ഫിലിപ്പൈന്‍സ് പ്രസിഡന്റിന്‍റെ നിര്‍ദേശ പ്രകാരമാണ് ബീച്ച് അടച്ചത്.
കടലോരത്ത് കുളിച്ചും പഞ്ചാര മണലില്‍ വിശ്രമിച്ചും കഴിഞ്ഞ സഞ്ചാരികളെയോക്കെ ബീച്ചില്‍ നിന്ന് ഒഴിപ്പിച്ചു. ശാന്തമായിരുന്ന ബീച്ച് ഇപ്പോള്‍ യുദ്ധ സമാനമായ അന്തരീക്ഷത്തിലാണ്. തലങ്ങും വിലങ്ങും പൊലീസുകാര്‍ മാത്രം.
ബീച്ചില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. പക്ഷെ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടുന്നില്ല.
40,000 പേര്‍ താമസിക്കുന്ന ദ്വീപിലേക്ക് തിരിച്ചറിയല്‍ കാര്‍ഡുള്ള നാട്ടുകാരെ മാത്രമേ കടത്തിവിടുന്നുള്ളൂ. ബീച്ചിനു മൂന്നു കിലോമീറ്റര്‍ ദൂര പരിധിയില്‍ കടലില്‍ ബോട്ടുകള്‍ക്ക് വിലക്കാണ്. മീന്‍ പിടിക്കാനും നാട്ടുകാര്‍ക്കേ അനുമതിയുള്ളൂ.


ചൈന, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ബൊറെക്കെയില്‍ എത്തുന്നവരില്‍ അധികവും. തീരങ്ങളില്‍ അനധികൃത കയ്യേറ്റം വ്യാപകമാണ്. ചിലേടങ്ങളില്‍ ഒഴിഞ്ഞ കുപ്പികള്‍ കൂടിക്കിടന്നു മലകള്‍ തീര്‍ത്തിരിക്കുന്നു.ഇത്തരം സാഹചര്യത്തിലാണ് ബീച്ച് അടക്കുന്നത്.

ലിയാനാര്‍ഡോ ഡി കാപ്രിയോ നായകനായ ബീച്ച് എന്ന സിനിമ ചിത്രീകരിച്ച മായാ ബീച്ച് നാലു മാസത്തേക്ക് അടയ്ക്കാന്‍ തായ് ലാണ്ടും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാകും മായാബീച്ചിനു വിശ്രമം. ടൂറിസം മേഖലയിലെ പുതിയ പ്രതിസന്ധിയാണ് സഞ്ചാര കേന്ദ്രങ്ങളിലെ ആള്‍ത്തിരക്ക്.